ഈ ഗ്രാമത്തിലെ വീടുകൾ ഇനി അറിയപ്പെടുന്നത് പെൺമക്കളുടെ പേരിൽ
Thursday, February 9, 2017 3:30 AM IST
മധ്യപ്രദേശിലെ മണ്ഡ്സോർ ജില്ലയിൽ പോയാൽ അവിടുത്തെ വീടുകൾക്കു പുറത്തെഴുതിവച്ചിരിക്കുന്ന ബോർഡുകളിൽ മുതിർന്നവരുടെ പേരിനൊപ്പം വീട്ടിലെ പെണ്‍കുട്ടികളുടെയും പേരും കാണാം. എന്തിനാണ് ഇങ്ങനെ പെണ്‍കുട്ടികളുടെ പേര് എഴുതുന്നത് എന്നു ചോദിച്ചാൽ അവർ പറയും ഇതും സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമാണെന്ന്.

തീർത്തും മനഃശാസ്ത്രപരമായ ഈ നീക്കത്തിലൂടെ കുട്ടികൾക്കൊരു വ്യക്തിത്വം കൂടിയാണ് മാതാപിതാക്കൾ സമ്മാനിക്കുന്നത്. പെണ്‍കുട്ടികൾക്കായി ദേശീയ ദിനം ആചരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം ആരംഭിച്ചത്.

ഹരിയാനയിലെ കാമോദ് ജില്ലയിലും വീടിനു മുന്നിൽ പെണ്‍കുട്ടികളുടെ പേരു കാണാം. ഗ്രാമവാസിയായ സുദർശൻ കുമാർ ചെയ്തത് മറ്റുള്ളവരും പിന്തുടരുകയാണ്. ഈ നീക്കം അമീർ ഖാന്‍റെ ദംഗൽ കണ്ടതിന്‍റെ പ്രചോദനമാണെന്നാണ് സുദർശൻ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.