കുമ്മനാന കാമ്പയിൻ വേറെ ലെവലിൽ; ഗെയിമുമായി ട്രോളൻമാർ
Wednesday, December 6, 2017 1:32 AM IST
മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടനു പേരിടാൻ അവസരം നൽകിയ കെഎംആർഎൽ തീരുമാനം വേറെ ലെവലിലേക്ക് ഉയർത്തി ട്രോളൻമാർ. ആനക്കുട്ടനു ചേരുന്ന പേരായി ഏറ്റവുമധികം ആളുകൾ നിർദേശിച്ച "കുമ്മനാന’യുടെ പേരിൽ പുതിയ ഗെയിം പുറത്തിറക്കിയാണ് ട്രോളൻമാർ അവസരം മുതലാക്കുന്നത്.

കുമ്മനാനയെ പറപ്പിക്കൂ, ആർമാദിക്കൂ എന്ന പേരിലാണ് ഗെയിം പുറത്തിറക്കിയിരിക്കുന്നത്. കുമ്മനാന ഡോട്ട് കോം എന്ന വെബ്സൈറ്റിലാണ് ഗെയിം കളിക്കാൻ അവസരമുള്ളത്. സൈറ്റിൽ നേരിട്ടുകയറിയാൽ മാത്രമേ ഗെയിം ഡൗണ്‍ലോഡ് ചെയ്യാൻ കഴിയൂ. പ്ലേ സ്റ്റോറിൽ ഈ ഗെയിം ലഭ്യമല്ല.

ആനക്കുട്ടനു പേര് നിർദേശിക്കാൻ പൊതുജനാഭിപ്രായം തേടി കഴിഞ്ഞ മാസം 30നാണ് കൊച്ചി മെട്രോ ഫേസ്ബുക്ക് ഒഫീഷ്യൽ പേജിലൂടെ പരസ്യം പോസ്റ്റ് ചെയ്തത്. അപ്പു, തൊപ്പി, കുട്ടൻ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിനു ചേരില്ല. നല്ല കൂൾ ആയൊരു പേര്... ആർക്കു വേണമെങ്കിലും പേര് നിർദേശിക്കാം എന്നായിരുന്നു പരസ്യവാചകം. ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന പേര് ആനക്കുട്ടനു നൽകുമെന്നാണു പോസ്റ്റിൽ പറഞ്ഞിരുന്നത്.

എന്നാൽ ലിജോ വർഗീസ് എന്നയാൾ നിർദേശിച്ച കുമ്മനാന എന്ന പേരാണ് കഐംആർഎലിനെ വെട്ടിലാക്കിയത്. ചൊവ്വാഴ്ച രാവിലെ വരെ ലൈക്കുകളടക്കം 39,000 റിയാക്ഷനുകൾ ലഭിച്ചു. കൊച്ചി മെട്രോയുടെ ഒറിജിനൽ പോസ്റ്റിനു പോലും 14,000 ലൈക്ക് മാത്രമാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള കുമ്മൻ എന്ന പേരിനും നിരവധി ലൈക്കുകൾ ലഭിച്ചു. ചിലർ കണ്ണന്താന എന്ന പേരാണ് നിർദേശിച്ചത്.

എന്നാൽ പണി പാളിയെന്നു മനസിലായ കെഎംആർഎൽ ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്ത് തടിയൂരി. പഴയ പോസ്റ്റിനൊപ്പം ഏതെങ്കിലും വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതോ വേദനിപ്പിക്കുന്നതോ ആയ മത്സര എൻട്രികൾ പ്രോത്സാഹിപ്പിക്കില്ല എന്നു കൂട്ടിച്ചേർത്തായിരുന്നു കെഎംആർഎലിന്‍റെ തലയൂരൽ.

എന്നാൽ ഇതുകൊണ്ടൊന്നും സോഷ്യൽ മീഡിയ അടങ്ങിയില്ല. ആനയ്ക്കു കുമ്മനാന എന്ന പേര് തന്നെയിടണമെന്നും കെഎംആർഎൽ വാക്കു പാലിക്കണമെന്നും ആവശ്യമുന്നയിച്ചു കമന്‍റുകളുടെ പെരുമഴയാണ്. സപ്പോർട്ട് കുമ്മനാന എന്ന ഹാഷ്ടാഗിൽ ഫേസ്ബുക്കിൽ പ്രത്യേക കാന്പയിനും തുടങ്ങിക്കഴിഞ്ഞു. കുമ്മനാന എന്ന ഈ പേര് ഇട്ടില്ലേൽ കൊച്ചിയിൽ കൂടി മെട്രോ ഓടാൻ സമ്മതിക്കില്ലെന്നും ട്രെയിനിന്‍റെ എല്ലാ ടയറിന്‍റെയും കാറ്റ് അഴിച്ചു വിടുമെന്നും വരെ കമൻറുകളിറങ്ങി. ട്രോൾ ഗ്രൂപ്പുകളും പേര് ആഘോഷമാക്കുകയാണ്. കുമ്മനാനയുടെ പേരിൽ കവിതകൾ വരെ ചില വിദ്വാന്മാർ പടച്ചുണ്ടാക്കിക്കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.