മിസ് കൊളംബിയ കഴുതസുന്ദരി
Wednesday, July 4, 2018 8:47 AM IST
നായകളിലെ സുന്ദരികളെയും സുന്ദരൻമാരെയുമൊക്കെ കണ്ടെത്താനും പരിലാളിക്കാനും ഇവിടെ ആളുകളൊരുപാടുണ്ട്. പശുവിനും ആരാധകർ‌ ഏറെയാണ്. എന്നാൽ, ചുമടെടുത്തു മടുക്കുന്ന പാവം കഴുതയ്ക്ക് ആരുണ്ട്?... ഉണ്ട്, കൊളംബിയൻ ജനത. അതെ, കഴുതകളെ സ്വന്തം കുടുംബാംഗങ്ങളപ്പോലെ കൊണ്ടുനടക്കുന്നവരാണ് ഈ രാജ്യക്കാർ.

കഴിഞ്ഞ 20 വർഷമായി ഇവർ കഴുതകൾക്കുവേണ്ടി നടത്തുന്ന സൗന്ദര്യമത്സരം കണ്ടാൽ മാത്രം മതി കൊളംബിയൻ ജനതയ്ക്കു കഴുതകളോടുള്ള പ്രിയം ബോധ്യമാകാൻ... മൃഗങ്ങൾക്കു വേണ്ടി ഓട്ടമത്സരങ്ങളൊക്കെ പലേടത്തും നടക്കാറുണ്ടെങ്കിലും കൊളംബിയക്കാർക്കു കഴുതകളെ ഓടിച്ചു വിഷമിപ്പിക്കുന്നതിനോടു യോജിപ്പില്ല.

പ്രത്യേക വസ്ത്രമൊക്കെ ധരിപ്പിച്ചു മോടിപിടിപ്പിച്ചാണ് കഴുതകളെ സൗന്ദര്യ മത്സരത്തിൽ പങ്കെടുപ്പിക്കുക. അകന്പടിക്കു സംഗീതവുമുണ്ടാകും. കഴിഞ്ഞ ദിവസം കൊളംബിയൻ നഗരമായ മോണ്ടിക്വിറയിൽനടന്ന മത്സരത്തിൽ അമാസിജോസ് എന്ന കഴുതയാണ് സുന്ദരിപ്പട്ടമണിഞ്ഞത്.

അർക്കാബുക്കോ എന്ന ചെറു നഗരത്തിലെ ഒരു ഫാമിൽനിന്നു വന്ന അമാസിജോസ് 52 സുന്ദരികഴുതകളെ തോൽപിച്ചാണ് കിരീടം സ്വന്തമാക്കിയത്. അടുത്ത കഴുതസുന്ദരിയെ തെരഞ്ഞെടുക്കുംവരെ അമാസിജോസ് രാജ്ഞിയായി വിലസും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.