മാലിന്യനിർമാർജനത്തിനും ചികിത്സയ്ക്കും പാറ്റ ബെസ്റ്റാ!
Tuesday, June 5, 2018 9:59 AM IST
രോഗവാഹകർ എന്ന പേരിൽ മനുഷ്യർ ഒഴിവാക്കാൻ ശ്രമിക്കുന്ന ജീവിവർഗമാണ് പാറ്റ. എന്നാൽ, ചൈനയിൽ പാറ്റ ഒരു വളർത്തുജീവിയാണ്. നൂറുകണക്കിനു കർഷകരാണ് പാറ്റ വളർത്തി ഉപജീവനമാർഗം കണ്ടെത്തുന്നത്. ഗാർഹിക മാലിന്യം സംസ്കരിച്ച് കന്പോസ്റ്റ് നിർമിക്കാനും ഉദരരോഗങ്ങളുടെ ചികിത്സയ്ക്കുമാണ് ഇവർ വളർത്തുന്ന പാറ്റകളെ ഉപയോഗിക്കുന്നത്.

കണക്കുകളനുസരിച്ച് 300 കോടി പാറ്റകൾക്ക് 15 ടൺ അടുക്കളമാലിന്യം ഓരോ ദിവസവും സംസ്കരിക്കാൻ കഴിയും. ഇതുവഴി ഭക്ഷണമാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് ഇല്ലാതാക്കാൻ ചൈനയ്ക്കു കഴിയുന്നുണ്ടെന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള ചൈനീസ് പത്രം സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

പാറ്റയ്ക്ക് വായിലെയും ഉദരത്തിലെയും അൾസറുകളും ചർമത്തിലെ പൊള്ളലുകളും മുറിവുകളും ഇല്ലാതാക്കാനുള്ള ശേഷിയുണ്ടെന്ന് ഷാൻഡോംഗ് ഇൻസെക്റ്റ് ഇൻഡസ്ട്രി അസോസിയേഷൻ പ്രസിഡന്‍റും ഷഡ്പദശാസ്ത്ര പ്രഫസറുമായ ലിയു യൂഷെംഗ് പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടെ പാറ്റ വളർത്തുന്നവരുടെ എണ്ണം മൂന്നു മടങ്ങു വർധിച്ച് 400ലെത്തിയെന്നും അദ്ദേഹം പറയുന്നു.

ഏതാനും വർഷങ്ങളായി പാറ്റകളുടെ പ്രജനനത്തിലും ഗവേഷണത്തിലും കാര്യമായ വളർച്ച ചൈനയിലുണ്ടായിട്ടുണ്ട്. സിചുവാൻ പ്രവിശ്യയിലെ ഷിചാംഗിൽ രണ്ടുനിലക്കെട്ടിടത്തിലാണ് പാറ്റവളർത്തൽ. ഈ പാറ്റകളിൽനിന്നാണ് അൾസറിനുള്ള മരുന്ന് നിർമിക്കുന്നത്.

28-33 ഡിഗ്രി സെൽഷസ് താപനിലയുള്ള മുറിയാണ് പാറ്റകളുടെ പ്രജനനത്തിന് ഏറെ അനുയോജ്യം. ഇതുകൂടാതെ മുറിയിലെ ആർദ്രത, വായൂ സഞ്ചാരം, വൃത്തി, മർദം എന്നിവയെല്ലാം പ്രത്യേകമായി നിജപ്പെടുത്തിയിട്ടുണ്ട്. വലിയ പൈപ്പുകൾ ഉപയോഗിച്ചാണ് ബ്രീഡിംഗ് മുറികൾ സജ്ജമാക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.