ഞങ്ങളുടെ പ്രധാനമന്ത്രിയാകാമോ..‍? സുഷമയ്ക്ക് നന്ദിപറഞ്ഞ് പാക് യുവതി അയച്ച ട്വീറ്റ് വൈറൽ
Friday, July 28, 2017 5:46 AM IST
ഇന്ത്യയിൽ ബീഫ് കഴിക്കണമെന്നുള്ളവർ പാക്കിസ്ഥാനിലേക്കു പോകണമെന്നാണ് ബിജെപി നേതാക്കളുടെ താക്കീത്. എന്നാൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ തങ്ങളുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്നാണു പാക്കിസ്ഥാനിൽ നിന്ന് ഇങ്ങോട്ടറിയിക്കുന്നത്. സുഷമ തങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്നാണു പാക് സ്വദേശിയായ ഹിജാബ് ആസിഫ് എന്ന യുവതി ട്വിറ്ററിൽ കുറിച്ചത്. ഹിജാബിന്‍റെ ട്വീറ്റിന് ഇന്ത്യയിൽ നിന്നും മറുപടിയുമുണ്ടായതോടെ ഇത് വൈറലായി മാറുകയും ചെയ്തു.




ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്. നിങ്ങൾ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. എങ്കിൽ ഈ രാജ്യത്ത് ഒരുപാട് മാറ്റങ്ങളുണ്ടാകുമായിരുന്നു എന്നാണ് ഹിജാബ് ആസിഫ് പാക്കിസ്ഥാനിൽ നിന്നയച്ച് ട്വിറ്റർ സന്ദേശം. ഒരു പാക്കിസ്ഥാൻ പൗരനെ ഇന്ത്യയിൽ ചികിത്സിക്കുന്നതിനായി ട്വിറ്ററിലൂടെ ഹിജാബ് സുഷമയുടെ സഹായം തേടിയിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ഇടപെട്ട സുഷമ വേണ്ട നടപടികൾക്കായി നിർദേശം നൽകി. പിന്നാലെ തന്നെ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനും തങ്ങൾ നടപടി സ്വീകരിച്ചു വരുന്നതായി വ്യക്തമാക്കി.

ഇത്ര വേഗം നടപടിയുണ്ടായതിൽ അത്ഭുതപ്പെട്ടു പോയ ആസിഫ് വീണ്ടും സുഷമയെ പ്രകീർത്തിച്ചു ട്വിറ്ററിലെത്തി. എന്താണു നിങ്ങളെ വിളിക്കേണ്ടത്. ഒരു സൂപ്പർ വുമണ്‍ എന്നാണോ. ദൈവമേ, ഈ മഹാമനസ്കതയെ വിവരിക്കാൻ വാക്കുകളില്ലല്ലോ. ഒരുപാട് സ്നേഹമുണ്ട്. കണ്ണീരോടെ തന്നെ നിങ്ങളെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നത് നിർത്താൻ കഴിയില്ലെന്നാണ് ഹിജാബ് ട്വിറ്ററിൽ കുറിച്ചത്. സുഷമയെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നവെന്ന് ഹിജാബിനു മറുപടി നൽകിയ ആനന്ദ് സിംഗ് ട്വിറ്ററിൽ നിങ്ങൾക്ക് ഉടൻ തന്നെ വിസ ലഭിക്കും എന്നു പറഞ്ഞു. പക്ഷേ, സുഷമയെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി തങ്ങൾക്ക് കാണാനാകില്ലെന്നും ആനന്ദ് സിംഗ് വ്യക്തമാക്കി. പാക്കിസ്ഥാൻ സുഷമയെ അർഹിക്കുന്നില്ലെന്നായിരുന്നു ഇതിനു ഹിജാബ് നൽകിയ മറുപടി.





പാക്കിസ്ഥാനിൽ നിന്ന് ചികിത്സ തേടി ഇന്ത്യയിലേക്കുന്നത് നിരവധി പേരാണ്. ഒരുമാസം 500 രോഗികൾ വരെ ചില ആശുപത്രികളിൽ എത്തുന്നുണ്ടെന്നാണു വിവരം. ഇവർക്കു ചികിത്സയ്ക്കായുള്ള വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അതീവ സങ്കീർണമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.