സ്വിസ് ദന്പതികളുടെ മുക്കാൽ നൂറ്റാണ്ട് പഴക്കമുള്ള മൃതദേഹങ്ങൾ സംസ്കരിച്ചു
Monday, July 24, 2017 11:17 PM IST
ആല്‍പ്‌സിലെ മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തിയ സ്വിസ് ദന്പതികളുടെ മുക്കാല്‍ നൂറ്റാണ്ടു പഴക്കമുള്ള മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഇവരുടെ ഏഴു മക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. 75 വർഷങ്ങൾ കഴിഞ്ഞിട്ടും കാര്യമായകേടുപാടുകള്‍ സംഭവിക്കാതിരുന്ന രണ്ടും മൃതദേഹങ്ങളും അടുത്തടുത്തായാണ് കണ്ടെത്തിയത്.

പുസ്തകം, വാച്ച്, വെള്ളക്കുപ്പി എന്നിവയും മൃതദേഹത്തിന്‍റെ സമീപത്തുണ്ടായിരുന്നു.ഏഴ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് മേഡോവ് മലനിരകളില്‍ മേഞ്ഞു നടക്കുന്ന പശുക്കളെ കറക്കാനായി പോയ മര്‍സലിന്‍ ഡുമോലിന്‍ - ഫ്രാന്‍സീന്‍ ദമ്പതികളുടെ മൃതദേഹം 75 വര്‍ഷത്തിനു ശേഷമാണ് കണ്ടെത്തിയത്. 1942 ഒാഗസ്റ്റ്15നാണ് പശുക്കളെ കറക്കാനായി വീട്ടിൽ നിന്നിറങ്ങുന്നത്. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. 75 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവരെ കുറിച്ച് ചില വിവരം ലോകമറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിന് അവസാനമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.