സൽമ അൻസാരിയുടെ ജിലേബി ജീവിതം
Thursday, August 3, 2017 3:45 AM IST
സ്വന്തം ജീവിതം അത്രമേൽ ആസ്വദിച്ചു മധുരിച്ചതു കൊണ്ടാകണം ഒരു ജിലേബിയിലേക്കാണു സൽമ അൻസാരി തന്‍റെ ജീവിതത്തെ ആറ്റിക്കുറുക്കി വെക്കുന്നത്. ദ ജിലേബി വേ എന്നാണ് അവരുടെ ഇ-മെയിൽ വിലാസത്തിന്‍റെ തുടക്കം തന്നെ. എല്ലാക്കാലത്തും എല്ലാത്തരം പ്രോട്ടോക്കോളിനും പുറത്തു നിന്നുള്ള ജീവിതം സൽമ അൻസാരി എന്ന ഉപരാഷ്ട്രപതിയുടെ ഭാര്യയെ ഏറെ വ്യത്യസ്തയാക്കുന്നുണ്ട്. രാഷ്ട്രപതിയുടെ ഭാര്യ എന്നാൽ പതിവനുസരിച്ച് രാജ്യത്തെ പ്രഥമവനിതയാണ്. രാഷ്ട്രപതിയുടെ ഭർത്താവിനെ പ്രഥമ പുരുഷനെന്നു പറഞ്ഞു കേട്ടിട്ടുമില്ല. ഉപരാഷ്ട്രപതിയുടെ ഭാര്യ എന്നാൽ അനുഗമിക്കുക എന്നതിനപ്പുറം രാഷ്ട്രീയ പദവികളില്ലാത്ത രാജ്യത്തെ ഭാര്യാ പദമാണ്. എന്നാൽ, സൽമ അൻസാരി എന്ന ഉപരാഷ്ട്രപതിയുടെ ഭാര്യ ഒപ്പം നടന്നു കൊണ്ടു തന്നെ തനിക്കായി വേറിട്ടൊരു വഴി വെട്ടിത്തെളിച്ചു കൊണ്ട് തന്നെ സ്വന്തം വ്യക്തിപാടവം തെളിയിച്ചിട്ടുണ്ട്.

വാക്ക് കൊണ്ടും ഇടപെടൽ കൊണ്ടും ഏറെ വ്യത്യസ്തയായ സൽമ ഒന്നിലേറെ തവണ വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ വിദ്യാഭ്യാസത്തെ അവർ ഓർമിക്കുന്നത് തന്നെ എ ഷോക്കിംഗ് ഗേറ്റഡ് കമ്യൂണിറ്റി എന്നാണ്. പാരന്പര്യങ്ങളെ വെല്ലുവിളിച്ച് അലിഗഡ് പ്രിൻസിപ്പലിനെ ഒരു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന് നിർബന്ധിച്ച് അതിന്‍റെ പ്രസിഡന്‍റായ ചരിത്രമുണ്ട് സൽമയ്ക്ക്. 1960കളിൽ ആണെന്നോർമിക്കണം.



തന്‍റെ എഴുത്തിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് ലണ്ടനിൽ ജീവിക്കാനായിരുന്ന സൽമയുടെ യൗവനാഗ്രഹം. ജീവിത്തിൽ ഉടനീളം സിംഗിൾ ആയിരിക്കണം എന്നും നായകളുമായി അടുത്ത ചങ്ങാത്തം വേണമെന്നും ആഗ്രഹിച്ചിരുന്ന സൽമയുടെ ജീവിതം ഇറാക്കിൽ നിന്നും അലിഗഡിലേക്കെത്തുന്പോൾ മറ്റൊരു വഴിക്കു തിരിഞ്ഞു പോയി. ഇറാക്ക് യുഎൻ മിഷന്‍റെ ഭാഗമായിരുന്നു സൽമ. പാശ്ചാത്യ ശീലങ്ങളോട് അതുവരെ ഇണങ്ങി ജീവിച്ച സൽമയ്ക്കു മുന്നിൽ അലിഗഡ് മറ്റൊരു വാതിലാണ് തുറന്നു വെച്ചത്. എന്നിട്ടും ഞാൻ അതിജീവിച്ചു എന്നാണ് സൽമ അലിഗഡിലെ വിദ്യാഭ്യാസ കാലത്തെ കുറിച്ച് ഓർമിക്കുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന ഹമീദ് അൻസാരിയുമായുള്ള വിവാഹത്തോടെ ലോക സഞ്ചാരം എന്ന സൽമയുടെ മറ്റൊരു സ്വപ്നം കൂടി പൂർത്തിയാകുകയായിരുന്നു. ഐഎഫ്എസ് ജീവിതത്തിനു ശേഷം സൽമയുടെ ഭർത്താവ് ഹമീദ് അൻസാരി അലിഗഡിന്‍റെ വൈസ് ചാൻസലർ ആയെന്നത് മറ്റൊരു വഴിത്തിരിവ്.



ഹൃദയം തുറന്ന് ഫിഡൽ കാസ്ട്രോ

2013 ഒക്ടോബർ 31. ഇന്ത്യൻ ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരിയുടെയും സംഘത്തിന്‍റെയും ക്യൂബൻ സന്ദർശനം അവസാനിക്കുന്നതിന്‍റെ തലേദിവസം. വിശ്രമജീവിതത്തിലേക്ക് പിൻവാങ്ങിയ ഫിഡൽ കാസ്ട്രോ ഡോക്ടർമാരുടെ എതിർപ്പുകളെ തള്ളിക്കളഞ്ഞ് അൻസാരിക്കും സംഘത്തിനുമൊപ്പം 65 മിനിട്ട് നീണ്ടു നിന്ന കൂടിക്കാഴ്ചക്കിരിക്കുന്നു. രോഗാതുരനായ ശേഷം വെനസ്വേലൻ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസുമായി മാത്രമാണ് ഫിഡൽ ഇത്രനേരം നീണ്ടു നിൽക്കുന്ന ഒരു കൂട്ടു സംസാരത്തിന് ഒരുങ്ങിയിട്ടുള്ളത്.

വർത്തമാനത്തിനിടയ്ക്ക് ഒരിക്കൽ പോലും രാഷ്ട്രീയത്തിലേക്ക് തെന്നിമാറാതിരിക്കാൻ ശ്രദ്ധിച്ച ഫിഡൽ അപ്പോഴത്തെ തന്‍റെ ഏറ്റവും വലിയ ഹോബിയായ പൂന്തോട്ട നിർമാണത്തെക്കുറിച്ചാണ് ഏറെയും പറഞ്ഞു കൊണ്ടിരുന്നത്. ഹോർട്ടികൾച്ചറിനെക്കുറിച്ചും സങ്കരയിനും പുഷ്പ കൃഷിയെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായിക്കൊണ്ടിരിന്നു.

1983ൽ ഫിഡലിന്‍റെ ഇന്ത്യാ സന്ദർശന കാലം മുതൽ അൻസാരിക്കു അദ്ദേഹത്തെ നന്നായറിയാം. ഈ കൂടിക്കാഴ്ചയിൽ ഫിഡലിനെ പോലെ തന്നെ രാഷ്ട്രീയ വർത്തമാനങ്ങളിൽ ഒരു താത്പര്യവും പ്രകടിപ്പിക്കാത്ത ഒരാൾ കൂടിയുണ്ടായിരുന്നു, ഹമീദ് അൻസാരിയുടെ ഭാര്യ സൽമ അൻസാരി. സംസാരം രാഷ്ട്രീയത്തിന്‍റെ ഒൗപചാരിതകളിൽ നിന്നു പുറത്തു കടന്നതോടെ സൽമയും ഫിഡലിന്‍റെ വർത്തമാനങ്ങളിൽ ഹരം പിടിച്ചു. തന്‍റെ ഉള്ളിലേറെ നേരം അടക്കിപ്പിടിച്ച ആകാംക്ഷയും ആശങ്കയും ഒടുവിൽ ഒരു ചോദ്യമായിത്തന്നെ സൽമയിൽ നിന്നു പുറത്തേക്ക് ചാടി.



ഫിദൽ കാസ്ട്രോ എന്ന പോരാളി അത്രമേൽ അനുരാഗിയായിരുന്നോ എന്നായിരുന്നു സൽമയ്ക്ക് അറിയേണ്ടിയിരുന്നത്. അവർ ഇങ്ങനെ ചോദിച്ചു. ഫിഡൽ, ഒരുപാട് സ്ത്രീകൾ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?
നിശബ്ദതയുടെ ഒരു വലിയ ഇടവേള വിതച്ചു കൊണ്ടായിരുന്നു ആ ഹാളിലേക്ക് സൽമയുടെ ചോദ്യം പൊട്ടി വീണത്. ഫിഡൽ കാസ്ട്രോയോടുള്ള തന്‍റെ ഭാര്യയുടെ ചോദ്യം കേട്ട് നിർവികാരനായി ഇരുന്നു ഇന്ത്യൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി. ഇന്ത്യൻ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെല്ലാം ഇനിയെങ്ങോട്ട് നോക്കേണ്ടൂ എന്ന ഭാവത്തിൽ ആകെ വശം കെട്ടിരിക്കുന്നു.

സൽമയെ നോക്കി ഫിഡൽ ആദ്യം ഒന്നു ചിരിച്ചു. എല്ലാവരും ഫിഡലിന്‍റെ പ്രതികരണമെന്തെന്നറിയാൻ ഉറ്റുനോക്കിയിരിക്കുന്നു. അതു തന്‍റെ തന്നെ ഉള്ളിലേക്ക് നോക്കിയെന്നവണ്ണം ഫിഡൽ ഒന്നു കൂടി പുഞ്ചിരിച്ചു. ഏറെനാൾ മുന്നേ നിർത്തിയ ചുരുട്ടു വലിയെ ഓർമിച്ചു കൊണ്ട് ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്ത് ഫിഡൽ കാസ്ട്രോ എന്ന വിപ്ലവ സൂര്യൻ പറഞ്ഞു, ചെറുപ്പത്തിൽ ഞാൻ വലിയ ഭാഗ്യവാനായിരുന്നു. അദേഹം ഒന്നുകൂടി ആവർത്തിച്ചു. അതേ, ഞാൻ വളരെ ഭാഗ്യവാനായിരുന്നു.

അതുവരെയുള്ളതും ഇനി നടക്കാനിരിക്കുന്നതുമായ വിപ്ലവങ്ങളുടെ കത്തി നിൽക്കുന്ന സൂര്യൻ താൻ അവസാനമായി വലിച്ചു നിർത്തിയ ചുരുട്ടിന്‍റെ അവസാന പുകയേക്കാൾ മധുരമുള്ള ആദ്യ ചുംബനത്തെയാകണം ആ നിമിഷം അദ്ദേഹം ഓർമയിലെടുത്ത് മിനുക്കി വെച്ചത്.

വിവാദങ്ങളിലേക്ക് തെന്നി വീണ്

അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം സൽമ അൻസാരിക്ക് വിനയായിട്ടുണ്ട്. പെണ്‍കുഞ്ഞുങ്ങൾ ജനിക്കുന്ന ഉടൻ അവരെ കൊന്നുകളയണം എന്ന സൽമയുടെ പ്രസ്താവനയാണ് ഒരിക്കൽ വിവാദത്തിന് വഴിതെളിച്ചത്. "എന്‍റെ വീക്ഷണത്തിൽ, പെണ്‍കുഞ്ഞുങ്ങൾ ജനിക്കുന്ന ഉടനെ മാതാപിതാക്കൾ അവരെ വിഷം കൊടുത്ത് കൊല്ലണം' എന്ന സൽമയുടെ പ്രസ്താവനയാണ് വിവാദമായത്. യഥാർത്ഥത്തിൽ, പെണ്‍കുട്ടികൾക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സൽമ.



പ്രസ്താവനകളിലൂടെ സൽമ നേരത്തെയും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വനിതാ സംവരണ ബില്ലിനെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനമായിരുന്നു ഇതിലൊന്ന്. അടിസ്ഥാനപരമായി അവബോധം സൃഷ്ടിച്ചില്ല എങ്കിൽ ബില്ലുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാകില്ല എന്നായിരുന്നു സൽമ അഭിപ്രായപ്പെട്ടത്.

യോഗയിൽ ’ഓം’ മന്ത്രം ജപിക്കുന്നതിൽ യാതൊരു വിധത്തിലുള്ള തെറ്റുമില്ലെന്ന് പറഞ്ഞതായിരുന്നു അടുത്ത വിവാദം. യോഗയിൽ ’ഓം’ ജപിക്കണമെന്നതിലൂടെ കേന്ദ്ര സർക്കാർ ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് പ്രതിപക്ഷം ബോധപൂർവം വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സൽമയുടെ പ്രതികരണം.

രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട മുത്തലാക്ക് വിഷയത്തിലും സൽമയുടെ പ്രതികരണം ശ്രദ്ധേയമായിരുന്നു. അതും അലിഗഡ് സർവകലാശാലയിൽ നിന്നാണ് സൽമ പറഞ്ഞത്. മൂന്നു തവണ തലാക്ക് ചൊല്ലിയാൽ വിവാഹമോചനമാകില്ലെന്നും ഇക്കാര്യത്തിൽ മുസ്‌ലീം വനിതകൾ പുരോഹിതരെ വിശ്വസിക്കുന്നതിന് പകരം ഖുറാൻ വായിച്ചു നോക്കണമെന്നുമായിരുന്നു സൽമയുടെ വാക്കുകൾ. ഖുറാനിൽ മുത്തലാക്ക് നിർദേശിക്കുന്നില്ല. ഖുറാൻ വായിക്കുന്നവർക്കെല്ലാം ഇതിനുള്ള ഉത്തരം ലഭിക്കും. ഖുറാൻ അറബിയിൽ തന്നെ വായിക്കണമെന്നും പരിഭാഷകളെ ആശ്രയിക്കരുതെന്നും സൽമ നിർദേശിച്ചു.



അൽനൂർ എന്ന ദിവ്യ വെളിച്ചം

ഒരുപാട് ജീവിതങ്ങളെ ഇരുളിൽ നിന്നു വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തുന്ന അൽനൂർ എന്ന ട്രസ്റ്റിന്‍റെ അമരക്കാരി കൂടിയാണ് സൽമ അൻസാരി. ഏറെക്കാലും മുൻപ് സൽമ ആരംഭിച്ച അൽനൂറിന്‍റെ ആഭിമുഖ്യത്തിൽ ഇന്നു മൂന്ന് സ്കൂളുകൾ ഉൾപ്പടെ പ്രവർത്തിക്കുന്നുണ്ട്. അൽനൂറിൻ തുടങ്ങാൻ സൽമയെ പ്രേരിപ്പിക്കുന്നത് അലിഗഡിലെ ജീവിതമാണ്. അലിഗഡിന്‍റെ പരിസരത്തെ അഴുക്കു ചാലിൽ നിന്ന് വെള്ളം കോരിക്കുടിക്കുന്ന ഒരു കുട്ടിയാണ് സൽമയുടെ മനസിൽ അന്നു വരെ കണ്ടിട്ടില്ലാത്ത ദാരിദ്യ്രത്തിന്‍റെ ഒരു കറുത്ത ചിത്രം ആഴത്തിൽ പതിപ്പിച്ചത്. രണ്ടു വയസുള്ള ആ കുട്ടി അഴുക്കു ചാലിൽ നിന്നു വെള്ളം കുടിക്കുന്നത് കണ്ടപ്പോൾ ആരോ തന്‍റെ വയറ്റിൽ ആഞ്ഞിടിക്കുന്നത് പോലെ തോന്നിയെന്നാണ് സൽമ പറയുന്നത്. ശ്വാസം കിട്ടാതെ പിടഞ്ഞു പോയെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ആ ചേരികളിലേക്ക് സൽമ വീണ്ടും വീണ്ടും കടന്നു ചെന്നു. തന്‍റെ സുഹൃത്തുക്കളോട് അതേക്കുറിച്ചു പറഞ്ഞു. വിദ്യാഭ്യാസം കൊണ്ടല്ലാതെ അവിടെ വെളിച്ചം വിതറാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞ അവർ ഒത്തു ചേർന്ന് അൽനൂറിന് ജീവൻ നൽകി. ആദ്യം കഷ്ടപ്പാടുകളിലും പിന്നീട് സംഭാവനകളാലും നിവർന്നു നിന്ന അൽനൂർ ഒരുപാട് ജീവിതങ്ങളെ ഇന്നും കൈപിടിച്ചുയർത്തുന്നു.

ജീവിതം ഡൽഹിയിലേക്കു മാറിയതോടെ അൽനൂർ ഒരിക്കൽ അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയിരുന്നെന്നും സൽമ ഓർമിക്കുന്നു. ഫണ്ടുകളുടെ വരവ് നിലച്ചു. ഏഴുമാസത്തോളം അധ്യാപർക്കു ശന്പളം കൊടുക്കാൻ പോലും പണമില്ലാതായി. എന്നാൽ, അന്നു കൂടെ നിന്ന അധ്യാപകർ പറഞ്ഞത് തങ്ങൾ ശന്പളം ചോദിക്കുന്ന ദിവസം മാത്രം അൽനൂർ അടച്ചു പൂട്ടിയാൽ മതിയെന്നായിരുന്നു. അൽനൂർ എന്ന വെളിച്ചത്തിന് ആളിക്കത്താൻ ആ ധൈര്യം മാത്രം മതിയായിരുന്നു.

ഇങ്ങനെയൊക്കെയാണ് സൽമ അൻസാരിയെന്ന ഉപരാഷ്ട്രപതിപത്നി തനിക്കു ചുറ്റുമുള്ള മനുഷ്യരെ ഉറുന്പുകളാക്കി മാറ്റി സ്വയം ഒരു ജിലേബിയായി മാറിയത്. ഡോ. ഹമീദ് അൻസാരി കാലാവധി പൂർത്തിയാക്കി ഉപരാഷ്ട്രപതി ഭവന്‍റെ പടിയിറങ്ങുന്പോൾ ഓർമകളിലേക്കായി ഒരുപാട് ജീവിതങ്ങൾ സൽമയുടെ ജിലേബി ജീവിത്തോട് ചേർന്ന് നിന്നൊരു സെൽഫിയെടുക്കാൻ കൊതിച്ചു പോകുന്നു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.