പാലം പണിതില്ല; മേയർ ജനകീയ തടങ്കലിൽ!
Wednesday, May 23, 2018 3:08 PM IST
തെരഞ്ഞെടുപ്പിനു മുന്പ് പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിക്കാതിരുന്ന മേയറെ നാട്ടുകാർ തടഞ്ഞുവച്ചു. മെക്സിക്കോയിലെ ചിചിക്വിലയിലാണ് സംഭവം. ഇവിടെത്തെ മേയറായ അൽഫോൻസോ ഹെർണാണ്ടസിനാണ് ജനകീയ വിചാരണ നേരിടേണ്ടിവന്നത്. ചിചിക്വിലയിലെ സിറ്റിഹാളിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വന്ന അൽഫോൻസോയെ ജനങ്ങൾ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇവിടത്തുകാരുടെ പ്രധാന ആവശ്യമായ പുതിയ പാലം പണിയുൾപ്പെടെ മേയർ നടപ്പിലാക്കാമെന്നു പറഞ്ഞ വാഗ്ദാനങ്ങളെല്ലാം നാട്ടുകാർ ഉറക്കെ വായിച്ചു.

പോലീസ് ഇടപെട്ടെങ്കിലും മേയർ പറഞ്ഞ പദ്ധതികൾക്കുള്ള പണം അനുവദിച്ചാൽ മാത്രമേ മോചിപ്പിക്കൂ എന്നു ജനക്കൂട്ടം നിലപാടു സ്വീകരിച്ചു. ഒടുവിൽ നാലു മണിക്കൂർ കഴിഞ്ഞ് പദ്ധതിക്കുള്ള പണം അനുവദിച്ച ഉത്തരവ് പുറത്തിറക്കിയ ശേഷമാണ് മേയറെ മോചിപ്പിച്ചത്. എന്നാൽ, ജനങ്ങൾ തന്നെ ബന്ദിയാക്കിയില്ലെന്നും നാട്ടുകാരുടെ പ്രശ്നങ്ങൾ അറിയാൻ ജനകീയ സംവാദം സംഘടിപ്പിക്കുകയായിരുന്നുവെന്നും മേയർ അൽഫോൻസോ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.