ആറു പതിറ്റാണ്ടായി വെള്ളവും ചായയും മാത്രം കുടിച്ച് ജീവിക്കുന്ന വനിത
Thursday, September 14, 2017 6:29 AM IST
കഴിഞ്ഞ 60 വർഷങ്ങളായി ഖര രൂപത്തിലുള്ള യാതൊരു ഭക്ഷണവും കഴിക്കാതെ ജീവിക്കുന്നുവെന്ന് അവകാശപ്പെടുന്ന 75 കാരി സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നു. മധ്യപ്രദേശിലെ സുന്ദ്റെയിൽ സ്വദേശിനിയായ സരസ്വതി ബായിയാണ് വ്യത്യസ്തമായ ജീവിത ശൈലിയിലൂടെ ജീവിതം സുഗമമാക്കുന്നത്. ദിവസവും കൂടുതലായി വെള്ളവും ചായയും കുടിക്കുന്ന ഇവരുടെ ആകെയുള്ള ഭക്ഷണം ഒരു പഴമാണ്. അതും വല്ലപ്പോഴും ആഴ്ചയിലൊരു തവണ മാത്രം.

60 വർഷം മുൻപ് ഇവരുടെ ആദ്യത്തെ കുഞ്ഞ് ജനിച്ചപ്പോൾ സരസ്വതിക്കു ടൈഫോയിഡ് പിടിപ്പെട്ടിരുന്നു. മാത്രമല്ല തുടർച്ചയായുള്ള വയറുവേദനയും. അതോടെ ഭക്ഷണത്തിലുള്ള താത്പര്യം നഷ്ടമായ ഇവർ ഭക്ഷണം കഴിക്കുന്നത് നിർത്തുകയായിരുന്നു. പിന്നീട് ചായയിൽ ഇഷ്ടം തോന്നിയ ഇവർ ചായ സ്ഥിരമായി കുടിക്കാൻ ആരംഭിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് ദ്വാരക പ്രസാദ് പാടിക്കർ ഭക്ഷണം കഴിക്കാൻ എപ്പോഴും സരസ്വതി ഭായിയെ നിർബന്ധിക്കുമായിരുന്നു മാത്രമല്ല നിരവധി ഡോക്ടർമാരുടെ അടുക്കൽ ഇവരെ ചികിത്സിക്കാനായി കൊണ്ടു പോകുകയും ചെയ്തിരുന്നു എന്നാൽ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതിരുന്ന ഇവർക്ക് വെള്ളവും ചായയും കുടിച്ച് വിശപ്പടക്കാനായിരുന്നു ഏറെയിഷ്ടം. അതൊടെ സരസ്വതിയെ നിർബന്ധിക്കുന്നത് ഭർത്താവ് നിർത്തുകയും ചെയ്തു.



അഞ്ചു മക്കളുള്ള സരസ്വതി നല്ലൊരു അധ്വാനിയാണ്. ദിവസേന അഞ്ചു മണിക്കർ ഭർത്താവിനൊപ്പം കൃഷിസ്ഥലത്ത് ചിലവഴിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാതെ ജീവിക്കുന്ന സരസ്വതിയുടെ കഥ വായിച്ചറിഞ്ഞവർക്ക് ഇത് അവിശ്വസനീയമായാണ് തോന്നിയത്. 60 വർഷം വെള്ളവും ചായയും മാത്രം കുടിച്ച് എങ്ങനെയാണ് ഒരാൾക്ക് ജീവിക്കാൻ സാധിക്കുന്നതെന്നാണ് ഇവർ ചോദിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.