സംഗീതനിശയ്ക്കിടെ ആകാശത്ത് അമേരിക്കൻ പതാകയൊരുക്കി ഡ്രോണുകൾ
Thursday, February 9, 2017 10:13 AM IST
പോപ്പ് ഗായിക ലേഡി ഗാഗയുടെ പാട്ടിനിടെ ആകാശത്തു വിടർന്നു വന്ന അമേരിക്കൻ പതാക വിസ്മയക്കാഴ്ചയായി. ഇന്‍റലിന്‍റെ 300 ആളില്ലാ വിമാനങ്ങളാണ് അന്തിമാനത്തു കാറ്റിൽ ഇളകിയാടുന്ന പതാക തീർത്തു ആളുകളെ ഞെട്ടിച്ചത്.

ഡ്രോണുകളെ ഉപയോഗിച്ചുള്ള ഈ പ്രത്യക സംഗീത നിശയ്ക്കു ’ഷൂട്ടിംഗ് സ്റ്റാർ’ എന്നാണു പേര്. 300 ഡ്രോണുകളാണ് ഈ പരിപാടിയിൽ ഉപയോഗിച്ചതെങ്കിലും പതിനായിരക്കണക്കിനു ഡ്രോണുകളെ പങ്കെടുപ്പിച്ചുകൊണ്ടു ഇത്തരത്തിൽ ഷോ സംഘടിപ്പിക്കാൻ തങ്ങൾക്കു കഴിയുമെന്ന് ഇന്‍റൽ അവകാശപ്പെടുന്നു.

കഴിഞ്ഞ രണ്ടു വർഷമായി ഡ്രോണുകളെ ഉപയോഗിച്ചു ഇന്‍റൽ ആകാശ വിസ്മയങ്ങൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ ലേഡി ഗാഗയുടെ സംഗീത വിരുന്നിടെ അമേരിക്കൻ പതാക ഒരുക്കിയതോടെയാണ് ഇന്‍റലിന്‍റെ കരവിരുത് ലോകശ്രദ്ധ നേടുന്നത്.

ആവശ്യക്കാർക്കു ഡ്രോണുകളെ ഉപയോഗിച്ചു നീലാകാശത്തുവരെ പരസ്യങ്ങൾ ഒരുക്കാൻ ഇന്‍റൽ പദ്ധതിയിട്ടു കഴിഞ്ഞു. ഇതിനായി കനം കുറഞ്ഞതും പലനിറത്തിലും ആകൃതിയിലുമുള്ള ഡ്രോണുകൾ നിർമ്മിക്കാനുളള തയാറെടുപ്പിലാണ് ഇന്‍റൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.