കോളജ് യൂണിഫോമില്‍ തമ്മനം ജംഗ്ഷനില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍! നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ജീവിതത്തെ വെറുക്കുന്നവര്‍ കണ്ടുപഠിക്കണം ഈ പെണ്‍കുട്ടിയെ
Wednesday, July 25, 2018 11:50 AM IST
പ്രതിസന്ധി ഘട്ടങ്ങൾ ജീവിതത്തിലുണ്ടാകുമ്പോൾ ശക്തമായി പ്രതിരോധിക്കണം. അല്ലെങ്കിൽ പരാജയത്തിന്‍റെ രുചിയറിയും. അത്തരമൊരു സാഹചര്യത്തിൽ പരാജയപ്പെടില്ലെന്ന് മനസിനെ പറഞ്ഞുപഠിപ്പിച്ച പെണ്‍കുട്ടിയാണ് ഇന്ന് ഏവർക്കും മാതൃകയാകുന്നത്.

ഇത് തൃശൂർ സ്വദേശിനിയായ ഹനാൻ. മാടവനയിൽ വാടകയ്ക്ക് താമസിക്കുന്ന ഹനാൻ, തൊടുപുഴ അൽ അസർ കോളജിൽ കെമിസ്ട്രി മൂന്നാം വർഷ വിദ്യാർഥിനിയാണ്. മീൻ വിറ്റാണ് ഹനാൻ പഠനത്തിനും മറ്റ് ചിലവുകൾക്കുമുള്ള പണം കണ്ടെത്തുന്നത്.

പുലർച്ചെ മൂന്നുമണിക്ക് എഴുന്നേൽക്കുന്ന ഹനാൻ ഒരു മണിക്കൂർ പഠിക്കും. പിന്നെ കിലോമീറ്ററുകളോളം സൈക്കിളിൽ സഞ്ചരിച്ച് ചമ്പക്കര മീൻ മാർക്കറ്റിൽ എത്തും. ഇവിടെ നിന്ന് ആവശ്യത്തിനുള്ള മീൻ വാങ്ങും. പിന്നെ സൈക്കിളും മീൻകുട്ടയും ഓട്ടോയിൽ കയറ്റി തമ്മനം ജംഗ്ഷനിലേക്ക്. ഇവിടെ മീൻ കുട്ട ഭദ്രമായി ഇറക്കിവച്ചിട്ട് താമസ സ്ഥലത്തേക്കു മടങ്ങും. വൈകുന്നേരമേ കച്ചവടമുള്ളൂ. രാവിലെ പഠനത്തിനുള്ള സമയമാണ്.

പിന്നീട് കുളിച്ചൊരുങ്ങി 60 കിലോമീറ്റർ ദൂരെയുള്ള തൊടുപുഴയിലെ അൽ അസർ കോളജിലെത്തും. മൂന്നരയ്ക്ക് ക്ലാസിൽ നിന്നും ഇറങ്ങുന്ന ഹനാൻ എത്രയും വേഗം തമ്മനത്ത് എത്തും. രാവിലെ എടുത്തുവച്ച മീൻകുട്ടയുമായി വിൽപ്പന ആരംഭിക്കും. അവിടെ എല്ലാവർക്കും ഹനാനെ അറിയാം. വെറും അരമണിക്കൂർ മതി 20 കിലോ മീൻ തീരാൻ. പിന്നെ പണമെല്ലാം എണ്ണിത്തിട്ടപ്പെടുത്തി ഒരു ദീർഘനിശ്വാസത്തോടെ താമസസ്ഥലത്തേക്ക്. സംഭവബഹുലമായ ഒരു ദിവസം കഴിഞ്ഞു.

ഹനാന്‍റെ ഈ കഷ്ടപ്പാടുകൾ വെറുതേയല്ല, അവൾക്ക് കൃത്യമായ ഒരു ലക്ഷ്യമുണ്ട്. അതിലേക്ക് ഓടിയടുക്കുകയാണ് അവൾ. ഒരു ഡോക്ടറാകണമെന്നതായിരുന്നു ഹനാന്‍റെ സ്വപ്നം. എന്നാൽ ആ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തിയത് സാമ്പത്തിക പ്രതിസന്ധികളായിരുന്നു. ഇതേ കാരണത്തിൽ പ്ലസ്ടു പഠനം മുടങ്ങി. പത്ത് മുതൽ പ്ലസ്ടു വരെയുള്ള പഠന കാലയളവിൽ മുത്തുമാല കോർത്തുവിറ്റും കുട്ടികൾക്ക് ട്യൂഷനെടുത്തുമാണ് ഹനാൻ പണം സ്വരൂപിച്ചിരുന്നത്. പിന്നീട് എറണാകുളത്തെത്തി കോൾസെന്‍ററിലും മറ്റും ജോലി ചെയ്ത് കോളജ് വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തി‌.

ഹനാന്‍റെ അച്ഛനും അമ്മയും ഈ സമയത്ത് വേർപിരിഞ്ഞു. മാത്രമല്ല ഹനാന്‍റെ ചെവിക്കും തകരാറുണ്ടായി. ഇതിന് ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ ആശുപത്രിയായതിനാൽ അതിനു പണം ചിലവായില്ല.

മീൻ വിൽപ്പനയ്ക്ക് രണ്ടു പേർ സഹായിച്ചിരുന്നുവെങ്കിലും അവരിലൊരാളുടെ മോശമായ പെരുമാറ്റത്തെ തുടർന്ന് ഹനാൻ കച്ചവടത്തിന് ഒറ്റയ്ക്കിറങ്ങുകയായിരുന്നു. മികച്ചൊരു അവതാരകയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ഹനാൻ. അന്തരിച്ച നടൻ കലാഭവൻ മണി ഹനാനെ പല പരിപാടികളിലും പങ്കെടുപ്പിച്ചിട്ടുണ്ട്. ഹനാന്‍റെ ഏകസഹോദരൻ പ്ലസ്ടുവിന് പഠിക്കുകയാണ്.

തന്‍റെയും സഹോദരന്‍റെയും പഠന ചിലവും വീട്ടുവാടകയും അമ്മയുടെ ആവശ്യങ്ങൾക്കുള്ള പണവുമെല്ലാം ഹനാനാണ് കണ്ടെത്തുന്നത്. നിസാര കാര്യങ്ങളിൽ മനം മടുത്ത് ജീവിതത്തെ വെറുക്കുന്ന ഒരോരുത്തർക്കും പാഠപുസ്തകമാക്കാം ഈ കൊച്ചുപെൺകുട്ടിയുടെ ജീവിതം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.