സോളാർ പാടത്ത് ഒരു ഭീമൻ പാണ്ട
Saturday, July 8, 2017 8:53 AM IST
പ്രകൃതി ചൂഷണവും മലിനീകരണവും കുറച്ച് വരാൻ പോകുന്ന വലിയ ആപത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ലോകരാജ്യങ്ങൾ. ഈ ലക്ഷ്യം മുൻപിൽ കണ്ടുകൊണ്ട് ചൈനയിലെ ഡറ്റോംഗിൽ സ്ഥാപിച്ച ഭീമൻ സൗരോർജ പ്ലാന്‍റ് കൗതുകമാകുകയാണ്. ഇതിന്‍റെ വലിപ്പം കൊണ്ട് മാത്രമല്ല ഭീമൻ പാണ്ടയുടെ രൂപത്തിലാണ് ഇത് നിർമിച്ചിരിക്കുന്നതെന്നുള്ളതാണ് എല്ലാവരിലും കൗതുകമുണർത്തുന്നത്. 248 ഏക്കർ വരുന്ന സ്ഥലത്ത് പാണ്ടയുടെ രൂപം നിർമിച്ചിരിക്കുന്നത് ചൈന മർച്ചന്‍റ്സ് ന്യൂ എനർജി ഗ്രൂപ്പാണ്. പാണ്ടാ പവർ പ്ലാന്‍റ് എന്നാണ് ഇതിന്‍റെ പേര്. ആകാശ ദൃശ്യങ്ങളിൽ മനോഹരമായ ഭീമൻ പാണ്ടയൂടെ രൂപമാണ് ആദ്യം എല്ലാവരുടെയും ശ്രദ്ധയിൽ പെടുക.

പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം 50 മെഗാവാട്ട് ഉൽപ്പാദനശേഷിയുള്ള പ്ലാന്‍റ് ജൂണ്‍ 30ന് പ്രവർത്തനം ആരംഭിച്ചിരുന്നു. ഈ സൗരോർജ പ്ലാന്‍റിന് 25 വർഷം കൊണ്ട് 3.2 കോടി കിലോ വാട്ട് സൗരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കന്പനി അറിയിക്കുന്നത്. ഐക്യരാഷ്ട്ര സഭാ വികസന പരിപാടിയുമായി ചേർന്നാണ് പവർ പാണ്ട എന്ന പദ്ധതി നടപ്പിലാക്കുന്നത്. മാത്രമല്ല ഇത്തരത്തിൽ പാണ്ടയുടെ രൂപത്തിൽ അടുത്ത അഞ്ചു വർഷം കൊണ്ട് നിരവധി പ്ലാന്‍റുകൾ നിർമിക്കാൻ ചൈന പദ്ധതിയിടുന്നുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.