പൊന്നുമകളെ അകാലത്തിൽ നഷ്ടപ്പെട്ട സരോജിനി ഇന്ന് 800 പെണ്‍മക്കളുടെ പൊന്നമ്മ
Wednesday, August 9, 2017 5:10 AM IST
ഡോ. സരോജിനി അഗർവാൾ, നൊന്തു പെറ്റ മകൾ അകാലത്തിൽ വിട്ടകന്നപ്പോൾ പകരമായി നൂറുകണക്കിന് മക്കളുടെ അമ്മയാവാൻ ഭാഗ്യം സിദ്ധിച്ച വനിത. സരോജിനിക്ക് നാൽപ്പത് വയസുള്ളപ്പോഴാണ് എട്ടു വയസുകാരിയായിരുന്ന മകൾ മനീഷ കാറപകടത്തിൽ മരിച്ചത്. എണ്‍പതുകളിലാണ് ഈ സംഭവം നടന്നത്.

ഇതിനു ശേഷം മനസികമായി തകർന്ന ഇവർ തന്‍റെ പൊന്നോമനയെ എന്തിനാണ് തന്നിൽ നിന്ന് അകറ്റിയത് എന്ന ചോദ്യവും ഉള്ളിൽ പേറി ജീവിക്കുകയായിരുന്നു. ഏകാന്തതയിൽ കാലം കഴിച്ചുകൂട്ടിയ സരോജിനി പിന്നീടാണ് തിരിച്ചറിഞ്ഞത്, പുറത്ത് തെരുവിൽ മാതൃസ്നേഹം കൊതിച്ച് ഒരുപാട് കുട്ടികൾ ജീവിക്കുന്നുണ്ടെന്ന സത്യം. മുന്നോട്ട് ജീവിക്കാൻ ഇവർക്കു പ്രേരണയായതും ഇതുതന്നെയായിരുന്നു. മാത്രമല്ല തന്‍റെ മകൾ മനീഷയുടെ സ്മരണ നിലനിർത്തുന്നതിനും ഇതാണ് ഏറ്റവും നല്ല മാർഗം എന്നും ഇവർ തിരിച്ചറിയുകയായിരുന്നു. ഇതിനെല്ലാം പിന്തുണയുമായി ഭർത്താവ് വി. സി. അഗർവാൾ നിന്നപ്പോൾ സരോജിനിക്ക് ഇരട്ടിധൈര്യം ലഭിച്ചു.



മനീഷ മന്ദിർ എന്നു പേരിട്ടിരിക്കുന്ന മൂന്നു മുറികളുള്ള തന്‍റെ വീടിന്‍റെ വാതിൽ തെരുവിൽ അനാഥരായ പെണ്‍കുട്ടികൾക്കായി ഇവർ മലർക്കെ തുറന്നിടുകയായിരുന്നു. ജനിച്ചുവീണപ്പോഴേ അമ്മയെ നഷ്ടപ്പെട്ട ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടിയെയാണ് ഇവർ ആദ്യം ദത്തെടുത്തത്. അതിനു പിന്നാലെ വാഹനാപകടത്തെ തുടർന്ന് അനാഥരായ രണ്ടു പെണ്‍കുട്ടികൾ, ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾ, തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്ന പെണ്‍കുട്ടികൾ, വേശ്യാലയങ്ങളിൽ നിന്നും രക്ഷിച്ച പെണ്‍കുട്ടികൾ എന്നിവരുൾപ്പടെ നിരവധികുട്ടികൾക്ക് ഇവർ രക്ഷകരായി. മാത്രമല്ല കുട്ടികളെ ഏറ്റെടുക്കുന്നത് കാണിച്ച് വീടിനു മുന്പിൽ ഇവർ ഒരു ബോർഡും തൂക്കി.

രണ്ടു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെ വരെ ഇവർക്കു ലഭിച്ചിട്ടുണ്ട്. ഓരോ കുട്ടികളുടെയും സംരക്ഷണം താൻ ഏറ്റെടുക്കുന്പോൾ മകളുടെ ആത്മാവ് സന്തോഷിക്കും എന്നാണ് സരോജിനി പറയുന്നത്. കുട്ടികളെ ഏറ്റെടുക്കുന്നതിനിടയിൽ ഇവർ നിരവധി പ്രശ്നങ്ങൾ തരണം ചെയ്തിട്ടുണ്ട്. താൻ നൽകുന്ന സ്നേഹത്തിനും സംരക്ഷണത്തിനും ഉപരിയായി തന്‍റെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് സരോജിനിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുട്ടികളുമായി പല സ്ഥലങ്ങളിൽ ഇവർക്ക് മാറി താമസിക്കേണ്ടി വന്നു.



മനീഷ മന്ദിർ ഇപ്പോൾ മികച്ചൊരു ലൈബ്രറിയാണ്. പുസ്തക ശേഖരം, കംപ്യൂട്ടർ ലാബ്, പൂന്തോട്ടം, ഉൗഞ്ഞാൽ, ബാസ്കറ്റ് ബോൾ കോർട്ട്, ബാഡ്മിന്‍റണ്‍ കോർട്ട് എന്നീ സൗകര്യങ്ങളെല്ലാം ഇവിടുണ്ട്.

ഇന്ന് സരോജനിക്ക് എണ്‍പത് വയസായി. ഇവിടുള്ള കുട്ടികളിൽ ചിലർ മികച്ച സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കുന്നത്. മാത്രമല്ല ഇവരിൽ ചിലരൊക്കെ ബാങ്ക് മാനേജർമാർ, ടീച്ചർമാർ, പ്രിൻസിപ്പൽമാരൊക്കയാണ്. കുറച്ചു പേരെ നല്ല കുടുംബങ്ങളിലേക്ക് വിവാഹം ചെയ്ത് അയക്കുകയും ചെയ്തിട്ടുണ്ട്. മികച്ച വിദ്യാഭ്യാസം ലഭിച്ചാൽ മാത്രമേ പെണ്‍കുട്ടികൾക്ക് സ്വാതന്ത്ര്യം ലഭിക്കു. അവരുടെ ആത്മവിശ്വാസത്തിന് ഉത്തമമായ ഘടകമാണ് വിദ്യാഭ്യാസമെന്നാണ് സരോജനിയുടെ അഭിപ്രായം.



1985 മുതൽ 800 പെണ്‍കുട്ടികളുടെ സ്വപ്നങ്ങൾക്കാണ് സരോജനിയും ഭർത്താവും നിറം പകർന്നു നൽകിയത്. തെരുവിൽ അനാഥരായ പെണ്‍കുട്ടികളെ ജീവിതത്തിലെക്ക് കൈപിടിച്ചുയർത്താൻ ഇനിയും തയാറായാണ് സരോജിനി ഈ പ്രായത്തിലും ജീവിക്കുന്നത്. ഇനിയും എത്രനാൾ തനിക്ക് ഇങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്ന് അറിയില്ലെങ്കിലും തനിക്ക് ആരോഗ്യമുള്ള നാൾവരെ പെണ്‍കുട്ടികൾക്ക് കാവലാളായി തുടരാനാണ് തന്‍റെ തീരുമാനമെന്ന് ഇവർ ഉറക്കെ പറയുകയാണ്.

"അനാഥരായ ഓരോ പെണ്‍കുട്ടികളിലും ഞാൻ കാണുന്നത് എന്‍റെ മകൾ മനീഷയേയാണ്. ഈ കുട്ടികളെ രക്ഷിക്കുന്നതിനായിരിക്കും ദൈവം അവളെ എന്‍റെ പക്കൽ നിന്നും അകറ്റിയത്. അവളുടെ ഓർമ അർഥവത്തായി തീരാൻ എന്നെ സഹായിച്ചതിന് ദൈവത്തോട് ഞാൻ നന്ദി പറയുകയാണ്...' സരോജിനി കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.