17 വർഷത്തെ കാത്തിരിപ്പിനു ശേഷം ഹാനി ഉമ്മയെ കണ്ടു; നിമിത്തമായത് പാക്കിസ്ഥാൻകാരൻ
Friday, August 18, 2017 5:48 AM IST
പതിനേഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നൂർജഹാൻ കണ്ടു... താൻ നൊന്തു പെറ്റ പൊന്നോമന ഹാനിയെ. ഈ അവിസ്മരണീയ മുഹൂർത്തത്തിന് നിമിത്തമായതാകട്ടെ, ഒരു പാക്കിസ്ഥാൻ സ്വദേശിയും.

സുഡാൻ സ്വദേശിയായ ഹാനിയുടെ പിതാവ് പഠിക്കാൻ കേരളത്തിൽ എത്തിയപ്പോഴാണ് നൂർജഹാനെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും. പിന്നീട് ഹാനിയുൾപ്പടെ നാലു കുട്ടികൾ ജനിക്കുകയും ചെയ്തു. സഹോദരങ്ങൾ തമ്മിൽ പരസ്പരം സ്നേഹിച്ചു കൊതിതീരുന്നതിനു മുന്പേ ദാമ്പത്യപ്രശ്നത്തിന്‍റെ പേരിൽ അദ്ദേഹം കുഞ്ഞു ഹാനിയുമായി സുഡാനിലേക്ക് പോകുകയായിരുന്നു. താൻ എവിടേക്കാണ് പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ അന്ന് ഹാനിക്കു മനസിലായിരുന്നില്ല. അവിടെ ചെന്നതോടെ അച്ഛൻ വീണ്ടും വിവാഹിതനായി. അച്ഛനും രണ്ടാനമ്മയും ചേർന്ന് തന്നെ എന്നും ഉപദ്രവിക്കുമായിരുന്നുവെന്നും ഹാനി പറഞ്ഞു.



അന്നും അമ്മയേയും സഹോദരങ്ങളെയും കാണാനുള്ള ആഗ്രഹം തന്‍റെ മനസിൽ ഹാനി നിധി പോലെ സൂക്ഷിച്ചിരുന്നു. തുടർന്ന് അച്ഛനറിയാതെ തന്‍റെ ജനന സർട്ടിഫിക്കറ്റും അമ്മയുടെ ഫോട്ടോയും അച്ഛന്‍റെയും അമ്മയുടെയും വിവാഹ സാക്ഷ്യപത്രവുമൊക്കെ ഹാനി സുഡാനിൽ താമസിക്കുന്ന മലയാളികളെ കാണിക്കുമായിരുന്നു. ആദ്യമൊക്കെ നിരാശയായിരുന്നു ഫലം. അവസാനം കഥ കേട്ട മണ്ണാർക്കാട്ട് സ്വദേശിയായ ഫാറൂഖ് ഹാനിയെ സഹായിക്കാനായി ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. ഇത് അബുദാബിയിൽ ജോലി ചെയ്യുന്ന ഹാനിയുടെ സഹോദരി ഷമീറയുടെ ബന്ധുവായ റഹീം അറിയുകയും നാട്ടിലുള്ളവരെ അറിയിക്കുകയുമായിരുന്നു. മാത്രമല്ല ദുബായിൽ ജോലി ചെയ്യുന്ന ഷമീറയും സംഭവം അറിഞ്ഞു.

പിന്നെ പണം സ്വരുക്കൂട്ടി ഹാനിയെ ദുബായിൽ എത്തിക്കാനുള്ള ശ്രമമായിരുന്നു ഷമീറയ്ക്ക്. ദുബായിയിൽ വച്ച് സഹോദരിയുടെ ഫോണിൽ നിന്നും അമ്മയെ വിളിച്ചിരുന്നു. എന്നാൽ മലയാളം അറിയാഞ്ഞതിനാൽ അമ്മ എന്താണ് പറഞ്ഞതെന്ന് ഹാനിക്ക് മനസിലായതുമില്ല.




ഇപ്പൊഴിതാ വർഷങ്ങൾക്ക് ശേഷം തന്‍റെ പെറ്റമ്മയെ കാണണമന്നുള്ള ആഗ്രഹം ഹാനി സാധിച്ചു. നഷ്ടപ്പെട്ടത് തിരിച്ചുകിട്ടിയെന്ന് സ്വയം പറഞ്ഞ് പഠിപ്പിച്ചെങ്കിലും മനസിനെ നിയന്ത്രിക്കാൻ നൂർജഹാനു കഴിഞ്ഞില്ല. ഒരിക്കലും കാണാൻ കഴിയില്ലെന്നു കരുതിയ പെറ്റമ്മയെ കണ്ട സന്തോഷത്തിൽ ഹാനിക്കും കണ്ണീരിനെ നിയന്ത്രിക്കാൻ സാധിച്ചില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അമ്മയെ ഹാനി കെട്ടിപ്പിടിച്ചത്. ഈ അസുലഭ മുഹൂർത്തത്തിന് സാക്ഷികളാകാൻ ഭാഗ്യം ചെയ്തത് ഷാർജ വിമാനത്തിലെ അധികൃതരും യാത്രക്കാരും സഹോദരി ഷമീറയുമായിരുന്നു.



അന്താരാഷ്ട്ര മാധ്യമങ്ങളുടെ വരെ ശ്രദ്ധനേടിയ ഈ സംഭവം അറിഞ്ഞതിനെ തുടർന്ന് പാക്കിസ്ഥാൻ സ്വദേശിയായ ത്വൽഹാ ഷാ ആണ് നൂർജഹാന് ഷാർജയിലേക്കുള്ള വിമാന ടിക്കറ്റ് തരപ്പെടുത്തി നൽകിയത്. മാത്രമല്ല ഷാർജയിലെ തന്‍റെ സ്ഥാപനത്തിൽ ഹാനിക്ക് ജോലി നൽകാനും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു. പക്ഷെ പ്രശസ്തമായ ഒരു ടൈപ്പിംഗ് സ്ഥാപനത്തിൽ ജോലി ലഭിച്ചതിനാൽ ഹാനിക്ക് ആ വാഗ്ദാനം സ്വീകരിക്കാനായില്ല. കഴിഞ്ഞ 16 വർഷത്തെ കഥകൾ പറയാനുള്ള തിടുക്കത്തിലാണ് ഈ അമ്മയും മകനുമിപ്പോൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.