Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Viral
Back to home
സൽമ അൻസാരിയുടെ ജിലേബി ജീവിതം
Thursday, August 3, 2017 3:45 AM IST
സ്വന്തം ജീവിതം അത്രമേൽ ആസ്വദിച്ചു മധുരിച്ചതു കൊണ്ടാകണം ഒരു ജിലേബിയിലേക്കാണു സൽമ അൻസാരി തന്റെ ജീവിതത്തെ ആറ്റിക്കുറുക്കി വെക്കുന്നത്. ദ ജിലേബി വേ എന്നാണ് അവരുടെ ഇ-മെയിൽ വിലാസത്തിന്റെ തുടക്കം തന്നെ. എല്ലാക്കാലത്തും എല്ലാത്തരം പ്രോട്ടോക്കോളിനും പുറത്തു നിന്നുള്ള ജീവിതം സൽമ അൻസാരി എന്ന ഉപരാഷ്ട്രപതിയുടെ ഭാര്യയെ ഏറെ വ്യത്യസ്തയാക്കുന്നുണ്ട്. രാഷ്ട്രപതിയുടെ ഭാര്യ എന്നാൽ പതിവനുസരിച്ച് രാജ്യത്തെ പ്രഥമവനിതയാണ്. രാഷ്ട്രപതിയുടെ ഭർത്താവിനെ പ്രഥമ പുരുഷനെന്നു പറഞ്ഞു കേട്ടിട്ടുമില്ല. ഉപരാഷ്ട്രപതിയുടെ ഭാര്യ എന്നാൽ അനുഗമിക്കുക എന്നതിനപ്പുറം രാഷ്ട്രീയ പദവികളില്ലാത്ത രാജ്യത്തെ ഭാര്യാ പദമാണ്. എന്നാൽ, സൽമ അൻസാരി എന്ന ഉപരാഷ്ട്രപതിയുടെ ഭാര്യ ഒപ്പം നടന്നു കൊണ്ടു തന്നെ തനിക്കായി വേറിട്ടൊരു വഴി വെട്ടിത്തെളിച്ചു കൊണ്ട് തന്നെ സ്വന്തം വ്യക്തിപാടവം തെളിയിച്ചിട്ടുണ്ട്.
വാക്ക് കൊണ്ടും ഇടപെടൽ കൊണ്ടും ഏറെ വ്യത്യസ്തയായ സൽമ ഒന്നിലേറെ തവണ വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. അലിഗഡ് മുസ്ലിം സർവകലാശാലയിലെ വിദ്യാഭ്യാസത്തെ അവർ ഓർമിക്കുന്നത് തന്നെ എ ഷോക്കിംഗ് ഗേറ്റഡ് കമ്യൂണിറ്റി എന്നാണ്. പാരന്പര്യങ്ങളെ വെല്ലുവിളിച്ച് അലിഗഡ് പ്രിൻസിപ്പലിനെ ഒരു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന് നിർബന്ധിച്ച് അതിന്റെ പ്രസിഡന്റായ ചരിത്രമുണ്ട് സൽമയ്ക്ക്. 1960കളിൽ ആണെന്നോർമിക്കണം.
തന്റെ എഴുത്തിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് ലണ്ടനിൽ ജീവിക്കാനായിരുന്ന സൽമയുടെ യൗവനാഗ്രഹം. ജീവിത്തിൽ ഉടനീളം സിംഗിൾ ആയിരിക്കണം എന്നും നായകളുമായി അടുത്ത ചങ്ങാത്തം വേണമെന്നും ആഗ്രഹിച്ചിരുന്ന സൽമയുടെ ജീവിതം ഇറാക്കിൽ നിന്നും അലിഗഡിലേക്കെത്തുന്പോൾ മറ്റൊരു വഴിക്കു തിരിഞ്ഞു പോയി. ഇറാക്ക് യുഎൻ മിഷന്റെ ഭാഗമായിരുന്നു സൽമ. പാശ്ചാത്യ ശീലങ്ങളോട് അതുവരെ ഇണങ്ങി ജീവിച്ച സൽമയ്ക്കു മുന്നിൽ അലിഗഡ് മറ്റൊരു വാതിലാണ് തുറന്നു വെച്ചത്. എന്നിട്ടും ഞാൻ അതിജീവിച്ചു എന്നാണ് സൽമ അലിഗഡിലെ വിദ്യാഭ്യാസ കാലത്തെ കുറിച്ച് ഓർമിക്കുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന ഹമീദ് അൻസാരിയുമായുള്ള വിവാഹത്തോടെ ലോക സഞ്ചാരം എന്ന സൽമയുടെ മറ്റൊരു സ്വപ്നം കൂടി പൂർത്തിയാകുകയായിരുന്നു. ഐഎഫ്എസ് ജീവിതത്തിനു ശേഷം സൽമയുടെ ഭർത്താവ് ഹമീദ് അൻസാരി അലിഗഡിന്റെ വൈസ് ചാൻസലർ ആയെന്നത് മറ്റൊരു വഴിത്തിരിവ്.
ഹൃദയം തുറന്ന് ഫിഡൽ കാസ്ട്രോ
2013 ഒക്ടോബർ 31. ഇന്ത്യൻ ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരിയുടെയും സംഘത്തിന്റെയും ക്യൂബൻ സന്ദർശനം അവസാനിക്കുന്നതിന്റെ തലേദിവസം. വിശ്രമജീവിതത്തിലേക്ക് പിൻവാങ്ങിയ ഫിഡൽ കാസ്ട്രോ ഡോക്ടർമാരുടെ എതിർപ്പുകളെ തള്ളിക്കളഞ്ഞ് അൻസാരിക്കും സംഘത്തിനുമൊപ്പം 65 മിനിട്ട് നീണ്ടു നിന്ന കൂടിക്കാഴ്ചക്കിരിക്കുന്നു. രോഗാതുരനായ ശേഷം വെനസ്വേലൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസുമായി മാത്രമാണ് ഫിഡൽ ഇത്രനേരം നീണ്ടു നിൽക്കുന്ന ഒരു കൂട്ടു സംസാരത്തിന് ഒരുങ്ങിയിട്ടുള്ളത്.
വർത്തമാനത്തിനിടയ്ക്ക് ഒരിക്കൽ പോലും രാഷ്ട്രീയത്തിലേക്ക് തെന്നിമാറാതിരിക്കാൻ ശ്രദ്ധിച്ച ഫിഡൽ അപ്പോഴത്തെ തന്റെ ഏറ്റവും വലിയ ഹോബിയായ പൂന്തോട്ട നിർമാണത്തെക്കുറിച്ചാണ് ഏറെയും പറഞ്ഞു കൊണ്ടിരുന്നത്. ഹോർട്ടികൾച്ചറിനെക്കുറിച്ചും സങ്കരയിനും പുഷ്പ കൃഷിയെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായിക്കൊണ്ടിരിന്നു.
1983ൽ ഫിഡലിന്റെ ഇന്ത്യാ സന്ദർശന കാലം മുതൽ അൻസാരിക്കു അദ്ദേഹത്തെ നന്നായറിയാം. ഈ കൂടിക്കാഴ്ചയിൽ ഫിഡലിനെ പോലെ തന്നെ രാഷ്ട്രീയ വർത്തമാനങ്ങളിൽ ഒരു താത്പര്യവും പ്രകടിപ്പിക്കാത്ത ഒരാൾ കൂടിയുണ്ടായിരുന്നു, ഹമീദ് അൻസാരിയുടെ ഭാര്യ സൽമ അൻസാരി. സംസാരം രാഷ്ട്രീയത്തിന്റെ ഒൗപചാരിതകളിൽ നിന്നു പുറത്തു കടന്നതോടെ സൽമയും ഫിഡലിന്റെ വർത്തമാനങ്ങളിൽ ഹരം പിടിച്ചു. തന്റെ ഉള്ളിലേറെ നേരം അടക്കിപ്പിടിച്ച ആകാംക്ഷയും ആശങ്കയും ഒടുവിൽ ഒരു ചോദ്യമായിത്തന്നെ സൽമയിൽ നിന്നു പുറത്തേക്ക് ചാടി.
ഫിദൽ കാസ്ട്രോ എന്ന പോരാളി അത്രമേൽ അനുരാഗിയായിരുന്നോ എന്നായിരുന്നു സൽമയ്ക്ക് അറിയേണ്ടിയിരുന്നത്. അവർ ഇങ്ങനെ ചോദിച്ചു. ഫിഡൽ, ഒരുപാട് സ്ത്രീകൾ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?
നിശബ്ദതയുടെ ഒരു വലിയ ഇടവേള വിതച്ചു കൊണ്ടായിരുന്നു ആ ഹാളിലേക്ക് സൽമയുടെ ചോദ്യം പൊട്ടി വീണത്. ഫിഡൽ കാസ്ട്രോയോടുള്ള തന്റെ ഭാര്യയുടെ ചോദ്യം കേട്ട് നിർവികാരനായി ഇരുന്നു ഇന്ത്യൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി. ഇന്ത്യൻ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം ഇനിയെങ്ങോട്ട് നോക്കേണ്ടൂ എന്ന ഭാവത്തിൽ ആകെ വശം കെട്ടിരിക്കുന്നു.
സൽമയെ നോക്കി ഫിഡൽ ആദ്യം ഒന്നു ചിരിച്ചു. എല്ലാവരും ഫിഡലിന്റെ പ്രതികരണമെന്തെന്നറിയാൻ ഉറ്റുനോക്കിയിരിക്കുന്നു. അതു തന്റെ തന്നെ ഉള്ളിലേക്ക് നോക്കിയെന്നവണ്ണം ഫിഡൽ ഒന്നു കൂടി പുഞ്ചിരിച്ചു. ഏറെനാൾ മുന്നേ നിർത്തിയ ചുരുട്ടു വലിയെ ഓർമിച്ചു കൊണ്ട് ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്ത് ഫിഡൽ കാസ്ട്രോ എന്ന വിപ്ലവ സൂര്യൻ പറഞ്ഞു, ചെറുപ്പത്തിൽ ഞാൻ വലിയ ഭാഗ്യവാനായിരുന്നു. അദേഹം ഒന്നുകൂടി ആവർത്തിച്ചു. അതേ, ഞാൻ വളരെ ഭാഗ്യവാനായിരുന്നു.
അതുവരെയുള്ളതും ഇനി നടക്കാനിരിക്കുന്നതുമായ വിപ്ലവങ്ങളുടെ കത്തി നിൽക്കുന്ന സൂര്യൻ താൻ അവസാനമായി വലിച്ചു നിർത്തിയ ചുരുട്ടിന്റെ അവസാന പുകയേക്കാൾ മധുരമുള്ള ആദ്യ ചുംബനത്തെയാകണം ആ നിമിഷം അദ്ദേഹം ഓർമയിലെടുത്ത് മിനുക്കി വെച്ചത്.
വിവാദങ്ങളിലേക്ക് തെന്നി വീണ്
അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം സൽമ അൻസാരിക്ക് വിനയായിട്ടുണ്ട്. പെണ്‍കുഞ്ഞുങ്ങൾ ജനിക്കുന്ന ഉടൻ അവരെ കൊന്നുകളയണം എന്ന സൽമയുടെ പ്രസ്താവനയാണ് ഒരിക്കൽ വിവാദത്തിന് വഴിതെളിച്ചത്. "എന്റെ വീക്ഷണത്തിൽ, പെണ്‍കുഞ്ഞുങ്ങൾ ജനിക്കുന്ന ഉടനെ മാതാപിതാക്കൾ അവരെ വിഷം കൊടുത്ത് കൊല്ലണം' എന്ന സൽമയുടെ പ്രസ്താവനയാണ് വിവാദമായത്. യഥാർത്ഥത്തിൽ, പെണ്‍കുട്ടികൾക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സൽമ.
പ്രസ്താവനകളിലൂടെ സൽമ നേരത്തെയും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വനിതാ സംവരണ ബില്ലിനെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനമായിരുന്നു ഇതിലൊന്ന്. അടിസ്ഥാനപരമായി അവബോധം സൃഷ്ടിച്ചില്ല എങ്കിൽ ബില്ലുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാകില്ല എന്നായിരുന്നു സൽമ അഭിപ്രായപ്പെട്ടത്.
യോഗയിൽ ’ഓം’ മന്ത്രം ജപിക്കുന്നതിൽ യാതൊരു വിധത്തിലുള്ള തെറ്റുമില്ലെന്ന് പറഞ്ഞതായിരുന്നു അടുത്ത വിവാദം. യോഗയിൽ ’ഓം’ ജപിക്കണമെന്നതിലൂടെ കേന്ദ്ര സർക്കാർ ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് പ്രതിപക്ഷം ബോധപൂർവം വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൽമയുടെ പ്രതികരണം.
രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട മുത്തലാക്ക് വിഷയത്തിലും സൽമയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. അതും അലിഗഡ് സർവകലാശാലയിൽ നിന്നാണ് സൽമ പറഞ്ഞത്. മൂന്നു തവണ തലാക്ക് ചൊല്ലിയാൽ വിവാഹമോചനമാകില്ലെന്നും ഇക്കാര്യത്തിൽ മുസ്ലീം വനിതകൾ പുരോഹിതരെ വിശ്വസിക്കുന്നതിന് പകരം ഖുറാൻ വായിച്ചു നോക്കണമെന്നുമായിരുന്നു സൽമയുടെ വാക്കുകൾ. ഖുറാനിൽ മുത്തലാക്ക് നിർദേശിക്കുന്നില്ല. ഖുറാൻ വായിക്കുന്നവർക്കെല്ലാം ഇതിനുള്ള ഉത്തരം ലഭിക്കും. ഖുറാൻ അറബിയിൽ തന്നെ വായിക്കണമെന്നും പരിഭാഷകളെ ആശ്രയിക്കരുതെന്നും സൽമ നിർദേശിച്ചു.
അൽനൂർ എന്ന ദിവ്യ വെളിച്ചം
ഒരുപാട് ജീവിതങ്ങളെ ഇരുളിൽ നിന്നു വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തുന്ന അൽനൂർ എന്ന ട്രസ്റ്റിന്റെ അമരക്കാരി കൂടിയാണ് സൽമ അൻസാരി. ഏറെക്കാലും മുൻപ് സൽമ ആരംഭിച്ച അൽനൂറിന്റെ ആഭിമുഖ്യത്തിൽ ഇന്നു മൂന്ന് സ്കൂളുകൾ ഉൾപ്പടെ പ്രവർത്തിക്കുന്നുണ്ട്. അൽനൂറിൻ തുടങ്ങാൻ സൽമയെ പ്രേരിപ്പിക്കുന്നത് അലിഗഡിലെ ജീവിതമാണ്. അലിഗഡിന്റെ പരിസരത്തെ അഴുക്കു ചാലിൽ നിന്ന് വെള്ളം കോരിക്കുടിക്കുന്ന ഒരു കുട്ടിയാണ് സൽമയുടെ മനസിൽ അന്നു വരെ കണ്ടിട്ടില്ലാത്ത ദാരിദ്യ്രത്തിന്റെ ഒരു കറുത്ത ചിത്രം ആഴത്തിൽ പതിപ്പിച്ചത്. രണ്ടു വയസുള്ള ആ കുട്ടി അഴുക്കു ചാലിൽ നിന്നു വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ ആരോ തന്റെ വയറ്റിൽ ആഞ്ഞിടിക്കുന്നത് പോലെ തോന്നിയെന്നാണ് സൽമ പറയുന്നത്. ശ്വാസം കിട്ടാതെ പിടഞ്ഞു പോയെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ആ ചേരികളിലേക്ക് സൽമ വീണ്ടും വീണ്ടും കടന്നു ചെന്നു. തന്റെ സുഹൃത്തുക്കളോട് അതേക്കുറിച്ചു പറഞ്ഞു. വിദ്യാഭ്യാസം കൊണ്ടല്ലാതെ അവിടെ വെളിച്ചം വിതറാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞ അവർ ഒത്തു ചേർന്ന് അൽനൂറിന് ജീവൻ നൽകി. ആദ്യം കഷ്ടപ്പാടുകളിലും പിന്നീട് സംഭാവനകളാലും നിവർന്നു നിന്ന അൽനൂർ ഒരുപാട് ജീവിതങ്ങളെ ഇന്നും കൈപിടിച്ചുയർത്തുന്നു.
ജീവിതം ഡൽഹിയിലേക്കു മാറിയതോടെ അൽനൂർ ഒരിക്കൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നെന്നും സൽമ ഓർമിക്കുന്നു. ഫണ്ടുകളുടെ വരവ് നിലച്ചു. ഏഴുമാസത്തോളം അധ്യാപർക്കു ശന്പളം കൊടുക്കാൻ പോലും പണമില്ലാതായി. എന്നാൽ, അന്നു കൂടെ നിന്ന അധ്യാപകർ പറഞ്ഞത് തങ്ങൾ ശന്പളം ചോദിക്കുന്ന ദിവസം മാത്രം അൽനൂർ അടച്ചു പൂട്ടിയാൽ മതിയെന്നായിരുന്നു. അൽനൂർ എന്ന വെളിച്ചത്തിന് ആളിക്കത്താൻ ആ ധൈര്യം മാത്രം മതിയായിരുന്നു.
ഇങ്ങനെയൊക്കെയാണ് സൽമ അൻസാരിയെന്ന ഉപരാഷ്ട്രപതിപത്നി തനിക്കു ചുറ്റുമുള്ള മനുഷ്യരെ ഉറുന്പുകളാക്കി മാറ്റി സ്വയം ഒരു ജിലേബിയായി മാറിയത്. ഡോ. ഹമീദ് അൻസാരി കാലാവധി പൂർത്തിയാക്കി ഉപരാഷ്ട്രപതി ഭവന്റെ പടിയിറങ്ങുന്പോൾ ഓർമകളിലേക്കായി ഒരുപാട് ജീവിതങ്ങൾ സൽമയുടെ ജിലേബി ജീവിത്തോട് ചേർന്ന് നിന്നൊരു സെൽഫിയെടുക്കാൻ കൊതിച്ചു പോകുന്നു.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭാഗ്യം ഇങ്ങനെയും! തോമസിനു രണ്ടാംവട്ടവും ഒന്നാംസമ്മാനം
രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ടഭാഗ്യശാലിയായി വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ ത
"തോല്പിച്ച സ്ഥിതിക്ക് പൈസ തിരിച്ചു കൊടുത്ത് സാറ് മാന്യത കാട്ടണം'; ഒരു പരാജയപ്പെട്ട കൈക്കൂലി കഥ
സ്കൂള്‍ കാലം, അതിമനോഹരമാണ്. എന്നാല്‍ പരീക്ഷ; അതത്ര നന്നല്ല. അവിടെയാണ് ആദ്യത്തെ വേര്‍തിരിവ് സംഭവിക്കുന്നത് എന്ന് പല
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടു
വിമാനത്തിൽ ചോക്ലേറ്റ് കൊടുത്തില്ല! ആറുവയസുകാരിയുടെ പരിഭവം വൈറൽ
ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പരാതി ലോകമെങ്ങും പാട്ടായി. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക, പ്രത
സമാന്തര പ്രപഞ്ചത്തിലെ വേനല്‍ക്കാല കാഴ്ചകള്‍
ലോകം ചൂടിന്റെ ആധിക്യത്താല്‍ വെന്തുരുകുകയാണല്ലൊ. പ്രത്യേകിച്ച് നമ്മുടെ നാട്. 40 ഡിഗ്രിക്ക് മുകളില്‍ ആണ് ഇവിടെ നിലവില്‍ ത
യുവാവ് ട്രെഡ്മില്ലില് ഓടിയത് അരദിവസം; ഗിന്നസ് റിക്കാര്‍ഡില്‍ എത്തിനിന്നു
ആളുകള്‍ പലതരം പ്രവര്‍ത്തികളിലൂടെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ തങ്ങളുടെ പേരുകള്‍ ചേര്‍ക്കുന്നു. അവയില്‍ പല
"കൈമാറ്റിത്തരണം'; ഫോട്ടോ എഡിറ്റ് ചെയ്യുമൊ എന്നാവശ്യപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടി ഇത്ര പ്രതീക്ഷിച്ചിരിക്കില്ല
ഫോട്ടോയില്‍ സ്വന്തം മുഖം മനോഹരമായിരിക്കണം എന്നാണ് മിക്കവരുടെയും ആഗ്രഹം. മിക്കപ്പോഴും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്
എൻഡിഎ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് തത്ത, കൈനോട്ടക്കാരനെ പോലീസ് "കൂട്ടിലടച്ചു'
മുകേഷ് നായകനായ പ്രവാചകന് എന്ന സിനിമ ഓര്‍മയില്ലേ.. തെരഞ്ഞെടുപ്പ് പ്രവചനവും, അട്ടിമറിയും, ഫലമറിയാന്‍ ജോല്സ്യന്റ
തെരഞ്ഞെടുപ്പ്; കടലിനടിയിൽ കാന്പയിൻ
രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. രാജ്യത്തെ അടുത്തഘട്ടത്തില്‍ നയിക്കാന്‍ പോകുന്നത് ആരെന്ന ആകാംക്ഷ നിലനില്ക്കുന്നു
"വിദേശസഞ്ചാരിക്ക് ആശംസ'; അക്കാലത്തെ പത്ര പരസ്യം കൗതുകംതന്നെ
"അമ്മച്ചീ ഞാന്‍ അപ്പുറത്തെ വീടുവരെ പോയേച്ചു വരാം' എന്നു പറയുമ്പോലെയാണ് ആധുനിക കാലത്ത് ആളുകള്‍ വിദേശത്തേക്ക് പോകുന്നത
ഇരട്ടി സന്തോഷം; അറിഞ്ഞും അറിയാതെയും ലോട്ടറിയടിച്ചപ്പോള്‍
ഭാഗ്യക്കുറി പരീക്ഷിക്കാത്തവര്‍ കുറവായിരിക്കും. ഒറ്റനിമിഷം കൊണ്ട് സ്വന്തം തലവര മാറുമ്പോള്‍ ആരും ഒന്ന് പകയ്ക്കും. ചിലര്‍
ചേച്ചി അലക്സായെ "പട്ടിയാക്കി'; കുട്ടി രക്ഷപ്പെട്ടു
ടൂ ഹരിഹര്‍ നഗര്‍ ചിത്രത്തില്‍ മുകേഷിന്റെ കഥാപാത്രം മറ്റുള്ള സുഹൃത്തുക്കളോട് ഒരു ആന കുത്താന്‍ വരമ്പോള്‍ എന്തുചെയ്യുമെ
ടൈറ്റാനിക്കിലെ 112 വര്‍ഷം പഴക്കമുള്ള മെനു;ചിത്രം വൈറല്‍
ആഡംബരത്തിന്റെ കാര്യം പറയുമ്പോള്‍ ആരുടേയും മനസില്‍ ആദ്യമെത്തുന്നവയില് ഒന്നാണല്ലൊ ടൈറ്റാനിക്. പ്രഥമ യാത്രയില്തന്ന
പുതിയ ഐറ്റം ഇറങ്ങിയിട്ടുണ്ട്..! "പാൻ മസാലദോശ'
മസാലദോശയിൽ ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ ഉൾപ്പെടുന്ന കൂട്ടിനു പകരം മറ്റെന്തെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ..? എന
"വിലയേറിയ അക്കങ്ങള്‍'; ഈ മൊബൈല്‍ നമ്പറിന് ലേലത്തില്‍ ലഭിച്ചത് കോടികള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ ആരുംതന്നെയില്ലെന്ന് പറയാം. അത്രമാത്രം അവ നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ആശയവിനിമയങ്ങള്‍ക്ക് മാത്രമല്ല സ
നള; ലോകത്തിലെ ഏറ്റവും ധനികയായ പൂച്ച
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലൊ. എന്നാല്‍ തങ്ങള്‍ക്ക് പലതും അപ്രാപ്യമല്ലെന്ന് തെ
പണക്കൂമ്പാരത്തിൽ കിടന്ന് രാഷ്ടീയ നേതാവ്! ചിത്രം വൈറൽ
ആസാമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. ആസാമിലെ ബിജെപിയുടെ സഖ്
"അതിപ്പോള്‍ നീ അറിയേണ്ട'; മകനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ചൈനാക്കാരന്
പലരുടെയും ഒരാഗ്രഹമാണ് കുറേ സമ്പാദിച്ച് ഒരു കോടീശ്വരനായി മാറണമെന്നത്. വലിയ കാര്‍, ബംഗ്ലാവ്, പരിചാരകര്‍, വ്യവസായങ്
"ഗ്രീന്‍ ബെഞ്ച്മാര്‍ക്ക്'; ചാണക്യപുരിയിലെ മതിപ്പുളവാക്കുന്ന പൂന്തോട്ടം
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണല്ലൊ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. അദ്ദേഹം നെറ്റിസന്റെ ശ്രദ്ധയി
"കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ';19,000 രൂപയ്ക്ക് യുഎസില്‍ നിന്നും മുംബൈ വിമാനം
അമേരിക്ക, വിമാനം ഇതു രണ്ട് അപ്രാപ്യമെന്നാണ് സാധാരണക്കാര്‍ കരുതുക. പലരും തലയ്ക്ക് മുകളിലൂടെ പറന്നകലുന്ന വിമാനങ്ങളെ
ഭാഗ്യം ഇങ്ങനെയും! തോമസിനു രണ്ടാംവട്ടവും ഒന്നാംസമ്മാനം
രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ടഭാഗ്യശാലിയായി വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ ത
"തോല്പിച്ച സ്ഥിതിക്ക് പൈസ തിരിച്ചു കൊടുത്ത് സാറ് മാന്യത കാട്ടണം'; ഒരു പരാജയപ്പെട്ട കൈക്കൂലി കഥ
സ്കൂള്‍ കാലം, അതിമനോഹരമാണ്. എന്നാല്‍ പരീക്ഷ; അതത്ര നന്നല്ല. അവിടെയാണ് ആദ്യത്തെ വേര്‍തിരിവ് സംഭവിക്കുന്നത് എന്ന് പല
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍ലിഫ്ടിംഗ് ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടു
വിമാനത്തിൽ ചോക്ലേറ്റ് കൊടുത്തില്ല! ആറുവയസുകാരിയുടെ പരിഭവം വൈറൽ
ഇത്തിഹാദ് എയർവേസിൽ യാത്രചെയ്ത ആറുവയസുകാരിയുടെ പരാതി ലോകമെങ്ങും പാട്ടായി. ബിസിനസ് ക്ലാസിൽ സഞ്ചരിച്ച ബാലിക, പ്രത
സമാന്തര പ്രപഞ്ചത്തിലെ വേനല്‍ക്കാല കാഴ്ചകള്‍
ലോകം ചൂടിന്റെ ആധിക്യത്താല്‍ വെന്തുരുകുകയാണല്ലൊ. പ്രത്യേകിച്ച് നമ്മുടെ നാട്. 40 ഡിഗ്രിക്ക് മുകളില്‍ ആണ് ഇവിടെ നിലവില്‍ ത
യുവാവ് ട്രെഡ്മില്ലില് ഓടിയത് അരദിവസം; ഗിന്നസ് റിക്കാര്‍ഡില്‍ എത്തിനിന്നു
ആളുകള്‍ പലതരം പ്രവര്‍ത്തികളിലൂടെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ തങ്ങളുടെ പേരുകള്‍ ചേര്‍ക്കുന്നു. അവയില്‍ പല
"കൈമാറ്റിത്തരണം'; ഫോട്ടോ എഡിറ്റ് ചെയ്യുമൊ എന്നാവശ്യപ്പെട്ടപ്പോള്‍ ആ പെണ്‍കുട്ടി ഇത്ര പ്രതീക്ഷിച്ചിരിക്കില്ല
ഫോട്ടോയില്‍ സ്വന്തം മുഖം മനോഹരമായിരിക്കണം എന്നാണ് മിക്കവരുടെയും ആഗ്രഹം. മിക്കപ്പോഴും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്
എൻഡിഎ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് തത്ത, കൈനോട്ടക്കാരനെ പോലീസ് "കൂട്ടിലടച്ചു'
മുകേഷ് നായകനായ പ്രവാചകന് എന്ന സിനിമ ഓര്‍മയില്ലേ.. തെരഞ്ഞെടുപ്പ് പ്രവചനവും, അട്ടിമറിയും, ഫലമറിയാന്‍ ജോല്സ്യന്റ
തെരഞ്ഞെടുപ്പ്; കടലിനടിയിൽ കാന്പയിൻ
രാജ്യമാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. രാജ്യത്തെ അടുത്തഘട്ടത്തില്‍ നയിക്കാന്‍ പോകുന്നത് ആരെന്ന ആകാംക്ഷ നിലനില്ക്കുന്നു
"വിദേശസഞ്ചാരിക്ക് ആശംസ'; അക്കാലത്തെ പത്ര പരസ്യം കൗതുകംതന്നെ
"അമ്മച്ചീ ഞാന്‍ അപ്പുറത്തെ വീടുവരെ പോയേച്ചു വരാം' എന്നു പറയുമ്പോലെയാണ് ആധുനിക കാലത്ത് ആളുകള്‍ വിദേശത്തേക്ക് പോകുന്നത
ഇരട്ടി സന്തോഷം; അറിഞ്ഞും അറിയാതെയും ലോട്ടറിയടിച്ചപ്പോള്‍
ഭാഗ്യക്കുറി പരീക്ഷിക്കാത്തവര്‍ കുറവായിരിക്കും. ഒറ്റനിമിഷം കൊണ്ട് സ്വന്തം തലവര മാറുമ്പോള്‍ ആരും ഒന്ന് പകയ്ക്കും. ചിലര്‍
ചേച്ചി അലക്സായെ "പട്ടിയാക്കി'; കുട്ടി രക്ഷപ്പെട്ടു
ടൂ ഹരിഹര്‍ നഗര്‍ ചിത്രത്തില്‍ മുകേഷിന്റെ കഥാപാത്രം മറ്റുള്ള സുഹൃത്തുക്കളോട് ഒരു ആന കുത്താന്‍ വരമ്പോള്‍ എന്തുചെയ്യുമെ
ടൈറ്റാനിക്കിലെ 112 വര്‍ഷം പഴക്കമുള്ള മെനു;ചിത്രം വൈറല്‍
ആഡംബരത്തിന്റെ കാര്യം പറയുമ്പോള്‍ ആരുടേയും മനസില്‍ ആദ്യമെത്തുന്നവയില് ഒന്നാണല്ലൊ ടൈറ്റാനിക്. പ്രഥമ യാത്രയില്തന്ന
പുതിയ ഐറ്റം ഇറങ്ങിയിട്ടുണ്ട്..! "പാൻ മസാലദോശ'
മസാലദോശയിൽ ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയവ ഉൾപ്പെടുന്ന കൂട്ടിനു പകരം മറ്റെന്തെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ..? എന
"വിലയേറിയ അക്കങ്ങള്‍'; ഈ മൊബൈല്‍ നമ്പറിന് ലേലത്തില്‍ ലഭിച്ചത് കോടികള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവര്‍ ആരുംതന്നെയില്ലെന്ന് പറയാം. അത്രമാത്രം അവ നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ആശയവിനിമയങ്ങള്‍ക്ക് മാത്രമല്ല സ
നള; ലോകത്തിലെ ഏറ്റവും ധനികയായ പൂച്ച
പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് എന്ന പഴഞ്ചൊല്ല് പ്രസിദ്ധമാണല്ലൊ. എന്നാല്‍ തങ്ങള്‍ക്ക് പലതും അപ്രാപ്യമല്ലെന്ന് തെ
പണക്കൂമ്പാരത്തിൽ കിടന്ന് രാഷ്ടീയ നേതാവ്! ചിത്രം വൈറൽ
ആസാമിലെ രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വൈറലായി. ആസാമിലെ ബിജെപിയുടെ സഖ്
"അതിപ്പോള്‍ നീ അറിയേണ്ട'; മകനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ചൈനാക്കാരന്
പലരുടെയും ഒരാഗ്രഹമാണ് കുറേ സമ്പാദിച്ച് ഒരു കോടീശ്വരനായി മാറണമെന്നത്. വലിയ കാര്‍, ബംഗ്ലാവ്, പരിചാരകര്‍, വ്യവസായങ്
"ഗ്രീന്‍ ബെഞ്ച്മാര്‍ക്ക്'; ചാണക്യപുരിയിലെ മതിപ്പുളവാക്കുന്ന പൂന്തോട്ടം
സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണല്ലൊ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. അദ്ദേഹം നെറ്റിസന്റെ ശ്രദ്ധയി
"കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ';19,000 രൂപയ്ക്ക് യുഎസില്‍ നിന്നും മുംബൈ വിമാനം
അമേരിക്ക, വിമാനം ഇതു രണ്ട് അപ്രാപ്യമെന്നാണ് സാധാരണക്കാര്‍ കരുതുക. പലരും തലയ്ക്ക് മുകളിലൂടെ പറന്നകലുന്ന വിമാനങ്ങളെ
എയറില്‍ നിന്നൊരു തഗ്ഗ് ചിത്രം; ചര്‍ച്ചയായി ഇന്‍ഡിഗോ വിമാനത്തിലെ മുഖംമൂടി
തങ്ങളുടെ യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്കുന്നതില് വിമാനക്കമ്പനികള്‍ ശ്രദ്ധിക്കാറുണ്ടല്ലൊ. മിക്കപ്പോഴും ആഹാ
ബെല്‍ജിയന്‍ ഫ്ളെമിഷ്; ലോകത്തിലെ ഏറ്റവും വലിയ മുയലുകള്‍
മുയലുകള്‍ എന്നാല്‍ എന്താണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുക. പുല്ലൊക്കെ അകത്താക്കി ചാടിയോടി നടക്കുന്ന ഒരു സാധു ജീവി. നമ്
"എനിക്കൊപ്പമുള്ള ഈ യാത്രക്കാരി...'; പൈലറ്റിന്റെ അനൗണ്‍സ്മെന്റ് വൈറല്‍
വിമാനയാത്ര ഒട്ടുമിക്കവര്‍ക്കും പ്രത്യേകതയുള്ള ഒന്നാണല്ലൊ. മേഘങ്ങള്‍ കാല്ക്കീഴിലാക്കി പറന്നുപോകുന്ന അസുലഭ നിമിഷം.
തായ്ലൻഡിൽ അദ്ഭുതജീവി എട്ടു കണ്ണ് എട്ടു കാല്..!
എട്ടു കണ്ണുകളുള്ള ജീവിയെപ്പറ്റി ഇതുവരെ ആരും കേട്ടിട്ടുണ്ടാവില്ല? എന്നാൽ അങ്ങനെയുള്ള ജീവികളെയും ഭൂമുഖത്തു കണ്ടെത്തി. എ
"ഒരു വിട്ടുവീഴ്ചയും ഇല്ല, യുദ്ധം മാത്രം'; വാഹനത്തിലെ വേറിട്ട വാചകം
ഓട്ടോറിക്ഷകളുടെ പിന്നിലും മഡ് ഗാര്ഡിലുമൊക്കെ രസകരമായ വാചകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും, "ഈ പാവം പൊയ്ക്കോട്ടെ', "മു
ആ ഇന്ത്യക്കാരന് മലയാളിയാണ്...
ദുബായി ഇൻഫ്ലുവൻസര്‍ അല്‍ റഫേലോ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ സൈബര്‍ലോകത്ത് ഇപ്പോള്‍ വൈറലാണ്. ഈജിപ്ഷ്യന്‍ താളവാദ
"ജയിപ്പിച്ചേക്കണേ, തോറ്റാല്‍ കല്യാണം നടത്തും...' വിദ്യാർഥിനിയുടെ അഭ്യർഥന വൈറൽ
പരീക്ഷയുടെ ഉത്തരപ്പേപ്പറിൽ കൗതുകകരമായ പല വിക്രിയകളും വിദ്യാർഥികൾ കാട്ടാറുണ്ട്. മൂല്യനിർണയം നടത്തുന്ന അധ്യാപകര
ഭാഗ്യം അങ്ങനെയാണ്; അഞ്ചുകോടി രൂപ ലോട്ടറിയടിച്ച പിസാ ഡെലിവറി ഡ്രൈവര്‍
ഒരു സാധാരണക്കാരന്റെ എക്കാലത്തേയും ആശ്വാസമായ പ്രതീക്ഷമാചകമാണ് "എന്നെങ്കിലും രക്ഷപ്പെടും' എന്നത്. ഈ ചിന്തയ്ക്കൊപ്പം
"ആന്‍ ദ ഓസ്കാര്‍ ഗോസ് ടൂ...'; ഡല്‍ഹി ട്രാഫിക് പോലീസിന്റെ പോസ്റ്റ് വൈറല്‍
കഴിഞ്ഞ ദിവസമാണല്ലൊ ചലച്ചിത്രങ്ങള്‍ക്കായുള്ള ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ചത്. ക്രിസ്റ്റഫര്‍ നോളനും കിലിയന്‍ മര്
ലോകത്തിലെ ഏറ്റവും മികച്ച സാന്‍ഡ്വിച്ചുകളില്‍ വടാപാവ് ഇടംപിടിക്കുമ്പോള്‍
ജീവിതത്തിന്റെ ഏതെങ്കിലും ഒരുഘട്ടത്തില്‍ എങ്കിലും പലരും ബദ്ധപ്പാടുകള്‍ നേരിട്ടുണ്ടാകും. ചിലപ്പോള്‍ ഒരു ജോലി കണ്ടെത്താനു
Latest News
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
Latest News
ത്രില്ലർ: മുംബൈയെ വിറപ്പിച്ച് പഞ്ചാബ് കീഴടങ്ങി
ആപ്പിനെ വിടാതെ ഇഡി; അമാനത്തുള്ള ഖാൻ എംഎല്‍എ അറസ്റ്റിൽ
ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്‍പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top