ചിതലാക്രമണത്തിൽ നിന്നും ആൽമരത്തിനെ രക്ഷിക്കാൻ ഡ്രിപ്പ് വിദ്യ
Wednesday, April 18, 2018 3:49 PM IST
ചിതൽ ആക്രമണത്തിൽ നശിക്കാറായ 700 വർഷം പഴക്കമുള്ള ആൽ മരം രക്ഷിക്കുവാൻ ഡ്രിപ്പിൽ കൂടി മരുന്ന്. തെലുങ്കാനയിലെ മെഹ്ബൂബ് നഗർ ജില്ലയിലാണ് സംഭവം. ശാഖകളിലൊന്നിൽ ചിതൽ പിടിച്ചതാണ് ആൽ മരത്തിൽ കേടുപാടുകൾ പിടിപെടുവാൻ കാരണമായത്. തുടർന്ന് കീടനാശിനികൾ ഡ്രിപ്പിൽ കൂടി മരത്തിലേക്ക് നൽകുകയായിരുന്നു.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ആൽമരമെന്ന ബഹുമതി കിട്ടിയ ഈ മരം മൂന്ന് ഏക്കറുകളിലായാണ് പടർന്നു നിൽക്കുന്നത്. ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന ഇവിടം കഴിഞ്ഞ വർഷം ഡിസംബർ മുതൽ അടച്ചിട്ടിരിക്കുകയാണ്.

ആശുപത്രിയിൽ രോഗികൾക്ക് ഡ്രിപ്പ് നൽകുന്നതിനു സമമായി മരത്തിന്‍റെ തടിയിലേക്ക് ഡ്രിപ്പ് കുത്തിവെച്ചാണ് കീടനാശിനി നൽകിക്കൊണ്ടിരിക്കുന്നത്. മരുന്ന് ഫലിച്ചെന്നും മരത്തിലെ കേടുപാടുകൾ മാറിവരുകയാണെന്നും മെഹ്ബൂബ് നഗർ ജില്ലാ ഫോറസ്റ്റ് ഓഫീസർ ചുക്ക ഗംഗ റെഡ്ഡി അറിയിച്ചു. മാത്രമല്ല ഉടൻ തന്നെ ഇവിടം വിനോദസഞ്ചാരികൾക്കായി തുറന്നു നൽകുമെന്നും എന്നാൽ നിശ്ചിത അകലത്തിൽ നിന്നുമാത്രമെ മരം കാണുവാൻ ആളുകളെ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.