വിവാഹ വേളയിൽ വിഗ് വലിച്ചൂരിയെറിഞ്ഞ് കാൻസർ ബാധിതയായ വധു
Sunday, May 28, 2017 3:49 AM IST
കാൻസർ എന്ന മഹാരോഗത്തിന്‍റെ തീവ്രത എത്രമാത്രമുണ്ടെന്ന് അറിയാവുന്നവരാണ് എല്ലാവരും. തങ്ങളുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഈ രോഗം പിടിപെടുന്പോഴാണ് അതിന്‍റെ തീവ്രത നമ്മൾ അറിയുന്നത്. നിരവധിയാളുകൾ ഈ രോഗത്തെ അതിജീവിക്കുന്നുണ്ടെങ്കിലും നിസഹായരായ ഒരുപാടു പേർ ഈ രോഗത്തിനു കീഴടങ്ങുന്നുമുണ്ട്. എന്നാൽ ആ രോഗാവസ്ഥയിലും അവരുടെ മനസു നിറഞ്ഞുള്ള പുഞ്ചിരിയാണ് ലോകത്തിൽ ഏറ്റവും മനോഹരമായുള്ളത്. അത്തരത്തിൽ കാൻസർ ബാധിതയായ ഒരു യുവതിയുടെ വിവാഹ സമയത്തെ ദൃശ്യങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. അമേരിക്കയിലെ ടെക്സസിലുള്ള ജാമി സ്റ്റെയിൻബോണ്‍ എന്ന യുവതിയാണ് കഥയിലെ താരം.

വിവാഹവേദിയിൽ സുഹൃത്തുക്കൾക്കൊപ്പം സംഗീതത്തിന് ചുവടുകൾ വക്കുകയായിരുന്നു ജാമി. കുറച്ചു സമയത്തിനു ശേഷം ജാമി തന്‍റെ തലയിലെ വെപ്പ് തലമുടി എടുത്ത് അന്തരീക്ഷത്തിലേക്ക് വലിച്ചെറിഞ്ഞു. എല്ലാവരും കൈയടികളോടെയാണ് ജാമിയിടെ നീക്കത്തെ സ്വീകരിച്ചത്. ഇതിനെ കുറിച്ച് ജാമിയുടെ പിന്നീടുള്ള വിശദീകരണമിങ്ങനെയായിരുന്നു- "ഇതെന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഇങ്ങനെയൊരു അവസരം ജീവിതത്തിൽ ഒന്നേയുണ്ടാകു. എന്‍റെ തലയിൽ മുടിയില്ലായിരുന്നെങ്കിലും ഞാൻ സന്തോഷവതിയായിരുന്നു..'. 16 മാസത്തെ ചികിത്സയ്ക്കു ശേഷം ഇവർ കാൻസറിനെ തോൽപ്പിക്കുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് വൈറലായി മാറുകയായിരുന്നു. നിരവധിയാളുകളാണ് ജാമിയുടെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
https://www.youtube.com/embed/4-Mr8rG-KRI
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.