ഇപ്പൊ പൊട്ടും..! തിമിംഗല ബോംബുകളെ പേടിച്ച് ഗോൾഡൻ ബീച്ച്
Thursday, February 16, 2017 8:21 AM IST
ന്യൂസിലാൻഡിലെ ഗോൾഡണ്‍ ബീച്ചിൽ അടിഞ്ഞ അഞ്ഞൂറിലധികം തിമിംഗലങ്ങളുടെ ജഡങ്ങൾ ബോംബുകളാകുന്നു! ജീർണാവസ്ഥയിലായ തിമിംഗലങ്ങളുടെ ജഡങ്ങൾക്കുള്ളിൽ വായു നിറഞ്ഞുണ്ടാകുന്ന മർദം മൂലമാണ് പൊട്ടിത്തെറിക്കുന്നത്. ഇതോടെ ബീച്ച് അനിശ്ചിത കാലത്തേക്കു അടച്ചിട്ടു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നാനുറിലധികം തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. ഇവയെ തിരികെ കടലിലേക്കയക്കാൻ രക്ഷാപ്രവർത്തകർ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. പ്രാണവായുവിനായി പിടഞ്ഞ തിമിംഗലങ്ങൾ മണിക്കൂറുകൾക്കു ശേഷം ജീവൻ വെടിഞ്ഞു.

100 കണക്കിനു സുരക്ഷാ ജീവനക്കാരാണ് ഇവയുടെ ജഡങ്ങൾ ബീച്ചിൽ നിന്നു നീക്കാൻ ദിവസങ്ങളായി കഷ്ടപ്പെടുന്നത്. എന്നാൽ ടണ്‍ കണക്കിനു ഭാരമുള്ള തിമിംഗലങ്ങളെ തീരത്തു നിന്നു മാറ്റുന്നത് ഏറെ പ്രയാസകരമാണ്. അതിനിടയിലാണ് മൃതദേഹങ്ങൾ പൊട്ടിത്തെറിക്കാനും തുടങ്ങിയിരിക്കുന്നത്.

വീർത്ത മൃതദേഹങ്ങളിലെ വായു വലിയ സിറിഞ്ചുകൾ ഉപയോഗിച്ചു നീക്കം ചെയ്ത ശേഷമാണ് തീരത്തു നിന്നും മാറ്റുന്നത്. ആൾപ്പാർപ്പില്ലാത്ത മേഖലകളിലാണ് മൃതദേഹങ്ങൾ മറവു ചെയ്യുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.