പ്ലാസ്റ്റിക് കപ്പ് മുതൽ സ്റ്റീൽ പ്ലേറ്റ് വരെ മോഷ്ടാക്കൾക്ക് പ്രിയം..! ട്രെയിൻ മുഴുവനായി അടിച്ചുമാറ്റാത്തതു ഭാഗ്യം!
Saturday, December 9, 2017 10:55 PM IST
ഇന്ത്യൻ റെയിൽവേ എന്നു കേട്ടാൽതന്നെ മോഷ്ടാക്കളുടെ മനസിൽ ലഡു പൊട്ടും. സ്റ്റീൽ പ്ലേറ്റുകൾ, ചെന്പുകന്പികൾ, ഫാൻ എന്നുവേണ്ട ട്രെയിനിലെ ശുചിമുറിയിലെ കപ്പ് വരെ കവർച്ചയ്ക്ക് റെഡിയായിട്ടിരിക്കുകയാണല്ലോ... ഇപ്പോഴിതാ ട്രെയിൻ മോഷണത്തിന്‍റെ പേരിൽ അറസ്റ്റിലായവരുടെ കണക്കുകൾ പുറത്തുവിട്ട് റെയിൽവേയുടെ ദുർവിധി വ്യക്തമാക്കിയിരിക്കുകയാണ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ്.

രാജ്യത്തെ വിവിധ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയിൽവേയുടെ അനുബന്ധസ്ഥാപനങ്ങളിലും മോഷണം നടത്തി പിടിയിലായത് 11 ലക്ഷം പേർ. മഹാരാഷ്‌ട്രയിൽനിന്നാണ് ഏറ്റവും കൂടുതൽ മോഷ്ടാക്കൾ പിടിയിലായത്, 2.23 ലക്ഷം പേർ. ഉത്തർപ്രദേശാണ് രണ്ടാം സ്ഥാനത്ത്, 1.22 ലക്ഷം.

ട്രെയിനിന്‍റെ പാൻഡ്രോൾ ക്ലിപ്പുകൾ, ബോൾട്ടുകൾ, ചെന്പുകമ്പികൾ തുടങ്ങിയവയാണ് ഗ്രേഡ് കൂടിയ തസ്കരന്മാർ സ്ഥിരമായി കവരുന്നത്. ചെറുകിട മോഷ്ടാക്കൾക്കാകട്ടെ ട്രെയിൻ കംപാർട്ട്മെന്‍റിനുള്ളിലെ സാമഗ്രികളോടാണ് താത്പര്യം. ബൾബ്, ഫാൻ, ശുചിമുറി സാമഗ്രികൾ തുടങ്ങി സി കംപാർട്ട്മെന്‍റിലെ പുതപ്പുവരെ ഇക്കൂട്ടത്തിൽപ്പെടും.

പാളംപണിക്കു കൊണ്ടുവരുന്ന സാധനങ്ങൾ ആളുകൾ സംഘം ചേർന്നു മോഷ്ടിക്കുന്നതും പതിവാണ്. ട്രെയിനിന്‍റെ ലോഹ ബ്രേക്ക് ബ്ലോക്കുകൾ കവരുന്നത് അപകടഭീഷണിയുയർത്താൻ തുടങ്ങിയതോടെ ബ്രേക്ക് ബ്ലോക്കുകൾ ഫൈബറുകൊണ്ട് നിർമിക്കേണ്ട ഗതികേടിലാണ് തങ്ങളെന്നും റെയിൽവേ അധികൃതർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.