ഈ കുരങ്ങ് ആളൊരു വ്യക്തിയാണ്!.
Thursday, December 7, 2017 3:04 AM IST
വസ്തുവിന്‍റെ ഉടമസ്ഥാവകാശം ഉന്നയിക്കാൻ മനുഷ്യർക്കു മാത്രമേ സാധിക്കുകയുള്ളോ? മൃഗങ്ങൾക്ക് അതിനാവുമോ? ലോകമെന്പാടുമുള്ള നിയമവിദഗ്ധരെ പിടിച്ചുലച്ച ഈ രണ്ടു ചോദ്യങ്ങൾക്ക് കാരണമായത് ഇന്തോനേഷ്യയിലെ ഒരു കുരങ്ങും അവൻ ഡിഎസ്എൽആർ കാമറിയിൽ പകർത്തിയ സെൽഫിയുമാണ്.

ബ്രിട്ടീഷ് വന്യജീവി ഫോട്ടോഗ്രാഫറായ ഡേവിഡ് സ്ലാട്ടറിന്‍റെ കാമറയിലാണ് കുരങ്ങ് സെൽഫി എടുത്തത്. ഡേവിഡ് ഈ ചിത്രം പുറത്തുവിട്ടതോടെ ആ സെൽഫി വൈറലായി. പല പരസ്യ കന്പനികളും ചിത്രം ഉപയോഗിച്ച് സാന്പത്തികലാഭവും കൊയ്തു. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് മൃഗക്ഷേമ സംഘടനയായ പീറ്റ (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് ആനിമൽസ്) രംഗത്തെത്തുന്നത്. കുരങ്ങെടുത്ത ചിത്രത്തിന്‍റെ ഉടമസ്ഥാവകാശം കുരങ്ങിനുതന്നെ നല്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചു.

വ്യക്തിപദവിയുള്ളവർക്കു മാത്രമേ ഉടമസ്ഥാവകാശം നല്കാനാകൂ എന്നായിരുന്നു കോടതിയുടെ നിലപാട്. ഇതോടെ മൃഗങ്ങൾക്കും വ്യക്തിപദവി എന്ന ആവശ്യവുമായി ലോകമാകെയുള്ള മൃഗസ്നേഹികൾ രംഗത്തെത്തി. പീറ്റ മേൽക്കോടതിയെ സമീപിച്ചു. സെൽഫിയിൽനിന്നു കിട്ടുന്ന വരുമാനത്തിന്‍റെ ഒരു വിഹിതം മൃഗക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന് കോടതി വിധിച്ചതോടെയാണ് വിവാദം അവസാനിച്ചത്.

ഇപ്പോഴിതാ സെൽഫി കുരങ്ങ് വീണ്ടും വാർത്തയിൽ ഇടംനേടിയിരിക്കുകയാണ്. 2017ലെ പേഴ്സണ്‍ ഓഫ് ദി ഇയറായി കുരങ്ങിനെ പീറ്റ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും സെൽഫി വാർത്ത ‌ഉയർന്നുവന്നത്. മറ്റാരും സമ്മതിച്ചില്ലെങ്കിലും തങ്ങൾക്ക് ഇവൻ ഒന്നൊന്നര വ്യക്തിയാണെന്നാണ് പീറ്റയുടെ ഭാരവാഹികൾ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.