മഞ്ജുവല്ല, മഞ്ജുലുദ്ദീൻ....! ആമിയാകുന്ന മഞ്ജുവിന് ഫേസ്ബുക്കിൽ ചീത്തവിളി
Friday, February 17, 2017 4:45 AM IST
കമൽ സംവിധാനം ചെയ്യുന്നു എന്നതിന്‍റെ പേരിൽ അടുത്തിടെ ഏറ്റവും അധികം വിവാദമുണ്ടാക്കിയ ചിത്രമാണ് "ആമി'. ചലച്ചിത്ര മേളയിലെ ദേശീയഗാന വിവാദവും തുടർന്ന് ആമിയാകേണ്ടിയിരുന്ന വിദ്യാ ബാലന്‍റെ പിൻമാറ്റവും എല്ലാം വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. വിദ്യാ ബാലൻ പിൻമാറിയ ശേഷം കമൽ കണ്ടെത്തിയ പുതിയ ആമി മഞ്ജു വാര്യർക്കെതിരേയാണ് ഇപ്പോൾ സൈബർ ആക്രമണം. തന്‍റെ ആമിയാകുന്നത് മഞ്ജുവാണെന്ന് കമൽ പ്രഖ്യാപിച്ചതിന് പിന്നാലെ "കമൽ വിരോധികൾ' എല്ലാം കൂടി സംഘമായി രംഗപ്രവേശനം ചെയ്യുകയായിരുന്നു. മഞ്ജുവിന്‍റെ ഫേസ്ബുക്ക് പേജ് നിറയെ അസഭ്യവും ഭീഷണിയും. അങ്ങനെ കമലും അതുവഴി ആമിയും വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്.

ആമിയുടെ പ്രഖ്യാപനത്തിന് ശേഷം മഞ്ജു ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്‍റെ പോസ്റ്ററിനു താഴെയും കമൽ വിരോധികളുടെ കമന്‍റുകളെത്തി. മഞ്ജു വാര്യരല്ല, മഞ്ജുലുദ്ദീൻ എന്നും കമന്‍റ് ചെയ്താണ് ചിലർ മഞ്ജുവിനെതിരേ ആക്രമണമഴിച്ചുവിട്ടത്. ആമിയിലെ വേഷം മഞ്ജു ഏറ്റെടുത്താൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും പലരും ഓർമിപ്പിക്കുന്നുണ്ട്. വർഗീയത സൃഷ്ടിക്കുന്ന കമലിന്‍റെ ചിത്രങ്ങൾ ആരും കാണരുതെന്നാണ് ചില സംഘപരിവാറുകാരുടെ ഉപദേശം.

ബിജെപിക്ക് എതിരേയുള്ള കമലിന്‍റെ വിമർശനങ്ങളെ പിന്തുണച്ചതിന് മഞ്ജുവിനു കിട്ടിയ കൂലിയാണ് മാധവിക്കുട്ടിയുടെ വേഷമെന്നാണ് ചിലരുടെ കണ്ടെത്തൽ. മഞ്ജുവിന്‍റെ വ്യക്തിജീവിതത്തെയും ചേർത്ത് തെറിവിളിയുമുണ്ടായി. മഞ്ജുവിന് ആമിയുടെ വേഷം നൽകിയതിന് പിന്നാലെ മുൻ ഭർത്താവ് ദിലീപ് സംവിധായകൻ കമലിനെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപണങ്ങളുണ്ട്.

ഇതോടെ പ്രതികരണവുമായി മഞ്ജു തന്നെ രംഗത്തെത്തി. സംവിധായകൻ കമലിനെ ചുറ്റിപ്പറ്റിയുളള രാഷ്ട്രീയചർച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും തന്‍റെ രാഷ്ട്രീയത്തിന്‍റെ പ്രഖ്യാപനമല്ല ആമിയെന്നും മഞ്ജു ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

മഞ്ജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.