13 കൊല്ലം ശന്പളം ലഭിക്കാതെ ജോലിചെയ്ത അധ്യാപികയ്ക്കു നീതി കിട്ടി
Sunday, June 24, 2018 9:43 AM IST
ജോലിയിൽ പ്രവേശിച്ച് 13 വർഷം നിയമനമോ ശന്പളമോ ലഭിക്കാതെ ജോലി ചെയ്യേണ്ടിവന്ന അധ്യാപികയ്ക്ക് ഒടുവിൽ നീതി ലഭിച്ചു. 1992ൽ കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡിലുള്ള അരവിന്ദ് തയ്യർ ഗേൾസ് ഹൈ സ്കൂളിൽ ജോലിയിൽ പ്രവേശിച്ച എൽ. വിദ്യാവതി എന്ന അധ്യാപികയ്ക്കാണ് ആദ്യ 13 വർഷം ജോലി ചെയ്തതിന്‍റെ കുടിശിക നല്കാൻ ഹൈക്കോടതി വിധിച്ചത്.

തുക നല്കാൻ കാലതാമസമുണ്ടായാൽ സ്കൂൾ വസ്തുക്കൾ ജപ്തി ചെയ്യാനും കോടതി വിധിച്ചു. 1992ൽ ജോലിയിൽ പ്രവേശിച്ചെങ്കിലും വിദ്യാവതിയുടെ നിയമനം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു നല്കിയില്ല. പതിമൂന്നര വർഷം ശന്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ ജോലി ചെയ്ത അധ്യാപിക പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവിൽ 2005ൽ സ്ഥിര നിയമനം ലഭിച്ച അധ്യാപികയ്ക്ക് 1992 മുതലുള്ള ശന്പളക്കുടിശിക നല്കാൻ പിന്നീട് വിധിയുണ്ടായി. എന്നാൽ, കുടിശിക നല്കാൻ സ്കൂൾ വിസമ്മതിച്ചു. ഇതിനെതിരേ വീണ്ടും കോടതിയെ സമീപിച്ച വിദ്യാവതിക്ക് ശന്പളക്കുടിശിക അനുവദിച്ചുനല്കാൻ കോടതി കർശന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.