നടുക്കടലിൽ മരണത്തെ മുഖാമുഖം കണ്ട കാട്ടാനയ്ക്ക് രക്ഷകരായത് നാവികസേന
Friday, July 14, 2017 6:21 AM IST
കടലിൽ കുടുങ്ങിയ കാട്ടാനയെ ശ്രീലങ്കൻ നാവികസേന സാഹസികമായി രക്ഷപെടുത്തുന്ന രംഗങ്ങൾ വൈറലാകുന്നു. ശ്രീലങ്കയുടെ വടക്ക് കിഴക്കൻ തീരത്തുള്ള ദ്വീപിനു സമീപമുള്ള ആഴക്കടലിലായിരുന്നു ആന കുടുങ്ങിയത്. ഒഴുകിനടന്ന ആന കടലിൽ നിരീക്ഷണം നടത്തുകയായിരുന്ന നാവികസേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ വന്യ ജീവി വകുപ്പിൽ അറിയിച്ചതിനെ തുടർന്ന് ഇരുകൂട്ടരും തുടർച്ചയായി 12 മണിക്കൂർ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആനയെ രക്ഷിക്കാനായത്.

ട്രിങ്കോമാലി ജില്ലക്കു സമീപമുള്ള വനത്തിൽ നിന്നും ഏകദേശം എട്ടു കിലോമീറ്ററോളം മാറിയാണ് ആന ഒഴുകി നടന്നത്. ട്രിങ്കൊമാലി ജില്ലക്കു സമീപമുള്ള വനത്തിൽ നിന്നും കൊക്കിലായ് ലഗൂണിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ഒഴുക്കിൽ പെട്ട് കടലിൽ എത്തിയതാകാമെന്നാണ് അധികൃതർ പറയുന്നത്.ആന തുന്പിക്കൈ വെള്ളത്തിൽ നിന്നും ഉയർത്തിപ്പിടിച്ചിരുന്നു.

നാവികസേനയും വനംവകുപ്പും വലിയ വടം കൊണ്ട് ബന്ധിച്ചാണ് ആനയെ കരയിലെത്തിച്ചത്. വിദഗ്ധ പരിശോധനയ്ക്കു ശേഷം ആനയെ ട്രിങ്കോമാലിയിലുള്ള യാൻ ഓയ വനപ്രദേശത്ത് സ്വതന്ത്രനാക്കി. ആനക്ക് പരിക്കുകളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. എട്ടടിയോളം ഉയരമുള്ള ആനയ്ക്ക് ഏകദേശം 35 വയസുണ്ടാകും. ശ്രീലങ്കയിലെ ഈ വനത്തിൽ ഏകദേശം 7,500 ആനകളുണ്ടെന്നാണ് കണക്ക്. നേവി ഉദ്യോഗസ്ഥരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
https://www.youtube.com/embed/pJYcwAiX2NE
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.