ആ വീഡിയോ കണ്ട് അച്ഛനും സഹായിച്ചില്ല; സോഷ്യൽ മീഡിയയെ കരയിച്ച് സായ് യാത്രയായി
Wednesday, May 17, 2017 5:14 AM IST
ഒറ്റ വീഡിയോ കൊണ്ട് സോഷ്യൽ മീഡിയയെ കരയിച്ച കൊച്ചുസായ് ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. കാൻസർ ബാധിതയായ കുട്ടി തന്നെ ചികിത്സിക്കാൻ വീടു വിൽക്കു തന്‍റെ ജീവൻ രക്ഷിക്കു എന്ന് പിതാവിനോട് അപേക്ഷിക്കുന്ന വീഡിയോ വൈറലായിരുന്നു. വാട്സ്ആപ്പിലൂടെയുള്ള അപേക്ഷ പിതാവ് ഷെട്ടി ശിവകുമാർ അവഗണിച്ചതിനു പിന്നാലെ സായി മരണത്തിനു കീഴടങ്ങുകയായിരുന്നു.

ആന്ധ്രപ്രദേശിലെ വിജയവാഡയിലുള്ള 13കാരിയായ സായ് ശ്രീയുടെ മാതാപിതാക്കൾ എട്ടു വർഷങ്ങൾക്കു മുന്പ് വിവാഹമോചനം നേടിയതാണ് .തുടർന്ന് സായ് അമ്മക്കൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് സായിയെ കാൻസർ പിടികൂടിയത്. ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും അമ്മയുടെ പക്കൽ പണമില്ലായിരുന്നു. കുട്ടിയുടെ പേരിൽ ഉള്ള വീട് വിൽക്കാൻ ഇവർ ശ്രമിച്ചുവെങ്കിലും പിതാവ് ഷെട്ടി ശിവകുമാർ ഒരു രാഷ്ടിയ നേതാവിന്‍റെ സഹായത്തോടെ ഇത് തകർക്കുകയായിരുന്നു. തുടർന്നാണ് സായ് തന്‍റെ അച്ഛനോട് നേരിട്ട് അപേക്ഷിക്കാൻ തീരുമാനിച്ചത്.

കാഴ്ചക്കാരുടെ കണ്ണു നിറയ്ക്കുന്ന വീഡിയോ കണ്ടിട്ടും ആ പിതാവ് സ്വന്തം മകളെ സഹായിച്ചില്ല. തക്കസമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനാൽ കുട്ടി മരണത്തിനു കീടങ്ങുകയായിരുന്നു. ഒരു സാമൂഹ്യ പ്രവർത്തക ആന്ധ്രാപ്രദേശിലെ മനുഷ്യാകാശ കമ്മീഷന് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പിതാവ് ശിവകുമാറിനെതിരെ കേസെടുത്തിരിക്കുകയാണ്. ചികിത്സയ്ക്കായി കുട്ടിയുടെ അമ്മ 30 ലക്ഷം രൂപ ചിലവഴിച്ചെങ്കിലും ഈ പണം അപര്യാപ്തമായിരുന്നു. തക്ക സമയത്ത് ഷെട്ടി ശിവകുമാർ സഹായിച്ചിരുന്നെങ്കിൽ ഒരു പക്ഷെ സായിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. കുട്ടിയുടെ മരണശേഷം സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ച വീഡിയോ വൈറലാകുകയായിരുന്നു.
https://www.youtube.com/embed/iYMgBvf3__o
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.