ട്രെയിൻ കമ്പാർട്ട്മെന്‍റ് ശുചിയാക്കാൻ ആധുനിക സംവിധാനവുമായി വിദ്യാർഥിനികൾ
Wednesday, February 8, 2017 9:52 AM IST
വൃത്തിയില്ലാത്ത കമ്പാർട്ട്മെന്‍റുകളും മൂക്കു പൊത്തി മാത്രം കയറാവുന്ന ശുചിമുറികളും ഇന്ത്യയിലെ ട്രെയിൻ യാത്രികരുടെ സ്ഥിരം തലവേദനയാണ്. ഓരോ മിനിറ്റിലും അനവധി യാത്രക്കാർ കയറുന്നതിനാൽ ട്രെയിൻ കമ്പാർട്ട്മെന്‍റുകൾ വൃത്തിയായി സൂക്ഷിക്കാൻ അധികൃതർക്കു കഴിയാറുമില്ല.

എന്നാൽ ട്രെയിനിലെ മാലിന്യ പ്രശ്നങ്ങൾക്കു പരിഹാരമൊരുക്കാൻ കിടിലൻ ഒരു സംവിധാനവുമായി എത്തിയിരിക്കുകയാണ് കുറച്ചു സ്കൂൾ വിദ്യാർഥിനികൾ. ജുഹുവിൽ നിന്നും അന്ധേരിയിൽ നിന്നുമുള്ള എട്ടു സ്കൂൾ വിദ്യാർഥിനികളാണ് അത്യാധുനിക സംവിധാനം നിർമ്മിച്ചിരിക്കുന്നത്.

എല്ലാത്തരം മാലിന്യങ്ങളും കോച്ചുകളുടെ അടിയിൽ ഘടിപ്പിച്ചിരിക്കുന്ന സംഭരണിയിൽ സംഭരിക്കാനാകും എന്നതാണ് ഈ സംവിധാനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അതിലാൽതന്നെ പാളത്തിലേക്കും റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കും മാലിന്യങ്ങൾ വലിച്ചെറിയേണ്ടി വരില്ല. റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്‍റെയും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കുട്ടികൾ പുതിയ സംവിധാനം വിജയകരമായി പ്രവർത്തിപ്പിച്ചു കാണിച്ചത്.

കുട്ടി ശാസ്ത്രജ്ഞരുടെ കണ്ടെത്തലിൽ താത്പര്യം തോന്നിയ സുരേഷ് പ്രഭു ഈ സംവിധാനം ട്രെയിനുകളിൽ നടപ്പിലാക്കാൻ പറ്റുമോ എന്നതിനേക്കുറിച്ചു പഠിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ട്രെയിനിലെ മാലിന്യ പ്രശ്നങ്ങൾക്കു പരിഹാരവുമായി എത്തിയ ഈ കുട്ടികളുടെ കണ്ടെത്തലിനു തന്നെയാണ് മുംബൈ ഐഐടി ഫെസ്റ്റിലും ഒന്നാംസമ്മാനം ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.