തിരിച്ചുവരാത്ത യജമാനനെ കാത്ത് മൂന്നുവർഷം; വളർത്തു നായയുടെ കരളലിയിപ്പിക്കും കഥ
Sunday, June 11, 2017 4:40 AM IST
മനുഷ്യർ തമ്മിലുള്ള സ്നേഹത്തിനുമപ്പുറമാണ് ഒരു വളർത്തു മൃഗം തന്‍റെ യജമാനനോട് കാണിക്കുന്നത്. അത്തരത്തിൽ വർഷങ്ങൾക്കു മുന്പേ തന്നെ പിരിഞ്ഞു പോയ യജമാനനെ ഒരു നായ കാത്തിരിക്കുന്ന സംഭവം ഏവരുടെയും ഹൃദയം മരവിപ്പിക്കുന്നു. ദക്ഷിണകൊറിയയിലാണ് ഈ സംഭവം നടക്കുന്നത്.

ബുസാനിലുള്ള ഒരു സ്ത്രീയാണ് ഈ നായക്കുട്ടിയെ തെരുവിൽ നിന്നും കണ്ടെടുത്ത് ഓമനിച്ചു വളർത്തിയത്. ഫു ഷി എന്ന് ഈ നായയ്ക്ക് പേരുമിട്ടു. ഇവരുടെ ഒപ്പം കുറേനാൾ ഈ നായ സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു. എന്നാൽ മൂന്നു വർഷങ്ങൾക്കു മുന്പാണ് ഇവരുടെ ജീവിതത്തിൽ സങ്കടകരമായ ഒരു സംഭവം നടന്നത്. തലച്ചോറിൽ ഗുരുതരമായി രോഗം ബാധിച്ചതിനെ തുടർന്ന് ഈ സ്ത്രീക്ക് ഓർമശക്തി നഷ്ടപ്പെടുകയായിരുന്നു.തുടർന്ന് ഇവരെ ഒരു നഴ്സിംഗ് ഹോമിലേക്ക് മാറ്റുകയായിരുന്നു. തന്‍റെ ഉടമ ഒരിക്കലും ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് അറിയാതെ ഈ നായ ഇവർക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു.

മൂന്നു വർഷമായി എല്ലാ ദിവസവും ഈ നായ താനേറെ സ്നേഹിക്കുന്ന ഉടമയേയും കാത്ത് വീടിന്‍റെ മുൻപിൽ രാത്രിവരെ ഇരിക്കാറുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. ഇതിൽ മനസലിവ് തോന്നിയ സമീപവാസികൾ മൃഗസംരക്ഷണ വകുപ്പിൽ അറിയിച്ചതിനെ തുടർന്ന് അവർ ഈ നായയുടെ സംരക്ഷണമേറ്റെടുക്കുകയായിരുന്നു. പക്ഷെ ആർക്കും ഈ നായയുടെ വിഷമം മാറ്റാൻ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.