തത്സമയം ഒരു അഗ്നിപർവതസ്ഫോടനം
Saturday, May 12, 2018 1:18 PM IST
ഹവായിയിലെ കിലൗ അഗ്നിപർവതം പൊട്ടിയതോടെ, പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് ആളുകളെയാണ് അവരുടെ താമസസ്ഥലങ്ങളിൽനിന്ന് ഒഴിപ്പിച്ചത്.അക്കൂട്ടത്തിൽ കെയ്ത്ത് ബ്രോക്ക് എന്ന യുവാവുമുണ്ടായിരുന്നു. അഭയാർഥിക്യാന്പിൽനിന്നും കുറച്ച് അത്യാവശ്യ സാധനങ്ങളെടുക്കാൻ തന്‍റെ വീട്ടിൽ തിരിച്ചെത്തിയ ബ്രോക്ക് ആ കാഴ്ചകണ്ട് ഞെട്ടി.

ഫൗണ്ടെനിൽനിന്ന് വെള്ളം ചീറ്റുന്നതുപോലെ പുന്തോട്ടത്തിന്‍റെ മധ്യഭാഗത്തുനിന്ന് ഉരുകിയ ലാവ പുറത്തേക്ക് ചീറ്റുന്നു. ബ്രോക്ക് ഉടൻ തന്നെ ആ കാഴ്ച തന്‍റെ ഫോണിൽ പകർത്തി. അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് ബ്രോക്കിന്‍റെ തോട്ടത്തിലുണ്ടായ ചെറിയ വിള്ളലിലൂടെയാണ് ലാവ പുറത്തേക്ക് ചീറ്റിക്കൊണ്ടിരുന്നത്.

പത്തടി ഉയരത്തിൽവരെ ലാവ ഇങ്ങനെ മുകളിലേക്ക് ചീറ്റിയിരുന്നു. കാറ്റ് എതിർദിശയിലേക്ക് വീശിയിരുന്നതിനാൽ തിളയ്ക്കുന്ന ആ ലാവ ബ്രോക്കിന്‍റെ വീട്ടിലേക്ക് പതിച്ചില്ല. ക്യാന്പിൽ തിരികെയെത്തിയ ഉടൻ ബ്രോക്ക് ആ "ചെറിയ അഗ്നിപർവതത്തിന്‍റെ’ ദൃശ്യങ്ങൾ ഫോസ്ബുക്കിൽ അപ്‌ലോഡ് ചെയ്തു.

മനോഹരവും അതേസമയം ഭീതിജനകവുമായ ഈ ദ്യശ്യങ്ങൾകണ്ട് അദ്ഭുതപ്പെടുകയാണ് ഇന്‍റർനെറ്റ് ലോകമിപ്പോൾ. പിന്നീട് ലാവപ്രവാഹം കൂടുകയും ബ്രോക്കിന്‍റെ വീട് അഗ്നിക്കിരയാവുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.