ഇനി ഒഴുകിനടന്നും പഠിക്കാം
Thursday, February 16, 2017 3:27 AM IST
മണിപൂരിലെ ശുദ്ധജല തടാകമായ ലോക്ടക് കായലിൽ ഇനി വിദ്യാർഥികൾ ഒഴുകി നടന്നു പഠിക്കും. കഴിഞ്ഞദിവസം ചന്പുകാംഗ്പോക് ഗ്രാമത്തിലായിരുന്നു സ്കൂളിന്‍റെ ഉദ്ഘാടനം. ലോക്ടക്കിലെ മത്സ്യബന്ധനതൊഴിലാളി സംഘടനയും പീപ്പിൾ റിസോഴ്സസ് ഡെവലപ്മെന്‍റ് അസോസിയേഷൻ എന്ന എൻജിഒയുടേയും നേതൃത്വത്തിലാണ് ഒഴുകി നടക്കുന്ന സ്കൂൾ എന്ന ആശയം സാക്ഷാത്കരിക്കപ്പെട്ടത്.

മത്സ്യബന്ധനവുമായി ചേർന്നുകിടന്നിരുന്ന ജീവിതമായതിനാൽ കുട്ടികളെ മറ്റെങ്ങും വിട്ടു പഠിപ്പിക്കാൻ മാതാപിതാക്കൾക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഒഴുകി നടക്കുന്ന സ്കൂളുകൾ വന്നതോടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ ഒാർത്തുള്ള അവരുടെ ബുദ്ധിമുട്ടുകൾ മാറി എന്നാണ് പ്രദേശവാസികൾ പറയുന്നത്.

സ്കൂളിൽ 25 വിദ്യാർഥികളും രണ്ട് അധ്യാപികമാരുമാണ് ഉണ്ടാവുക. ഇവിടെ കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും പഠിക്കാമെന്നതും ഈ സ്കൂളിനെ മറ്റു സ്കൂളുകളിൽനിന്നു വ്യത്യസ്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.