വെള്ളവും വേണ്ട വെളിച്ചവും വേണ്ട; ഈ റോസാപ്പൂക്കൾ ഒരിക്കലും വാടില്ല
Wednesday, March 15, 2017 8:38 AM IST
ലണ്ടനിലെ ഒരു ലക്ഷ്വറി ഫ്ളവർ കന്പനി നൂറു ശതമാനം പ്രകൃതിദത്തമായ ഫോറെവർ റോസുമായി രംഗത്തെത്തിയിരിക്കുന്നു. വളരെയധികം പ്രത്യേകതയുള്ള ഒരു പുഷ്പമാണിത്. മൂന്നു വർഷത്തോളം വായു, വെളിച്ചം, ജലം എന്നിവ ഒന്നും ആവശ്യമില്ലാതെ ഈ റോസാപ്പൂ നിലനിൽക്കുമെന്ന് തെളിയിച്ചിരിക്കുകയാണ്. പക്ഷേ, കന്പനി നൽകുന്ന ഗ്ലാസിനുള്ളിൽ സ്ഥാപിക്കണമെന്നു മാത്രം.1991ൽ പുറത്തിറങ്ങിയ ഡിസ്നിയുടെ ആനിമേഷൻ ചിത്രമായ ബ്യൂട്ടി ആൻഡ് ബീസ്റ്റിലെ റോസിനു പര്യായമായ ഈ പുഷ്പം എല്ലാ കണ്ടുപിടുത്തങ്ങളെയും മാറ്റിമറിക്കുകയാണ്.

200 മുതൽ 4000 ഡോളർ വരെയാണ് വ്യത്യസ്ത കളറിൽ ലഭിക്കുന്ന ഈ പുഷ്പങ്ങളുടെ വില. തെക്കേ അമേരിക്കയിലെ ഇക്വഡോറിലുള്ള അഗ്നിപർവതങ്ങളിലെ ധാതു പദാർഥം ഏറെ അടങ്ങിയിട്ടുള്ള മണ്ണിൽ നിന്നുമുള്ളതാണ് ഈ പുഷ്പങ്ങൾ. ഫൊറെവർ റോസിന്‍റെ പ്രത്യേകതകളുടെ കാരണം ഇതാണ്. മറ്റ് പുഷ്പങ്ങളിൽ ഉള്ളതിനേക്കാളും കട്ടിയുള്ള ഇതളുകളാണ് ഇതിനുള്ളത്.

ഫോറെവർ റോസിന്‍റെ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ബ്രാൻഡ് അംബാസഡർ ഇബ്രാഹിം അൽ സമാദി പറയുന്നത് പൂക്കളെ എന്നന്നേക്കും സംരക്ഷിക്കുന്നതിനായി തങ്ങൾ പ്രത്യേകതരം ഒൗഷധം ഉപയോഗിക്കുന്നുണ്ട് എന്നാണ്. പക്ഷെ അതിനെക്കുറിച്ച് ഒന്നും പുറത്തുപറയില്ലെന്നും അൽ സമാദി പറഞ്ഞു. ഫോറെവർ റോസ് മാർക്കറ്റിൽ ഇറക്കിയതു മുതൽ വലിയ ലാഭം ആണ് ഇതിന്‍റെ ഉടമകൾ നേടിയിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.