കടലിൽ മുങ്ങിപ്പൊങ്ങിയപ്പോൾ ബലൂണ്‍ പോലെ വീർത്ത് ശരീരം; അമ്പരന്ന് ശാസ്ത്രലോകം
Wednesday, September 13, 2017 3:13 AM IST
പെറു സ്വദേശിയായ അലജാൻഡ്രോ റമോസ് എന്ന മത്സ്യ തൊഴിലാളി നേരിടുന്ന ദുരവസ്ഥ കണ്ട് നെടുവീർപ്പിടുകയാണ് ഒരു നാടു മുഴുവൻ. കാരണം മത്സ്യ ബന്ധനത്തിന് കടലിൽ മുങ്ങിയ ഇദ്ദേഹം തിരികെ കയറിയപ്പോൾ ശരീരം മുഴുവൻ ബലൂണ്‍ പോലെ വീർത്തിരിക്കുകയായിരുന്നു. കൈകളും വയറും നെഞ്ചുമാണ് ഇത്തരത്തിൽ വീർത്ത് നിറഞ്ഞു നിൽക്കുന്നത്.

കടലിന്‍റെ അടിത്തട്ട് വരെയെത്തിയ അദ്ദേഹം മുകളിലേക്ക് ഉയർന്നപ്പോൾ രക്തത്തിൽ നൈട്രജൻ കലർന്നതാണ് ശരീരം ഇത്തരത്തിൽ വീർക്കുന്നതിന് കാരണമായത് ഡീ കംപ്രഷൻ സിക്നസ്( ബെൻഡ്സ്) എന്നണ് ഈ രോഗാവസ്ഥയുടെ പേര്. മരണ കാരണമായേക്കാവുന്ന അപകടമാണിത്. മാത്രമല്ല അലജാൻഡോ ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതമാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.



അതിസൂക്ഷമമായ ചികിത്സയുടെ ഫലമായി അദ്ദേഹത്തിന്‍റെ ശരീരത്തിൽ നിന്നും 30 ശതമാനത്തോളം നൈട്രജൻ പുറത്താക്കാൻ കഴിഞ്ഞിട്ടുണ്ട്. ശരീരത്തിലെ നൈട്രജൻ ശസ്ത്രക്രീയയിലൂടെ പുറത്താക്കാനാണ് തീരുമാനിച്ചിരുന്നെങ്കിലും അത് ജീവന് ഭീഷണിയാണെന്നു കണ്ടെത്തിയതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ ഓരോ നിമിഷവും അതികഠിനമായ വേദനയുടെ നിമിഷങ്ങളിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.