വിശ്വസിച്ചാലും ഇല്ലെങ്കിലും.! ഭൂമിയെപ്പോലെ ഏഴ് ഗ്രഹങ്ങൾ ഉണ്ട്..!
Friday, February 24, 2017 4:40 AM IST
ശാസ്ത്ര കണ്ടുപിടുത്തങ്ങൾ ചിലപ്പോൾ കെട്ടുകഥകളായി തോന്നിച്ചേക്കാം. അത്രയ്ക്കും വിചിത്രമാണവ. ബെൽജിയൻ ടെലിസ്കോപ്പായ ട്രാപ്പിസ്റ്റും നാസയുടെ സ്പ്ലിറ്റ്സർ ടെലിസ്കോപും കണ്ടെത്തിയത് ഇത്തരം ചില വസ്തുതകളാണ്.

‌ഭൂമിയുടെ അത്രയും വലിപ്പമുള്ള ഏഴു ഗ്രഹങ്ങളെയാണ് ഈ ടെലിസ്കോപ്പുകൾ കണ്ടെത്തിയത്. കുള്ളൻ നക്ഷത്രമായ ട്രാപ്പിസ്റ്റ് വണ്ണിനു ചുറ്റുമാണ് ഭ്രമണപഥത്തിലൂടെ ഇവ സഞ്ചരിക്കുന്നത്. മേയിലാണ് ആദ്യമായി ട്രാപ്പിസ്റ്റ് മൂന്ന് ഗ്രഹങ്ങളെ കണ്ടെത്തിയത്. ഇതിന്‍റെ ചുവടുപിടിച്ച് നാസയുടെ സ്പ്ലിറ്റ്സർ നടത്തിയ പഠനത്തിൽ മൂന്നല്ല, ഏഴ് ഉപഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തി.

ഈ ഗ്രഹങ്ങൾ ചുറ്റുന്ന നക്ഷത്രത്തോട് വളരെ അടുത്താണ് ഇവരുടെ ഭ്രമണപഥം എന്നതാണ് ഇവയെ ശാസ്ത്രജ്ഞർക്കു കൗതുകകരമാക്കുന്നത്. അതായത് സൂര്യനും മെർക്കുറിയും തമ്മിലുള്ള അകലമില്ല ഈ ഏഴു ഗ്രഹങ്ങളും അവരുടെ നക്ഷത്രവും തമ്മിൽ.

ഈ ഗ്രഹങ്ങൾ ചുറ്റുന്ന നക്ഷത്രത്തിന്‍റെ പരിസ്ഥിതി തണുപ്പായതിനാൽ ഈ ഗ്രഹങ്ങളിൽ വെള്ളമുണ്ടാവും എന്നാണ് വിദഗ്ധരുടെ നിഗമനം. അതുകൊണ്ട് തന്നെയാണ് ട്രാപ്പിസ്റ്റ് 1 എന്ന ഗ്രഹസമൂഹം ശാസ്ത്രജ്ഞരുടെ ഏറ്റവും പുതിയ പഠന വിഷയമായതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.