അപൂർവ ശസ്ത്രക്രിയയിലൂടെ കുരുന്നിന്റെ തലയിൽ നിന്ന് നീക്കം ചെയ്തത് 3.7 ലീറ്റർ ഫ്ളൂയിഡ്
Sunday, January 8, 2017 2:20 AM IST
ലോകത്തിലെ ഏറ്റവും വലിയ തലയുടെ ഉടമയായിരുന്ന കുരുന്നിന് അപൂർവ ശാസ്ത്രക്രിയയിലൂടെ പുതുജന്മം. ഗുജറാത്തിലെ റൻപുർ സ്വദേശിയായ മൃത്യുഞ്ജയ ദാസ് എന്ന ഏഴുമാസം മാത്രം പ്രായമുള്ള കുരുന്നാണ് അപൂർവ ശസ്ത്രകിയയിലൂടെ ’ബലൂൺ’ പോലെ വീർത്ത തലയിൽ നിന്ന് രക്ഷ നേടിയത്. കുഞ്ഞിന്റെ തലയോട്ടിയിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 3.7 ലിറ്റർ ഫ്ളൂയിഡാണ് നീക്കം ചെയ്തത്. ഇതോടെ കുഞ്ഞിന്റെ തലയുടെ വലിപ്പം 90 സെന്റീമീറ്ററിൽ നിന്ന് 70 സെന്റിമീറ്ററായി കുറഞ്ഞു.

ഹൈഡ്രോസിഫാലസ് എന്ന അപൂർവരോഗം ബാധിച്ചിരുന്ന കുഞ്ഞിനെ കഴിഞ്ഞ നവംബർ 20നാണ് ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയോട്ടിക്കുള്ളിൽ നീരു വ്യാപിക്കുന്ന അപൂർവ രോഗാവസ്‌ഥയാണ് ഹൈഡ്രോസിഫാലസ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കുഞ്ഞിന്റൈ തലയിൽ 5.5 ലിറ്റർ ഫ്ളൂയിഡാണ് ഉണ്ടായിരുന്നതെന്ന് ഡോ. ദിലീപ് പാരിഡ പറഞ്ഞു.

എക്സ്റ്റേണൽ വെൻട്രിക്കുലാർ ഡ്രെയിനേജ് സംവിധാനത്തിലൂടെയാണ് ഫ്ളൂയിഡ് നീക്കം ചെയ്തത്. ഫ്ളൂഡിഡ് പുറത്ത് പോകുന്നതിനായി ഇപ്പോഴും ഒരു കുഴൽ കുഞ്ഞിന്റെ തലയിൽ ഘടിപ്പിച്ചിട്ടുണ്ട്. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും കുഞ്ഞിന്റെ ആന്തരിക പ്രവർത്തനങ്ങളെല്ലാം സാധാരണ നിലയിലായെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ദിലീപ് പാരിഡ പറഞ്ഞു. കുഞ്ഞിന്റെ അപൂർവ രോഗാവസ്‌ഥയുടെ പേരിൽ നാട്ടുകാർ തങ്ങളെ ഇത്രയും നാൾ ഒറ്റപ്പെടുത്തുകയായിരുന്നുവെന്ന് മൃത്യുഞ്ജയ ദാസിന്റെ മാതാപിതാക്കളായ കമലേഷ് ദാസും കവിതയും പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.