വിവാഹത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വരൻ വാടകയ്ക്കെടുത്തു; ഒടുവിൽ...
Sunday, May 7, 2017 12:51 AM IST
പൃഥ്വിരാജ് അധോലോക നായകന്‍റെ വേഷത്തിൽ എത്തിയ തേജാഭായ് ആൻഡ് ഫാമിലി എന്ന ചിത്രത്തിൽ കാമുകിയെ സ്വന്തമാക്കുന്നതിന് ബന്ധുക്കളെ വാടകയ്ക്കെടുക്കുന്ന രംഗങ്ങൾ എല്ലാവരെയും രസിപ്പിച്ചിരുന്നു. എന്നാൽ ശരിക്കും ജീവിതത്തിൽ അങ്ങനെ സംഭവിച്ചാലോ? ചൈനയിലാണ് സംഭവം നടന്നത്. വാംഗ് എന്നു യുവാവാണ് തന്‍റെ വിവാഹത്തിന് വാടകബന്ധുക്കളായി 200 പേരെ എത്തിച്ചത്. ഇതിൽ സംശയം തോന്നിയ വധുവിന്‍റെ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് വരൻ കുറ്റം സമ്മതിച്ചത്.

സിയാനിലുള്ള ഒരു വലിയ ഹോട്ടലിലായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. സമയമായപ്പോൾ വരന്‍റെ ബന്ധുക്കൾക്കായുള്ള കസേരകൾ ഒഴിഞ്ഞുകിടക്കുന്നത് വധുവിന്‍റെ ബന്ധുക്കൾ ശ്രദ്ധിച്ചു. വരനോട് കാര്യം അന്വേഷിച്ചപ്പോൾ അവർ വന്നുകൊണ്ടിരിക്കുകയാണ് എന്ന മറുപടിയായിരുന്നു ലഭിച്ചത്. കുറച്ചു പേർ വന്നപ്പോൾ അവരോട് വാംഗിന്‍റെ ആരാണന്ന് ചോദിച്ചു. തങ്ങൾ വരന്‍റെ സുഹൃത്തുക്കളാണെന്നാണ് മറുപടി ലഭിച്ചത്. പക്ഷെ എങ്ങനയാണ് വാംഗുമായുള്ള പരിചയം എന്നു ചോദിച്ചപ്പോൾ മറുപടി ഒന്നുമില്ലായിരുന്നു. വിവാഹത്തിന് സമയമായിട്ടും മാതാപിതാക്കൾ എന്താണ് വരാത്തത് എന്ന് അന്വേഷിച്ചപ്പോൾ ഗത്യന്തരമില്ലാതെ വാംഗ് സത്യം തുറന്ന് പറഞ്ഞു. തുടർന്ന് പോലീസെത്തി വരന്‍റെ ’ബന്ധുക്കളെ’ ചോദ്യം ചെയ്തു. എല്ലാവരും പേടിച്ച് സത്യം തുറന്നുപറയുകയായിരുന്നു. ഇതിന് മുൻപ് വാംഗിനെ കണ്ടിട്ടുപോലുമില്ലന്നായിരുന്നു അവരുടെ മറുപടി.

ടാക്സി ഡ്രൈവർമാർ, വിദ്യാർഥികൾ തുടങ്ങിയവരാണ് വാംഗിന്‍റെ ബന്ധുക്കളായി എത്തിയത്. സോഷ്യൽ മീഡിയ വഴിയാണ് വാംഗ് തങ്ങളുമായി കച്ചവടം ഉറപ്പിച്ചതെന്നും 80 യുവാൻ തരാമെന്ന് പറഞ്ഞെന്നും വന്നവർ അറിയിച്ചു. വാംഗും പെണ്‍കുട്ടിയും തമ്മിൽ നേരത്തെ മുതൽ അടുപ്പത്തിലായിരുന്നു. ഇതു മുതലെടുത്ത് പെണ്‍കുട്ടിയുടെ വീട്ടിൽ നിന്നും 1.1 മില്യണ്‍ യുവാൻ ഇയാൾ വാങ്ങിയിട്ടുണ്ടെന്നും ആരോപണമുയർന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്ക് 20 വയസുമാത്രമേ ഉള്ളു എന്ന് സത്യം അധികാരികൾക്ക് മനസിലാകുന്നത്. നിയമപരമായി ചൈനയിൽ വിവാഹം കഴിക്കുന്നതിന് 22 വയസ് പൂർത്തിയാകണം.സംഭവം ചാനലുകളിൽ വാർത്തയായതിനെ തുടർന്ന് വാംഗിന്‍റെ മാതാപിതാക്കൾ പെണ്‍കുട്ടിയുടെ വീട്ടുകാർക്ക് പണം തിരികെ നൽകാമെന്നേറ്റിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.