വീണ്ടും ഹരിതപ്രഭചൂടി ഖനികൾ
Friday, March 16, 2018 9:08 AM IST
ഖനികളിലെ പ്രവർത്തനം നിർത്തുന്പോൾ ആ പ്രദേശം തരിശായി ഉപേക്ഷിക്കപ്പെട്ട് പ്രയോജനമൊന്നുമില്ലാത്ത ഒരു ഭൂവിഭാഗമായി അവശേഷിക്കുകയാണ് പതിവ്. എന്നാൽ, കഴിഞ്ഞ ഏതാനും വർഷമായി പ്രകൃതിക്ക് മനുഷ്യൻ കോട്ടം വരുത്തി ലാഭമുണ്ടാക്കിയശേഷം ഉപേക്ഷിക്കുന്ന ഭൂപ്രദേശങ്ങൾ പച്ചപ്പിലേക്കു തിരികെക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ചൈന.

വടക്കൻ ചൈനയിലെ ഷാൻഷി പ്രവിശ്യയിൽ സംരംഭകനായ ഷാംഗ് ജുൻപിംഗ് 60 കോടി യുവാനാണ് ഉപേക്ഷിക്കപ്പെട്ട ഖനികളെ പച്ചപ്പ് പുതപ്പിക്കാൻ നീക്കിവച്ചത്. അസാധ്യം എന്നു പലരും വിധിയെഴുതിയ ഈ ഖനികൾ ഇന്ന് സസ്യങ്ങളും മരങ്ങളും നിറഞ്ഞ മലകളായി മാറിക്കൊണ്ടിരിക്കുകയാണ്.

2009ലേക്കു തിരികെപ്പോയാൽ വലിയ ഖനനങ്ങൾക്കൊണ്ട് നശിച്ച ഒരു പാറക്കൂട്ടമായിരുന്നു മൗണ്ട് യുക്വാൻ. എന്നാൽ ഇന്ന് നിരവധി മരങ്ങൾ നിറഞ്ഞ ഒരു വനമായി ഈ പ്രദേശം മാറിക്കഴിഞ്ഞു. ഷാംഗിനൊപ്പം നിരവധി സാധാരണക്കാരും കൂടിയപ്പോൾ വലിയൊരു സ്വപ്നം യാഥാർഥ്യമാകുകയായിരുന്നു. വർഷങ്ങൾ നീണ്ട അധ്വാനത്തിന്‍റെ ഫലമായി 40 ലക്ഷം വൃക്ഷത്തൈകൾ 80 ലക്ഷം ചതുരശ്ര മീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ മലനിരകളിൽ നട്ടുപിടിപ്പിച്ചു.

നനയ്ക്കാനായി സ്പ്രിംഗ്ലർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒന്പതു വർഷത്തിനിടെ ഷാംഗും സംഘവും ഏകദേശം 100 മലകളിൽ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 70-80 മലനിരകളിൽകൂടി ഉദ്യമം തുടരാനാണ് തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.