വെറും കമ്പിളിപ്പുതപ്പല്ല, ഇവന്‍റെ അമ്മയാണത്..!
Friday, September 8, 2017 3:27 AM IST
സ്വന്തം അമ്മയെ നഷ്ടമായ ഒരു കുട്ടിയാനയ്ക്ക് മാതൃസ്നേഹം പകർന്നു നൽകുന്ന ഒരു പുതപ്പാണ് ഇന്ന് സംസാരവിഷയമാകുന്നത്. ദക്ഷിണാഫ്രിക്കയിലെ ലിംപോപോയിലുള്ള ഹോഡ്സ്പ്യൂർട്ട് സംരക്ഷണ കേന്ദ്രത്തിൽ വളരുന്ന ഷാവു 2 എന്ന കുട്ടിയാനയുടെ ജീവിതത്തിലാണ് ഒരു പുതപ്പ് നിർണായക സ്ഥാനം വഹിക്കുന്നത്. ഒന്നരവയസ് മാത്രം പ്രായമുള്ള ഷാവു അമ്മയുടെ സാമിപ്യം ഏറെ ആഗ്രഹിക്കുന്നുണ്ട്. ഷാവുവിന്‍റെ ദു:ഖത്തോടെയുള്ള പെരുമാറ്റം കണ്ട ഇവിടുത്തെ ജീവനക്കാർ കട്ടിയുള്ള കന്പളി പുതപ്പുകൊണ്ട് സങ്കടത്തിനൊരു പരിഹാരമുണ്ടാക്കുവാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് അവർ ഒരു കന്പളി പുതപ്പ് അവിടെ വലിച്ചു കെട്ടി. ഇതിൽ തൊട്ടുരുമ്മി നിൽക്കാൻ തുടങ്ങിയപ്പോൾ മുതൽ ഷാവുവിന് എന്തോ പ്രത്യേകത തോന്നി തുടങ്ങുകയും ചെയ്തു. പിന്നീട് ജീവനക്കാർ പാലു നൽകുന്പോഴും ഉറങ്ങുന്പോഴുമെല്ലാം കന്പിളിപ്പുതപ്പിന്‍റെ സാന്നിധ്യം ഷാവുവിന് അനിവാര്യമായി മാറുകയായിരുന്നു. തുടർന്ന് വിശപ്പ് അനുഭവപ്പെടുന്പോൾ ഷാവു പുതപ്പെടുത്ത് സ്വയം വിരിക്കുവാനും തുടങ്ങി.



എപ്പോഴും പുതപ്പിനൊപ്പമാണ് ഷാവുവിന്‍റെ നടത്തവും വിശ്രമവുമെല്ലാം. അമ്മയുടെ സാമിപ്യമാണ് ഷാവുവിന് പുതപ്പിന്‍റെ അടുക്കൽ നിൽക്കുന്പോൾ ലഭിക്കുന്നതെന്നാണ് ഇവിടുത്തെ ജീവനക്കാർ പറയുന്നത്.

ആനക്കൂട്ടം ഉപേക്ഷിച്ചതിനെ തുടർന്ന് ഒരു വർഷം മുൻപാണ് ഷാവുവിനെ സംരക്ഷണ കേന്ദ്രത്തിലെത്തിച്ചത്. പക്ഷെ രണ്ടു വയസ് വരെ മാത്രമേ ഷാവുവിനെ വളർത്താൻ സാധിക്കുകയുള്ളു. പിന്നീട് കാട്ടിൽ കൊണ്ടു പോയി വിടണമെന്നാണ് ഇവിടുത്തെ നിയമം. ഷാവു ഒരു മികച്ച ഫുട്ബോൾ പ്രേമിയുമാണ്. ഷാവു ഫുട്ബോൾ കളിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.