മരംമുറിക്കാൻ അറക്കവാൾ, തേച്ചുകുളിക്കാൻ സോപ്പ് ! ഇവൻ ആളൊരു സംഭവമാ..
Friday, January 20, 2017 8:43 AM IST
നിരീക്ഷണത്തിലൂടെ കാര്യങ്ങൾ മനസിലാക്കാൻ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും കഴിവുണ്ട്. കാടിനടുത്ത് താമസിക്കുന്ന കുറച്ച് നിർമാണ തൊഴിലാളികളുടെ ശീലങ്ങൾ അതേപടി അനുകരിക്കുന്ന ഒരു ഒറാംഗ് ഊട്ടാനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. ഏഷ്യൻ ദ്വീപായ ബോർണിയയിലെ കാട്ടിനുള്ളിൽ കഴിഞ്ഞിരുന്ന ഒറാംഗ് ഉൗട്ടാനാണ് മനുഷ്യരെ കണ്ട് പഠിച്ച് അല്പം മോഡേണ്‍ ആയിമാറിയിരിക്കുന്നത്.

മരക്കന്പുകൾ മുറിക്കാൻ അറക്കവാൾ ഉപയോഗിച്ചാണ് ഈ വനവാസി ഏവരെയും അതിശയിപ്പിച്ച്കളഞ്ഞത്. ഒറാംഗ് ഊട്ടാൻ തന്‍റെ ഇടതു കൈ കൊണ്ട് മരക്കന്പിൽ മുറുകെ പിടിച്ച് ,വലതു കൈ കൊണ്ട് കന്പ് മുറിക്കുന്നത് കണ്ടാൽ ആർക്കും തോന്നും ഇവനൊരു പ്രഫഷണൽ ’മരപ്പണിക്കാരനാണെന്ന്’.

കുളിയുടെ കാര്യത്തിലും ഈ ഒറാംഗ് ഊട്ടാൻ മോഡേണ്‍ ആയിക്കഴിഞ്ഞു. കാട്ടിലെ തെളിനീർപ്പുഴയിൽ നീന്തിക്കുളിക്കുന്പോൾ തേച്ചു കുളിക്കാൻ വാസന സോപ്പ് വേണം ഇപ്പോൾ ഇവന്. ബിബിസി ചാനലിൽ പുതുതായി സംപ്രേഷണം ആരംഭിക്കുന്ന ’സ്പൈ ഇൻ ദ വൈൽഡ്’ എന്ന പരിപാടിക്കുവേണ്ടിയുള്ള ചിത്രീകരണത്തിനിടയിലാണ് ഒറാംഗ് ഊട്ടാന്‍റെ വിരുതുകൾ കാമറയിൽ പതിഞ്ഞത്.

പരിപാടിയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ’ചാരൻമാരാണ് വനത്തിലെത്തി മൃഗങ്ങളുടെ രഹസ്യ ജീവിതം ചിത്രീകരിക്കുന്നത്. വെറും ചാരമാരല്ല, മൃഗവേഷമണിഞ്ഞ റോബോട്ടുകൾ!. വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ... ഒറാംഗ് ഊട്ടാന്‍റെ ജീവിതം പകർത്താൻ കണ്ണിൽ കാമറയുമായി ചെന്നത് ഒറാംഗ് ഊട്ടാന്‍റെ വേഷമണിഞ്ഞ ഒരു റോബോട്ടായിരുന്നു. മുതലയുടെ അരികിലെത്താൻ മുതല റോബോട്ടും ബിബിസിയുടെ പക്കലുണ്ട്.

മൃഗങ്ങളുടെ അതേ രൂപത്തിൽ റോബോട്ടുകൾ ചെല്ലുന്നതിനാൽ ഒറിജിനൽ മൃഗങ്ങൾക്ക് സംശയം തോന്നുകയില്ല എന്ന മെച്ചവുമുണ്ട്. മൃഗവേഷധാരികളായ ചാരന്മാരിലൂടെ കാട്ടിലെ താരങ്ങളുടെ ജീവിതം കൂടുതൽ അനാവരണം ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് ബിബിസി അധികൃതർ.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.