മൂന്നു വയസുകാരിയുടെ ജീവൻ രക്ഷിച്ചത് പീനട്ട്
Sunday, March 26, 2017 2:45 AM IST
മനുഷ്യജീവൻ കടിച്ചുകീറുന്ന നായ്ക്കളെക്കുറിച്ചു മാത്രം വായിച്ചറിഞ്ഞവർ പീനട്ടിനെക്കുറിച്ചും അറിയണം. മിഷിഗണിലെ മരംകോച്ചുന്ന തണുപ്പിൽ മരണത്തിനു കീഴടങ്ങാൻ തുടങ്ങുകയായിരുന്ന മൂന്നു വയസുകാരിയുടെ ജീവൻ രക്ഷിച്ചത് പീനട്ട് എന്ന നായയാണ്.
പീനട്ടിന്‍റെ ഉടമ ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴാണ് വിവരങ്ങൾ ലോകം അറിയുന്നത്.

സംഭവമിങ്ങനെ: വീടിനുള്ളിലായിരുന്ന ഉടമസ്ഥനെ പീനട്ട് നിർബന്ധമായി പുറത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. വീടിനു പിന്നിലേക്ക് അവൾ അയാളെ കൊണ്ടുപോയി. പുറത്തെ തണുപ്പിൽ നഗ്നയായി കിടക്കുകയായിരുന്ന ഒരു കുട്ടിയുടെ അടുത്തു ചെന്നവൾ നിന്നു. ഉടമസ്ഥൻ കുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് പ്രഥമിക ശുശ്രൂഷകൾ നൽകിയശേഷം അധികൃതരെ വിവരമറിയിച്ചു.

കുട്ടിയുടെ ആരോഗ്യം മെച്ചപ്പെട്ടശേഷം ഉദ്യോഗസ്ഥർ കുട്ടിയുടെ അച്ഛനമ്മമാർക്കായുള്ള അന്വേഷണം ആരംഭിച്ചു. ആ അന്വേഷണം ചെന്നെത്തിയത് തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിക്കുന്ന അവളുടെ മാതാപിതാക്കളിലേക്കാണ്. ഇതേത്തുടർന്ന് കുട്ടിയെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് അധികൃതർ മാറ്റുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.