ഒരൊറ്റ ഫോൺ‌കോൾ മതി, ഡീസൽ വീട്ടുപടിക്കലെത്തും
Friday, June 23, 2017 2:39 AM IST
വീട്ടുപടിക്കൽ ഡീസൽ വേണമെങ്കിൽ അതിനും ഇപ്പോൾ ആളുണ്ട്. ബംഗളൂരു ആസ്ഥാനമായ മൈ പെട്രോൾ പന്പ് എന്ന സ്റ്റാർട്ടപ്പാണ് വീട്ടുപടിക്കൽ ഡീസൽ എത്തിക്കുന്ന സംരംഭവുമായി രംഗത്തെത്തിയിരിക്കുന്നത്. സർക്കാരിന്‍റെ പരിഗണനയിലുള്ള സംരംഭമാണെങ്കിലും ഡീസലിന്‍റെ രാജ്യത്തെ ആദ്യ ഹോം ഡെലിവറി സ്ഥാപനമായി മാറിയിരിക്കുകയാണ് മൈ പെട്രോൾ പന്പ്.

950 ലിറ്റർ ശേഷിയുള്ള മൂന്ന് വിതരണ വാഹനങ്ങൾ ഓർഡർ അനുസരിച്ച് ആവശ്യക്കാരന്‍റെ അടുക്കൽ ഡീസൽ എത്തിക്കും. 20 ലിറ്റർ മുതൽ 99 ലിറ്റർ വരെ വാങ്ങുന്നതിന് 99 രൂപയാണ് ഡെലിവറി ചാർജ്. 100 ലിറ്ററിനു മുകളിൽ വാങ്ങിയാൽ കൂടുതലുള്ള ഓരോ ലിറ്ററിനും ഒരു രൂപ വീതം ഡെലിവറി ചാർജ് നല്കണം. ചുരുങ്ങിയത് 20 ലിറ്റർ ഡീസൽ വാങ്ങിയാലേ വീട്ടുപടിക്കൽ എത്തിച്ചു നല്കൂ.

സ്കൂളുകൾ, കമ്പനികൾ തുടങ്ങിയവരുൾപ്പെടെയുള്ള 20 വൻകിട ഉപയോക്താക്കളാണ് മൈ പെട്രോൾ പന്പിന് ഇപ്പോഴുള്ളത്. ഫോൺകോൾ, മൈ പെട്രോൾ പന്പ് ആപ് എന്നിവ ഉപയോഗിച്ചാണ് ബുക്കിംഗ്.

മുപ്പത്തിരണ്ടുകാരനായ ആശിഷ് കുമാർ ഗുപ്തയാണ് മൈ പെട്രോൾ പന്പിന്‍റെ സ്ഥാപകൻ. ഡീസൽ വിതരണം മാത്രമാണ് മൈ പെട്രോൾ പന്പ് നടത്തുന്നത്. പെട്രോൾ വാങ്ങുന്നത് കാർ, ബൈക്ക് ഉടമകൾ മാത്രമായിരിക്കും. എന്നാൽ, ഡീസൽ വളരെയേറെ മേഖലകളിലേക്ക് ആവശ്യമായ ഇന്ധനമാണ്. അതുകൊണ്ടുതന്നെ ഏറ്റവുമധികം ഉപയോക്താക്കളെ നേടാൻ കഴിയുമെന്ന് ആശിഷ് കുമാർ പറയുന്നു. ഡീസലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കാരണവും ഇതുതന്നെ.

പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അംഗീകാരം നല്കിയ പ്രത്യേകം നിർമിച്ച വാഹനങ്ങളാണ് ഡീസൽ വിതരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മോഷണം തടയാനുള്ള സംവിധാനങ്ങളൊക്കെ വാഹനത്തിൽ സജ്ജീകരിച്ചിട്ടുമുണ്ട്. പെട്രോൾ പന്പുകളിൽനിന്ന് ഡീസൽ നിറച്ച് വിതരണക്കാരുടെ ജോലി മാത്രമാണ് മൈ പെട്രോൾ പന്പ് ചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.