കുഴൽക്കിണറിൽ 10 നാൾ: ആ നായയ്ക്കുവേണ്ടി ഒരു രാജ്യം മുഴുവൻ പ്രാർഥിച്ചു! ഒടുവിൽ..
Saturday, February 18, 2017 10:21 AM IST
കുഴൽക്കിണറിൽ വീണ നായയെ പത്തു നാൾ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചു. തുർക്കിയിലെ ബേകോസ് നഗരത്തിലാണ് സംഭവം. മൂടിയില്ലാത്ത കുഴൽക്കിണറിൽ നായ അബദ്ധത്തിൽ വീണതാണെന്നാണ് കരുതുന്നത്. കിണറിന്‍റെ 200 അടിതാഴ്ചയിലാണ് നായ കുടുങ്ങിയത്.

കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് നായ കിണറ്റിനുള്ളിൽ കുടുങ്ങിയെന്നു കണ്ടെത്തിയത്. ഉടൻതന്നെ ഇവർ റെസ്ക്യു ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സുരക്ഷാ ജീവനക്കാർ കാമറയുടെ സഹായത്തോടെ നായ കുടുങ്ങിയ ഭാഗം വ്യക്തമായി മനസിലാക്കി. അതിനുശേഷം അവശനിലയിലായ നായക്കു ട്യൂബ് ഉപയോഗിച്ച് ആഹാരം നൽകി. കൂടാതെ മഴ പെയ്ത് കിണറ്റിനുള്ളിൽ വെള്ളം നിറയാതിരിക്കാൻ ടെന്‍റും കെട്ടി.

ഇതിനിടെ നായ കുഴൽക്കിണറിൽ അകപ്പെട്ട വിവരം തുർക്കിയിലെങ്ങും വലിയ വാർത്തയായി. പ്രസിഡന്‍റ് തയിപ് എർദോഗന്‍റെ മരുമകനും മന്ത്രിയുമായ ബരത് അൽബയ്റക് അടക്കമുള്ള ഉന്നതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഉൗർജിതമാക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ ധൃതിപിടിച്ചുള്ള രക്ഷാപ്രവർത്തനം നായയുടെ ജീവൻ അപകടത്തിലാക്കുമെന്ന നിലപാടിലായിരുന്നു രക്ഷാപ്രവർത്തകർ. പ്രദേശത്തെ മണ്ണിനു ഉറപ്പില്ലാത്തതിനാൽ കിണറിനു സമാന്തരമായി കുഴിയെടുത്തുള്ള രക്ഷാപ്രവർത്തനം ഉചിതമാവില്ലെന്നും അവർ അറിയിച്ചു.

തുടർന്നു നായയെ രക്ഷിക്കാൻ ’യന്ത്രക്കൈ’നിർമ്മിക്കാനുള്ള ശ്രമമായി .അതിനായി എൻജിനിയറിംഗ് വിദഗ്ധരുടെ സേവനവും ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും മന്ത്രി ബരത് അൽബയ്റക ഏർപ്പാടാക്കി.

യന്ത്രക്കൈയുടെ നിർമ്മാണം പൂർത്തിയാകാൻ പത്തു ദിവസം വേണ്ടിവന്നു. തുർക്കിയിലെ ദേശീയമാധ്യമങ്ങളിലടക്കം രക്ഷാപ്രവർത്തനം തത്സമയം കാണിച്ചു. തുർക്കിഷ് ജനത ഒന്നടങ്കം നായക്കായി പ്രാർഥിച്ചു. പ്രാർഥനകൾ ഫലം കണ്ടു. നായ സുരക്ഷിതനായി മുകളിലെത്തി.

ഇന്നിപ്പോൾ തുർക്കിയുടെ താരമാണ് ഈ നായക്കുട്ടി. ’കുയു’ എന്ന പേരും അവന് അവർ നൽകി. ഒരുപാട് കഷ്ടപ്പെട്ട് കുയുവിന്‍റെ ജീവൻ രക്ഷിച്ച ബേകോസിലെ രക്ഷാപ്രവർത്തകർ അവനെ ദത്തെടുത്തിരിക്കുകയാണിപ്പോൾ . ജീവൻ രക്ഷിക്കാമെങ്കിൽ വളർത്താനും അറിയാമത്രേ...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.