മറ്റുള്ളവരുടെ ആഗ്രഹങ്ങൾ കവർന്നെടുത്തത് ഒസ്മിന്‍റെ ജീവന്‍
Thursday, March 23, 2017 4:45 AM IST
പൊതുജലാശയങ്ങളില്‍ നാണയങ്ങള്‍ വലിച്ചെറിഞ്ഞാല്‍ ഉള്ളിലെ ആഗ്രഹങ്ങള്‍ നടന്നു കിട്ടും എന്നൊരു വിശ്വാസമുണ്ട് ചിലയിടങ്ങളില്‍. എന്നാല്‍, സ്വന്തം ആഗ്രഹങ്ങള്‍ നിറവേറാനായി നമ്മള്‍ വലിച്ചെറിയുന്ന നാണയങ്ങള്‍ നിരവധി ജീവികളുടെ ജീവന് ആപത്താണ്. അത്തരം പ്രവര്‍ത്തികളുടെ ഫലമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഒടുവിലത്തെ പേരാണ് ഒസ്മിന്‍.

ബാങ്കോക്കിലെ ചോന്‍ബുരി പ്രദേശത്തെ ഒരു കുളത്തിലായിരുന്നു ഒസ്മിന്‍ എന്ന ആമയുടെ താമസം. ഇരുപത്തിയഞ്ചു വയസുള്ള ആമ വംശനാശഭീഷണി നേരിടുന്ന പച്ച ആമ വര്‍ഗത്തില്‍പ്പെട്ടതാണ്. ആഗ്രഹ സഫലീകരണത്തിനായി ആളുകള്‍ കുളത്തില്‍ നാണയങ്ങള്‍ എറിയുക പതിവായിരുന്നു. അവളുടെ പതിവു ഭക്ഷണങ്ങള്‍ക്കൊപ്പം നാണയങ്ങളും ഇടം നേടി. എന്നാല്‍, നാണയങ്ങളുടെ എണ്ണം കൂടിയതോടെ ഭാരം കാരണം ഒസ്മിന്‍റെ തോടു പൊട്ടാന്‍ തുടങ്ങി. അങ്ങനെയാണ് ചുലാലോംഗ്‌കോണ്‍ മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെയടുത്ത് ഒസ്മിന്‍ എത്തുന്നത്.

ഏഴു മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയ്‌ക്കൊടുവില്‍ 915 നാണയങ്ങള്‍ ആമയുടെ വയറില്‍നിന്നു ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. നിരവധി നാണയങ്ങള്‍ കാലപ്പഴക്കംകൊണ്ടു ദ്രവിച്ച് ഇല്ലാതായിരുന്നു. ശസ്ത്രക്രിയ വിജയകരമായതിനാല്‍ ആമ രക്ഷപ്പെടുമെന്ന് കരുതിയെങ്കിലും കുടലിലും രക്തത്തിലുമുണ്ടായ അണുബാധ കാര്യങ്ങള്‍ വഷളാക്കി. ഞായറാഴ്ച നടന്ന രണ്ടാം ഘട്ട ശസ്ത്രക്രിയയ്ക്കുശേഷം ഒസ്മിന്‍ കോമയിലാകുകയും ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങുകയും ചെയ്തു. രക്തത്തിലുണ്ടായ വിഷാംശമാണ് മരണകാരണമെന്ന് വെറ്ററിനറി ഡോക്ടര്‍ ഡോ. ആചാരിയാ ഷൈലസുധ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.