എത്യോപ്യയിൽ 1000 വർഷം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി
Saturday, June 17, 2017 10:53 AM IST
കിഴക്കൻ എത്യോപ്യയിൽ ആയിരത്തിലധികം വർഷം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി. ഹർള മേഖലയിൽ നടന്ന ഖനനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് നഗരം കണ്ടെത്തിയത്. ഈജിപ്ത്, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒരു സംഘം ആർക്കിയോളജിസ്റ്റുകളാണ് ഗവേഷണം നടത്തിയത്. പുരാതന കാലത്തെ ആഭരണങ്ങൾ, കല്ലുകൾ എന്നിവയും കണ്ടെടുത്തു.

ഹർല മേഖലയിലെ വ്യാപാര കേന്ദ്രമായിരുന്നു പുതുതായി കണ്ടെത്തിയ നഗരമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി ഓഫ് എക്സ്റ്ററിലെ പ്രഫസർ തിമോത്തി ഇൻസോൾ പറഞ്ഞു. ആഭരണ നിർമാണത്തിന് പേരുകേട്ട നഗരമായിരുന്നു ഇത്. ചെങ്കടൽ, ഇന്ത്യൻ സമുദ്രം തുടങ്ങിയ മേഖലയിൽ നിന്ന് എത്തുന്നവരുമായി വ്യാപാര ബന്ധം നടത്തിയിരുന്ന സ്വദേശിയരുടേയും വിദേശിയരുടേയും ഇടകലർന്ന സമൂഹമായിരുന്നു ഹാർലയിലേതെന്നും ഇൻസോൾ പറഞ്ഞു.



സോമാലിലാൻഡിലും ടാൻസാനിയയിലും നടത്തിയ ഗവേഷണത്തിലൂടെ എഡി 12-ാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന മോസ്കും പുരാവസ്തു ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കയിലെ വിവിധ ഇസ്ലാമിക് സമൂഹങ്ങൾ തമ്മിൽ ചരിത്രപരമായ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് കണ്ടെത്തലെന്ന് ഗവേഷകർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.