പിറന്നാൾ ദിനം ആഘോഷിക്കാതെ പാവപ്പെട്ടവർക്ക് വിരുന്നൊരുക്കി ആറു വയസുകാരി
Friday, March 24, 2017 2:07 AM IST
പിറന്നാളിന് മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ കണ്ട് തുള്ളിച്ചാടുന്നവരാണ് കുട്ടികൾ. എന്നാൽ ഇവരിൽ നിന്നു വ്യത്യസ്തമായി അർമാനി ക്രൂസ് എന്ന ആറു വയസുകാരി തന്‍റെ പിറന്നാൾ ആഘോഷം വേണ്ടന്നു വെച്ച് അനാഥർക്ക് ആഹാരം നൽകിയാണ് തന്‍റെ പ്രായത്തിലുള്ള കുട്ടികൾക്ക് മാതൃകയായിരിക്കുന്നത്.

തെരുവിൽ അനാഥരായ ആൾക്കാരെക്കുറിച്ച് തന്‍റെ മകൾ എപ്പോഴും സംസാരിക്കുമായിരുന്നു എന്ന് അർമാനിയുടെ അമ്മ അർതേഷ സ്മിത്ത് ക്രൂസ് പറയുന്നു. ആറാം പിറന്നാളിനു മോൾക്ക് എന്താണ് സമ്മാനമായി വേണ്ടത് എന്നു ചോദിച്ചപ്പോൾ അനാഥരായവർക്കു ഭക്ഷണം നൽകണം എന്ന അർമാനിയുടെ മറുപടിയാണ് അവരെ അന്പരപ്പിച്ചു കളഞ്ഞത്. നിന്‍റെ ആഗ്രഹം സാധിച്ചുതരാം, എന്നാൽ സമ്മാനമായി മറ്റൊന്നും തരില്ല എന്നു പിതാവ് പറഞ്ഞപ്പോൾ വേണ്ട എന്നായിരുന്നു അർമാനിയുടെ മറുപടി. അപ്പോഴാണ് അവൾ കാര്യമായി പറഞ്ഞതാണെന്ന് മാതാപിതാക്കൾക്കു മനസിലായത്.



മറ്റുള്ളവരെ സംരക്ഷിക്കുന്ന കാര്യത്തിൽ ആർമണിക്ക് പ്രത്യേക താത്പര്യമാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. കുട്ടിയുടെ ആഗ്രഹം സാധിച്ചു തരാമെന്നേറ്റ മാതാപിതാക്കൾ അവർക്കായി സാൻഡ് വിച്ച് നൽകാം എന്നു പറഞ്ഞു. പക്ഷെ അർമാനിയുടെ മറുപടി അവരെ പിന്നെയും ഞെട്ടിച്ചു. നമ്മൾക്കു വേണ്ടി എന്താണോ ഉണ്ടാക്കുന്നത് അതു തന്നെ അവർക്കും നൽകണം എന്നായിരുന്നു അവൾ പറഞ്ഞത്. അർമാനിയുടെ പിതാവ് സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ചു പോസ്റ്റ് ഇട്ടു. തുടർന്ന് നിരവധിയാളുകളാണ് അർമാനിക്ക് പിന്തുണയുമായെത്തിയത്. അവൾക്ക് അണിഞ്ഞൊരുങ്ങുന്നതിനുള്ള സാധനങ്ങൾ നൽകുകയും ചെയ്തു.

ഷിക്കാഗോയിലെ ഒരു തെരുവിലെ നിർധന കുടുംബത്തിൽ വച്ചാണ് ഭക്ഷണ വസ്തുക്കൾ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. അവർക്കു കേക്ക്, സാൻഡ്വിച്ച്, പിസ, ചിക്കൻ, മത്സ്യം എന്നിങ്ങനെ നിരവധി ഭക്ഷണ വസ്തുക്കളാണ് ആർമണി നൽകിയത്. 125 പേർക്ക് ഭക്ഷണം നൽകി. കൂടാതെ അവർക്ക് ടൂത്ത്ബ്രഷ്, പെർഫ്യൂം, ടിഷ്യൂ, ഷേവിംഗ് സെറ്റ്, ഹാൻഡ് വാഷ് എന്നിങ്ങനെ നിരവധി സാധനങ്ങളും നൽകി. അർമാനി അവരോട് ഒരുപാടു നേരം സംസാരിച്ചിരുന്നു അവർക്കെല്ലാം ഒരു പാട് സന്തോഷം തോന്നി. നാളുകൾക്കു ശേഷമാണ് വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിച്ചതെന്ന് അവർ പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞുവെന്നാണ് അർതേഷ സ്മിത്ത് പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.