വൈൻ ഒഴിച്ച കോഫി കുടിച്ചിട്ടുണ്ടോ....?
Friday, March 24, 2017 1:45 AM IST
നിങ്ങൾക്ക് കടല നെയ്യും പൈനാപ്പിൾ പിസയും ഇഷ്ടമാണെങ്കിൽ വൈൻ ഒഴിച്ച കോഫിയും ഇഷ്ടമാകും. കാരണം ലോകത്തിലെ ആരോഗ്യപ്രദമായ പാനിയങ്ങളിലൊന്നാണിത്.കാലിഫോർണിയായിലെ നാപാ വാലിയിലുള്ള മൊളിനാരി കഫെയുടെ ഉടമ റിക്ക് മൊളിനാരിയുടെ കണ്ടുപിടുത്തമാണിത്.

വൈൻ ഒഴിച്ച കോഫി എന്ന ആശയം മൊളിനാരിയുടെ മനസിൽ ആദ്യം തോന്നിയത് 2003ലാണ്. അദേഹം മുന്തിരി തോട്ടം സ്വന്തമായുള്ള നാപാ വാലിയിലുള്ള സുഹൃത്ത് ജോണ്‍ വേവറിനോട് തന്‍റെ മനസിലുള്ള കാര്യത്തെക്കുറിച്ച് പറഞ്ഞു. ശേഷം അവർ രണ്ടു പേരും വൈൻ ചേർത്ത കോഫി ഉണ്ടാക്കുന്നതെങ്ങനെയെന്നുള്ള ഗവേഷണത്തിൽ ഏർപ്പെടുകയായിരുന്നു. എന്നാൽ മൊളിനാരി ഒരു വർഷത്തിനുള്ളിൽ തന്‍റെ ആശയത്തിനുള്ള ഉത്തരം കണ്ടെത്തി. ആദ്യമായി അദ്ദേഹം 2014ൽ റോസ്റ്റ് കോഫിയും റെഡ് വൈനും വിൽക്കാൻ ആരംഭിച്ചു.

എന്നാൽ ആ സമയത്ത് കാലിഫോർണിയായിൽ ഉണ്ടായ ഭൂകന്പം മൊളിനാരിയുടെ ബിസിനസ് താറുമാറാക്കി. പക്ഷെ തന്‍റെ സ്വപ്നത്തിൽ നിന്നും പി·ാറാൻ അദേഹം തയാറായില്ല. കുറച്ചു നാളുകൾക്കു ശേഷം അദേഹം കുറച്ചു കൂടി വ്യത്യസ്തമായ ആശയവുമായി രംഗത്ത് എത്തുകയായിരുന്നു. അതായിരുന്നു വൈൻ കോഫി. എന്നാൽ മാർക്കറ്റിൽ ഇതിനെ വിജയിപ്പിക്കാൻ മൊളിനാരിക്കു പിന്നയും മെനക്കെടേണ്ടിയിരുന്നു. വൈൻ കോഫി നിർമിക്കാൻ അദ്ദേഹം ദൂരദേശത്തു നിന്നു കാപ്പിക്കുരു കൊണ്ടുവന്നു. അത് റെഡ് വൈനുമായി ചേർത്താണ് തന്‍റെ പദ്ധതി അദേഹം പൂർത്തിയാക്കിയത്.

വൈൻ കോഫി പല രുചികളിൽ ലഭ്യമാണ്. വൈനു പകരം മറ്റ് രുചിക്കൂട്ടുകളും ഇങ്ങനെ പരീക്ഷിക്കാം എന്ന് മൊളിനാരി പറയുന്നു. തന്‍റെ പദ്ധതി വിജയിക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും പക്ഷേ ഇത്രമാത്രം വിജയം നേടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു. എന്തായാലും മൊളിനാരിയുടെ കഫെയിൽ വൈൻ ഒഴിച്ച കോഫിക്ക് ആവശ്യക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.