വെളിച്ചം കടക്കാത്ത ഗുഹയിൽ കഴിഞ്ഞ 10 വർഷമായി ജീവിക്കുന്ന 62 കാരൻ
Friday, January 20, 2017 8:50 AM IST
ആധുനിക ലോകം ചൊവ്വയിൽവരെ വീടുപണിയുന്നതിനെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ കാലത്തിന്‍റെ പുരോഗമനയാത്രകളിൽ നിന്നെല്ലാം പിന്തളളപ്പെട്ട്, വെളിച്ചം പോലും കടക്കാത്ത ഗുഹയിൽ അപരിഷ്കൃതനായി കഴിയുകയാണ് സർക്കോ ഹർജിക് എന്ന 62 കാരൻ... കഴിഞ്ഞ 10 വർഷമായി ഗുഹാവാസിയായി കഴിയുന്ന ഈ ബോസ്നിയൻ സ്വദേശിയുടെ കദന കഥ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറം ലോകമറിയുന്നത്...

യുവാവായിരിക്കെ ബോസ്നിയയിൽ ലോഹ നിർമാണ തൊഴിലാളിയായി ജോലിചെയ്തിരുന്ന സർക്കോ വിവാഹശേഷം നല്ലൊരു ജോലിക്കായി ജർമനിയിലേക്കു കുടിയേറി. എന്നാൽ കുടിയേറ്റം അനധികൃതമായിരുന്നതിനാൽ അധിക കാലം ജർമനിയിൽ തുടരാൻ സർക്കോയിക്കായില്ല. അപ്പോഴേക്കും ഇയാളുടെ വിവാഹ ബന്ധം തകരുകയും ചെയ്തു. ബോസ്നിയയിലേക്ക് നാട്ടിൽ തിരിച്ചെത്തിയ സർക്കോസിനെ മറ്റൊരു ദുരന്തവും കാത്തിരിക്കുന്നുണ്ടായിരുന്നു. ബോസ്നിയൻ ആഭ്യന്തര യുദ്ധത്തിൽ സർക്കോയുടെ വീടും സ്ഥലവുമെല്ലാം നാമവശേഷമായി.

ആകെയുള്ള കിടപ്പാടം നഷ്ടപ്പെട്ടതോടെ സർക്കോ തെരുവിലേക്കിറങ്ങി. എന്നാൽ കടുത്ത തണുപ്പിൽ തെരുവിൽ തനിക്ക് അധികകാലം ജീവനോടെ തുടരാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഒരു ’കൂര’ തേടി സർക്കോ അലഞ്ഞു. അങ്ങനെയാണ് ബാവിനാ നദിതീരത്തുള്ള ഗുഹാമുഖത്ത് എത്തുന്നത്. യുദ്ധകാലത്ത് സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഗുഹ അങ്ങനെ സർക്കോയ്ക്ക് വീടായി മാറി.

വൈദ്യുതിയും കിടക്കയും ഒന്നുമില്ലെങ്കിലും മരം കോച്ചുന്ന തണുപ്പിനെ അതിജീവിക്കാൻ ഗുഹയുടെ കരിങ്കൽ ഭിത്തിക്ക് കഴിവുണ്ടെന്ന് സർക്കോ പറയുന്നു. തനിക്കു മുന്നിലൂടെ ഒഴുകുന്ന നദിയിലെ പച്ചവെള്ളം കുടിച്ചും ചവറ്റു കൂനയിലെ ഭക്ഷണം കഴിച്ചുമാണ് ഈ 62 കാരൻ ജീവൻ നിലനിർത്തുന്നത്. ചവറ്റുകൂനയിൽ നിന്ന് ഒന്നും കിട്ടിയില്ലെങ്കിൽ ഈ വാർധക്യത്തിലും വിറക് വെട്ടി ആഹാരത്തിനുള്ള വക കണ്ടെത്തും സർക്കോ. യുദ്ധം നഷ്ടപ്പെടുത്തിയ കിടപ്പാടത്തിന് നഷ്ടപരിഹാരം തേടി സർക്കോ ഇന്നു വരെ അധികൃതരെ സമീപിച്ചിട്ടില്ല. ആരോടും പരാതിയുമില്ല. അടുത്ത പ്രഭാതത്തിൽ ചവറ്റുകൂന പരിശോധിക്കുന്പോൾ കഴിക്കാൻ എന്തെങ്കിലും ഉണ്ടാവണമേ എന്ന പ്രാർഥനയല്ലാതെ മറ്റ് അതിമോഹങ്ങളും ഈ ഗുഹാ നിവാസിക്കില്ല.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.