ലിയാം ഉറങ്ങിയാൽ മരിച്ചുപോകും..!
Monday, July 24, 2017 2:27 AM IST
ഒരു മനുഷ്യന്‍റെ ജീവൻ നിലനിർത്തുന്നത് ജീവശ്വാസമാണ്. അത് ലഭിക്കാതെ ഒരാൾക്കു പോലും ഈ ലോകത്തിൽ നിലനിൽപ്പില്ല. ഉണർന്നിരിക്കുന്പോഴും ഉറങ്ങുന്പോഴുമെല്ലാം നാം ശ്വാസം ശരീരത്തിലേക്ക് സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിൽ നിന്നുമെല്ലാം തികച്ചും അസാധാരണമായ കാര്യങ്ങളാണ് ലിയാം ഡെർബ്ഷെയർ എന്ന പതിനെട്ടുകാരന്‍റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കാരണം അദ്ദേഹം ഉറങ്ങുന്പോൾ ശരീരം ശ്വാസം സ്വീകരിക്കുന്നത് നിർത്തും. ലിയാം ജനിച്ചപ്പോൾ ആറാഴ്ച പോലും ജീവിച്ചിരിക്കില്ല എന്നാണ് ഡോക്ടറുമാർ പറഞ്ഞത്. പക്ഷെ അവരെപ്പോലും അന്പരപ്പിച്ച് ലിയാം തന്‍റെ പതിനെട്ടാം പിറന്നാളും ആഘോഷിച്ചിരിക്കുയാണ്.

ലിയാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി തരണം ചെയ്യാൻ അദ്ദേഹം ഉറങ്ങുന്പോൾ പ്രത്യേകം ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. അതില്ലെങ്കിൽ അദ്ദേഹം ചിലപ്പോൾ മരണത്തിന് കീഴടങ്ങേണ്ടി വരും. ലോകത്തിൽ 1,500 പേരിൽ മാത്രം കണ്ടെത്തിയിട്ടുള്ള പ്രത്യേകതരം രോഗമാണിത്. ഇതിൽ നിന്നെല്ലാം ഏറ്റവും കൂടിയ അവസ്ഥയാണ് അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്നത്.




ലിയാമിന്‍റെ വീട്ടിലെ മുറി ഒരു ചെറിയ ആശുപത്രി തന്നെയാണ്. എപ്പോഴും ഒരാൾ അദ്ദേഹത്തിന്‍റെ ഒപ്പം ഉണ്ടായിരിക്കുകയും വേണം. തന്‍റെ മകന്‍റെ ജീവൻ നിലനിർത്തിക്കൊണ്ടു പോകുന്നതിന് ലക്ഷക്കണക്കിനു രൂപയാണ് ലിയാമിന്‍റെ മാതാപിതാക്കൾ ചിലവാക്കുന്നത്. ഒരുവിധത്തിൽ ചികിത്സിച്ചു വരുന്പോഴാണ് ലിയാമിന്‍റെ കുടലിൽ കാൻസർ വളർന്നു വരുന്നതായി ഡോക്ടർമാർ കണ്ടെത്തിയത്. അതിൽ നിന്നും അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടുവരികയാണ്. ഇത്രയേറെ രോഗം പിടിപെട്ടിട്ടും അത്ഭുതകരമായി തിരിച്ചുവരുന്ന ഒരാളെ ആദ്യമായ് കാണുകയാണെന്നാണ് ലിയാമിനെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്. പ്രതീക്ഷകൾ അസ്തമിച്ചു എന്ന് കരുതാതെ കൂടുതൽ സ്വപ്നങ്ങൾ കാണാൻ ലിയാമിന്‍റെ ജീവിതം എല്ലാവർക്കും ഒരു മാതൃകയാകുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.