യജമാനനായി സ്വന്തം ജീവൻ ത്യജിച്ച് നായകൾ
Saturday, June 24, 2017 9:10 AM IST
സ്വന്തം ജീവൻ നഷ്ടപ്പെടുത്തി ഉടമയെ രക്ഷിച്ച സ്പൈക്ക്, പ്രിൻസസ് എന്നീ വളർത്തു നായ്ക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ തിളങ്ങി നിൽക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ യോർക്ക്ഷെയറിലുള്ള ലൂസി എന്ന സ്ത്രീയുടെ അഞ്ചു വളർത്തു മൃഗങ്ങളിൽ രണ്ടു പേരായിരുന്നു ഇവർ. വീടിനു മുന്പിലെ തോട്ടത്തിൽ ലൂസിക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു സ്പൈക്ക്. പെട്ടെന്നാണ് തന്‍റെ ഉടമയെ ആക്രമിക്കാൻ ഒരു പാന്പ് വരുന്നത് സ്പൈക്കിന്‍റെ ശ്രദ്ധയിൽപെട്ടത്. പെട്ടന്ന് അവിടേക്കു ചാടിവീണ സ്പൈക്ക് പാന്പുമായി ആക്രമണത്തിനൊരുങ്ങി.

ഇതു കണ്ട ലൂസി അയൽക്കാരെ വിളിച്ചു തോട്ടത്തിലെത്തിയപ്പോഴേക്കും സ്പൈക്ക് പാന്പിനെ കീഴ്പ്പെടുത്തിയിരുന്നു. ഇതിനിടെ മറ്റൊരു വളർത്തുനായ പ്രിൻസസും ആക്രമണത്തിൽ സ്പൈക്കിനെ സഹായിക്കാൻ എത്തിയിരുന്നു. എന്നാൽ ആക്രമണത്തിനിടെ പാന്പ് വായിൽ കടിച്ചതിനാൽ സ്പൈക്കും ഒരു മണിക്കൂറിനു ശേഷം രണ്ടുവയസുകാരൻ പ്രിൻസസും മരണത്തിനു കീഴടങ്ങുകയായിരുന്നു.

ദക്ഷിണാഫ്രിക്കയിൽ ശൈത്യകാലമായതിനാൽ പാന്പുകൾ കുറേനാളത്തേക്ക് ഉറക്കത്തിൽ കഴിയേണ്ട സമയമാണിതെന്നും അയൽക്കാർ അവരുടെ തോട്ടത്തിലെ കല്ലു മാറ്റിയതിനാലാകാം പാന്പ് മാളത്തിൽ നിന്നും ഇവിടെയെത്തിയതന്നുമാണ് ലൂസി പറയുന്നത്.

സ്പൈക്കിനെ ആറു വർഷം മുൻപാണ് ലൂസി നായകൾക്കായുള്ള സംരക്ഷണ കേന്ദ്രത്തിൽ നിന്നും ദത്തെടുത്തത്. ഒരേസമയം തന്‍റെ രണ്ട്് ഓമന മൃഗങ്ങൾ നഷ്ടപ്പെട്ടതിന്‍റെ ദുഖത്തിലാണ് ലൂസി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.