ലാലുവിന്‍റെ മക്കൾക്ക് വധുക്കളെ വേണം; അവർക്ക് ഈ ഗുണങ്ങൾ നിർബന്ധം
Wednesday, June 14, 2017 12:47 AM IST
മുൻ ബിഹാർ മുഖ്യമന്ത്രി റാബറിദേവി തന്‍റെ പുത്രന്മാർക്ക് വിവാഹാലോചന ക്ഷണിച്ചു. സൗന്ദര്യവും അച്ചടക്കവുമുള്ള പെൺകുട്ടികളെയാണ് റാബറി അന്വേഷിക്കുന്നത്. പെൺകുട്ടികൾക്കുവേണ്ട ഗുണങ്ങൾ വേറെയുമുണ്ട്. വീട്ടിലാണെങ്കിലും പുറത്താണെങ്കിലും കുടുംബത്തിലെ കാര്യങ്ങൾ മാത്രം നോക്കി ഒതുങ്ങിക്കൂടുന്നവരായിരിക്കണം അവരെന്നാണ് റാബറിയുടെ ആഗ്രഹം.

കഴിഞ്ഞ ദിവസം ഭർത്താവ് ലാലു പ്രസാദ് യാദവിന്‍റെ 70-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങിലാണ് മക്കളായ തേജ് പ്രതാപ് യാദവിനും തേജസ്വി പ്രസാദ് യാദവിനും വിവാഹം ആലോചിക്കുന്നതായി റാബറി വെളിപ്പെടുത്തിയത്.

നിരവധി പെൺകുട്ടികളുടെ ഫോട്ടോയും വിവരങ്ങളും കണ്ടിരുന്നെങ്കിലും തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ കണ്ടെത്താനായില്ലെന്നും അവർ പറഞ്ഞു. സിനിമാഹാളിലും മാളിലുമൊക്കെ ചുറ്റിക്കറങ്ങുന്ന പെൺകുട്ടികളെയല്ല തങ്ങൾക്ക് വേണ്ടത്. തന്നെപ്പോലെയുള്ള മുതിർന്നവരെ ബഹുമാനിക്കുന്നവരായിരിക്കണം അവരെന്നും റാബറി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.