നാക്കുപിഴച്ചു, മിക്സി ലിഫ്റ്റായി! പണിയായത് അഗ്നിശമനസേനയ്ക്ക്
Friday, January 12, 2018 3:04 PM IST
മലയാളം നന്നായി അറിയാത്ത തട്ടുകടക്കാരൻ മിക്സി നന്നാക്കാൻ മെക്കാനിക്കിനെ വിളിച്ചു. നന്പർ വിരൽ മാറി കയറിയത് കോട്ടയം ഫയർഫോഴ്സിലേക്ക്. ഒരൊറ്റ അക്കം മാറിയതിനു പിന്നാലെയുണ്ടായ പുകിൽ ചില്ലറയൊന്നുമല്ല. കഥ ഇങ്ങനെ: ചിങ്ങവനത്തിനടുത്ത് മൂലംകുളത്ത് നട്ടുച്ചയ്ക്കാണു സംഭവത്തിനു തുടക്കം. ചിങ്ങവനത്തു തട്ടുകട നടത്തുന്ന തമിഴ്നാട് സ്വദേശി കൃഷ്ണനാണ് നായകൻ. കേടായ മിക്സി നന്നാക്കാൻ മെക്കാനിക്കിനെ വിളിച്ചപ്പോൾ കോൾ എത്തിയതു ഫയർഫോഴ്സ് ഓഫീസിൽ. തമിഴ് കലർന്ന മലയാളത്തിൽ കൃഷ്ണൻ പറഞ്ഞതു ഫയർ ഫോഴ്സിനു വ്യക്തമായില്ല. മിക്സിക്കകത്ത് എന്തോ കിടക്കുന്നു എന്നാണു കൃഷ്ണൻ പറഞ്ഞതെങ്കിൽ ലിഫ്റ്റിൽ കിടക്കുന്നു എന്നാണു ഫയർഫോഴ്സിനു തിരിഞ്ഞത്. ലിഫ്റ്റിൽ കുടുങ്ങി കിടക്കുകയാണോ എന്ന് ഫയർഫോഴ്സ് ആവർത്തിച്ചപ്പോൾ അതെ കുടുങ്ങിക്കിടക്കുകയാണ് എന്ന മറുപടി.

ഇതോടെ സേനാംഗങ്ങൾ ഉഷാറായി. നീളൻ സൈറണടിച്ച് അഗ്നിശമനസേനയുടെ വാഹനം മൂലംകുളം ജംഗ്ഷനിൽ പാഞ്ഞെത്തി കൃഷ്ണന്‍റെ വീട് തിരക്കി. ലിഫ്റ്റിൽ ആൾ കുടുങ്ങിയ കഥകേട്ട് കവലയിൽ നിന്നവർ അ‌ന്തംവിട്ടു. ലിഫ്റ്റുള്ള കെട്ടിടമോ വീടോ ഇവിടെയില്ലെന്നു നാട്ടുകാർ പറഞ്ഞപ്പോൾ വന്ന ഫോണ്‍നന്പറിൽ ഫയർഫോഴ്സ് തിരികെ വിളിച്ചെങ്കിലും ആളെടുത്തില്ല. ലിഫ്റ്റിനുള്ളിൽ റെയ്ഞ്ച് നഷ്ടപ്പെട്ടതാണോ അതോ ബോധം കെട്ടുപോയോ എന്ന ആശങ്കയിൽ തുടരെ വിളിച്ചു. ഒടുവിൽ കൃഷ്ണനെ ഫോണിൽ കിട്ടി.

നായകന്‍റെ വീടു കണ്ടെത്തിയപ്പോൾ ഫയർഫോഴ്സ് ഞെട്ടി. ഓട് മേഞ്ഞ പഴയൊരു വീട്. കൃഷ്ണൻ അപകടത്തിൽപ്പെട്ട് കിടക്കുകയാണോ എന്നു സംശയം വന്നതോടെ സേന വാതിലിൽ തട്ടിവിളിച്ചു. വിളി കേട്ടിറങ്ങി വന്ന ഭാര്യയോട് കൃഷ്ണനെ തിരക്കി. കാക്കി വേഷധാരികളെയും നാട്ടുകാരെയും കണ്ടു ഭയന്ന ഭാര്യ നിലവിളിക്കാൻ തുടങ്ങി. കൃഷ്ണൻ മിക്സിയുമായി പോയതായി ഭാര്യ പറഞ്ഞൊപ്പിച്ചപ്പോൾ സംശയം ബാക്കി. മിക്സിയുമായി വല്ല കെട്ടിടത്തിലും കുടുങ്ങിപ്പോയതാകുമോ. എന്തായാലും ഉത്കണ്ഠയ്ക്ക് വിരാമിട്ട് ആ സമയം തന്നെ കൃഷ്ണൻ തന്‍റെ ഓട്ടോ ഓടിച്ചു വീടിനു മുന്നിൽ എത്തി.

ചുവന്ന ഫയർ എൻജിനും കാക്കി വേഷക്കാരെയും കണ്ടു വിറച്ച കൃഷ്ണനോട് ഫയർഫോഴ്സിലേക്ക് വിളിച്ചിരുന്നോ എന്നു ചോദിച്ചു. ഇല്ല മിക്സിക്കടയിലേക്കാണ് വിളിച്ചതെന്നു കൈകൂപ്പി മറുപടി. അവസാനം ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് അയൽവാസികൾ സോറി പറഞ്ഞു. സേന മടങ്ങുന്പോൾ സംഭവിച്ചതെ ന്തെന്നറിയാതെ കൃഷ്ണൻ വെറുതെനിന്നു! ഒപ്പം അന്ധാളിച്ച് ഭാര്യയും!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.