ഉത്തരേന്ത്യയിൽ ഭീതി വിതച്ച് "മുടിമുറിയൻ ഭൂതം'
Sunday, August 6, 2017 1:51 AM IST
പതുങ്ങിയെത്തി സ്ത്രീകളുടെ മുടി മുറിച്ചു കടന്നുകളയുന്ന ഭൂതത്തെക്കുറിച്ചുള്ള ഭീതിയിലാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങൾ. രാത്രിയെന്നു വേണ്ട നട്ടുച്ചയ്ക്കുപോലും അവർക്ക് ഒറ്റയ്ക്കിരിക്കാൻ ഭയമാണിപ്പോൾ, പ്രത്യേകിച്ച് സ്ത്രീകൾക്ക്. പല ഗ്രാമങ്ങളിലെയും പെൺകുട്ടികൾ സ്കൂളിൽ പോകാതായിട്ട് ആഴ്ചകളായി. ഇതിനോടകം മുപ്പത് സ്ത്രീകളാണ് മുടി നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാൻ, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് പരാതികൾ.

ഡൽഹിയുടെ തെക്കുപടിഞ്ഞാറുള്ള കങ്കൺഹെരി ഗ്രാമത്തിൽ കഴിഞ്ഞ ദിവസവും മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉറക്കത്തിലാണ് ഭൂരിഭാഗം പേർക്കും മുടി നഷ്ടപ്പെട്ടിരിക്കുന്നത്. പെട്ടെന്നു ബോധരഹിതരായശേഷം ബോധം വന്നപ്പോഴേക്കും മുടി നഷ്ടപ്പെട്ടവരുമുണ്ട്.

സംഭവത്തിനു പിന്നിൽ "മുടി മുറിയൻ പിശാചാ'ണെന്നാണ് ഗ്രാമത്തിലെ മുതിർന്നവരുടെ ഭാഷ്യം. ഭൂതമല്ല, ആഭിചാരക്രിയകൾ നടത്തുന്നവരാണ് സംഭവത്തിനു പിന്നിലെന്ന് ആരോപിക്കുന്നവരുമുണ്ട്. പരാതികൾ വ്യാപകമായതോടെ ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള പ്രത്യേക അന്വേഷണസംഘം അന്വേഷണമാരംഭിച്ചുകഴിഞ്ഞു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.