പരാതി കേള്‍ക്കാം, ആദ്യം തലതുവര്‍ത്തട്ടെ..! കാക്കിക്കുള്ളിലെ മനുഷ്യത്വത്തിന്‍റെ നേര്‍ക്കാഴ്ചയായി ഒരു ചിത്രം
Monday, June 26, 2017 8:16 AM IST
സുകൃതം പെയ്തിറങ്ങിയ ചെറിയ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് കാക്കിക്കുള്ളിലെ മനുഷ്വത്വത്തിന്‍റെ നേർക്കാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായിമാറി. കരിങ്കുന്നം പോലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ വിദ്യാർഥിയുടെ തല തുവർത്തിക്കൊടുക്കുന്ന പോലീസുകാരന്‍റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. ഇതോടെ മകനെപ്പോലെ വിദ്യാർഥിയെ തല തുവർത്തിക്കൊടുക്കുന്ന സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് അനസും താരമായി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ദൃശ്യത്തിനാസ്പദമായ സംഭവം . തൊടുപുഴ-പാല റൂട്ടിൽ മാനത്തൂർ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ഷെൽബിൻ ആണ് പരാതി നൽകാൻ സ്റ്റേഷനിൽ നനഞ്ഞൊലിച്ചെത്തിയത്. ഷെൽബിൻ ബസ് കയറുന്ന കുഴിമറ്റത്ത് രാവിലെ സ്വകാര്യ ബസുകൾ പതിവായി നിർത്തുന്നില്ലായെന്നായിരുന്നു പരാതി. മറ്റാരോടും പറയാതെയാണ് നീതി തേടി ഈ എട്ടാം ക്ലാസുകാരൻ പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ നനഞ്ഞൊലിച്ച് പരാതി പറയാനെത്തിയ ഷെൽബിന്‍റെ തല തുവർത്തി ക്കൊടുക്കുകയായിരുന്നു മുഹമ്മദ് അനസ് എന്ന പോലീസുകാരൻ ആദ്യം ചെയ്തത്.

പിന്നീട് എസ്ഐ എം.എം.വിജയന്‍റെ മുന്നിൽ കുട്ടിയെയെത്തിച്ചു. എസ്.ഐ ഉടൻ തന്നെ കുട്ടിയെ കയറ്റാതെ പോയ ബസിന്‍റെ ഉടമയെയും ജീവനക്കാരെയും വിളിച്ചു വരുത്തി മേലിൽ ആവർത്തിക്കരുതെന്ന താക്കീതും നൽകി. തുടർന്ന് ഷെൽബിനെ ആശ്വസിപ്പിച്ച് മഴ തോർന്ന ശേഷമാണ് സ്റ്റേഷനിൽ നിന്നും പറഞ്ഞു വിട്ടത്. പലപ്പോഴും സ്റ്റോപ്പിൽ നിന്നും കയറാൻ യാത്രക്കാരില്ലാത്തതിനാലാണ് ബസുകാർ കുഴിമറ്റം സ്റ്റോപ്പിൽ നിർത്താതെ പോകുന്നത്.

പോലീസ് സ്റ്റേഷനുകളെക്കുറിച്ചുള്ള പൊതു സമൂഹത്തിന്‍റെ കാഴ്ചപ്പാടു മാറ്റിമറിക്കുന്നതായി കരിങ്കുന്നം സ്റ്റേഷനിൽ നിന്നുള്ള ഹൃദയസ്പർശിയായ ഈ ചിത്രം. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ സ്വന്തം മക്കളെപ്പോലെയല്ലെ എല്ലാ കുട്ടികളും - അതാണ് ഷെൽബിൻ നനഞ്ഞു കയറി വന്നപ്പോൾ ചേർത്തു നിർത്തി തല തുവർത്തിക്കൊടുത്തതെന്നായിരുന്നു മുഹമ്മദ് അനസിന്‍റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.