വെണ്ണയിൽ തീർത്ത കിടിലൻ ശില്പങ്ങൾ‌; പക്ഷേ, കഴിക്കാൻ കൊള്ളില്ല!..
Wednesday, January 10, 2018 12:22 PM IST
ഷാജഹാൻ വെണ്ണക്കല്ലുകൾകൊണ്ട് താജ്മഹൽ പണികഴിപ്പിച്ചത് ലോകപ്രശസ്തം. എന്നാൽ, പെൻസിൽവാനിയയിലെ ഹാരിസ് ബർഗിലെ കാർഷികപ്രദർശനത്തിൽ വെണ്ണകൊണ്ടുതന്നെയുള്ള ശില്പങ്ങളാണ് താരം. പെൻസിൽവാനിയയുടെ ക്ഷീരവ്യവസായത്തെ പ്രോത്സാഹിപ്പിക്കാനാണ് ഈ പ്രദർശനം.

ഏകദേശം 500 കിലോ വെണ്ണയുപയോഗിച്ച് തയാറാക്കിയ ഈ ശില്പങ്ങൾ ഭക്ഷണമാക്കാമെന്നു കരുതിയെങ്കിൽ തെറ്റി. ഭക്ഷ്യയോഗ്യമായ വെണ്ണ വേർതിരിച്ചതിനു ശേഷമുള്ള ഉപയോഗശൂന്യമായ വെണ്ണയിൽനിന്നാണിതിന്‍റെ നിർമാണം.



പ്രദർശനം കഴിഞ്ഞാലുടൻ ഈ മനോഹരശില്പം ഡെയറി ഫാമിലെ മീഥെയ്ൻ ഡെജസ്റ്ററിന് ഇന്ധനമാകും. ക്ഷീരകർഷകൻ, പശു, പെൻസിൽവാനിയൻ വിഭവങ്ങളുമായി നിൽക്കുന്ന സ്ത്രീ, ഒരു കൃഷിശാസ്ത്രജ്ഞൻ എന്നിവരടങ്ങുന്നതാണീ ശില്പം. വൈവിധ്യങ്ങളുടെ ശക്തി എന്ന പ്രമേയത്തിലൂന്നിയ രാജ്യത്തെ ഏറ്റവും വലിയ പ്രദർശനം നടക്കുന്നത് ഈ മാസം 13 വരെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.